സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

റാന്തൽ

ജ്യോതി സനിൽ

പ്രതീക്ഷയുടെ മട്ടുപ്പാവിൽ
ഒരു റാന്തൽ വിളക്ക്
മുനിഞ്ഞുകത്തുന്നുണ്ടായിരുന്നു…
മന്വന്തരങ്ങളിൽ നിന്നും
മറവിയുടെ മാറാപ്പുമേന്തി
ഈയാംപാറ്റകൾ ക്ഷണികസ്വപ്നങ്ങളിലേയ്ക്ക്
ചിറകറ്റുവീണുകൊണ്ടിരുന്നു..

കെട്ടുപോകാതിരിക്കാൻ
പണിപ്പെട്ടുകൊണ്ട്
ഭ്രമാത്മകതയുടെ മോഹിപ്പിക്കുന്ന
തിരിനാളങ്ങളുമായി
റാന്തൽ അപ്പോഴും
എരിഞ്ഞുകൊണ്ടിരുന്നു..

എനിക്കെന്നും നിനക്കെന്നും
പലപ്പോഴും നമുക്കെന്നും
വേർതിരിയ്ക്കാനാവാത്ത
വ്യഥകളായിരുന്നു അതിനെ
പൊതിഞ്ഞു പിടിച്ചിരുന്നത്..

കരളും കനിവുമറ്റ കാലത്തിന്റെ
കരിന്തിരിക്കണ്ണുകളിൽ
ചടുലതയാർന്ന ചലനങ്ങളിൽ
ആളിക്കത്താനാക്കമില്ലാതെ
നിസ്വന്റെ വേദനകളിലേയ്ക്ക്
അരണ്ട പ്രകാശം വീഴ്ത്തി
അതു നമ്മെ തേജസ്സാർന്ന
ഭൂതകാലത്തിലേയ്ക്ക് മാടി വിളിച്ചു..

ഇഴപിരിച്ചെടുക്കാനാവാത്ത സമസ്യകളിൽ
കുരുങ്ങിയമർന്നുകൊണ്ട്
ദീപ്തചേതനകളിൽ
ആളിക്കത്തിക്കൊണ്ട്
ഒരു റാന്തൽവിളക്ക് ഇന്നും ഇങ്ങനെ……
എരിഞ്ഞെരിഞ്ഞ്….

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…