സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

റാന്തൽ

ജ്യോതി സനിൽ

പ്രതീക്ഷയുടെ മട്ടുപ്പാവിൽ
ഒരു റാന്തൽ വിളക്ക്
മുനിഞ്ഞുകത്തുന്നുണ്ടായിരുന്നു…
മന്വന്തരങ്ങളിൽ നിന്നും
മറവിയുടെ മാറാപ്പുമേന്തി
ഈയാംപാറ്റകൾ ക്ഷണികസ്വപ്നങ്ങളിലേയ്ക്ക്
ചിറകറ്റുവീണുകൊണ്ടിരുന്നു..

കെട്ടുപോകാതിരിക്കാൻ
പണിപ്പെട്ടുകൊണ്ട്
ഭ്രമാത്മകതയുടെ മോഹിപ്പിക്കുന്ന
തിരിനാളങ്ങളുമായി
റാന്തൽ അപ്പോഴും
എരിഞ്ഞുകൊണ്ടിരുന്നു..

എനിക്കെന്നും നിനക്കെന്നും
പലപ്പോഴും നമുക്കെന്നും
വേർതിരിയ്ക്കാനാവാത്ത
വ്യഥകളായിരുന്നു അതിനെ
പൊതിഞ്ഞു പിടിച്ചിരുന്നത്..

കരളും കനിവുമറ്റ കാലത്തിന്റെ
കരിന്തിരിക്കണ്ണുകളിൽ
ചടുലതയാർന്ന ചലനങ്ങളിൽ
ആളിക്കത്താനാക്കമില്ലാതെ
നിസ്വന്റെ വേദനകളിലേയ്ക്ക്
അരണ്ട പ്രകാശം വീഴ്ത്തി
അതു നമ്മെ തേജസ്സാർന്ന
ഭൂതകാലത്തിലേയ്ക്ക് മാടി വിളിച്ചു..

ഇഴപിരിച്ചെടുക്കാനാവാത്ത സമസ്യകളിൽ
കുരുങ്ങിയമർന്നുകൊണ്ട്
ദീപ്തചേതനകളിൽ
ആളിക്കത്തിക്കൊണ്ട്
ഒരു റാന്തൽവിളക്ക് ഇന്നും ഇങ്ങനെ……
എരിഞ്ഞെരിഞ്ഞ്….

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…