സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

റാന്തൽ

ജ്യോതി സനിൽ

പ്രതീക്ഷയുടെ മട്ടുപ്പാവിൽ
ഒരു റാന്തൽ വിളക്ക്
മുനിഞ്ഞുകത്തുന്നുണ്ടായിരുന്നു…
മന്വന്തരങ്ങളിൽ നിന്നും
മറവിയുടെ മാറാപ്പുമേന്തി
ഈയാംപാറ്റകൾ ക്ഷണികസ്വപ്നങ്ങളിലേയ്ക്ക്
ചിറകറ്റുവീണുകൊണ്ടിരുന്നു..

കെട്ടുപോകാതിരിക്കാൻ
പണിപ്പെട്ടുകൊണ്ട്
ഭ്രമാത്മകതയുടെ മോഹിപ്പിക്കുന്ന
തിരിനാളങ്ങളുമായി
റാന്തൽ അപ്പോഴും
എരിഞ്ഞുകൊണ്ടിരുന്നു..

എനിക്കെന്നും നിനക്കെന്നും
പലപ്പോഴും നമുക്കെന്നും
വേർതിരിയ്ക്കാനാവാത്ത
വ്യഥകളായിരുന്നു അതിനെ
പൊതിഞ്ഞു പിടിച്ചിരുന്നത്..

കരളും കനിവുമറ്റ കാലത്തിന്റെ
കരിന്തിരിക്കണ്ണുകളിൽ
ചടുലതയാർന്ന ചലനങ്ങളിൽ
ആളിക്കത്താനാക്കമില്ലാതെ
നിസ്വന്റെ വേദനകളിലേയ്ക്ക്
അരണ്ട പ്രകാശം വീഴ്ത്തി
അതു നമ്മെ തേജസ്സാർന്ന
ഭൂതകാലത്തിലേയ്ക്ക് മാടി വിളിച്ചു..

ഇഴപിരിച്ചെടുക്കാനാവാത്ത സമസ്യകളിൽ
കുരുങ്ങിയമർന്നുകൊണ്ട്
ദീപ്തചേതനകളിൽ
ആളിക്കത്തിക്കൊണ്ട്
ഒരു റാന്തൽവിളക്ക് ഇന്നും ഇങ്ങനെ……
എരിഞ്ഞെരിഞ്ഞ്….

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

തേനും വയമ്പും (കുട്ടികളുടെ) നാവിൽ…

കൊച്ചു കുട്ടികളുടെ വായിൽ തേനും വയമ്പും അരച്ചു കൊടുക്കുന്നത് ഒരു ആചാരമായി ഇപ്പോളും പലരും ചെയ്യാറുണ്ട്. ജനിച്ചു വളരെ കുറച്ചു ദിവസങ്ങളായ കുട്ടികൾക്കു പോലും ‘ബുദ്ധി’…

ഉടമസ്ഥൻ

 കള്ളത്താക്കോലിട്ട് വീട് തുറക്കണമെന്ന് മധുര മണി കരുതിയതല്ല. കള്ളത്താക്കോലോ! ശ്ശെ, ശരിക്കുള്ള താക്കോൽ!  രാവിലെ പതിവുപോലെ പതിനഞ്ച് മിനിട്ട് നടന്ന് വഴിച്ചന്തയിൽ പോയി പെടപ്പിച്ച് കാണിച്ച…

അര്‍ത്ഥമില്ലാത്ത വാക്കുകള്‍

‘ മലമരംപുഴകാറ്റ്ചരിത്ര ഗവേഷകരാണ്ചിതലരിച്ച് നശിച്ചു പോയആ വാക്കുകള്‍ കണ്ടെത്തിയത്.കണ്ടെത്തിയാല്‍ മാത്രം പോരഅര്‍ത്ഥം വ്യക്തമാക്കണം.തല പുകഞ്ഞാലോചിച്ചുഗൂഗിളില്‍ സെര്‍ച്ച് ചെയ്തുമോഡേണ്‍ ഡിക്ഷണറികളിലൊന്നുംആ വാക്കുകളില്ല.ഒടുവില്‍ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.ഇന്റര്‍വ്യൂ. കീറിപ്പറിഞ്ഞ ഓസോണ്‍ പുതച്ച്പനിച്ച്…