സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കവിതക്കറുപ്പ്

കീർത്തി A R.

സർവ്വവ്യാപിയായ നുറുങ്ങു കറുപ്പാണ് കവിത.
തിങ്ങി നിറഞ്ഞ് പാതിയടഞ്ഞ ഏകാന്തമായ മുറികളിലെത്രയെത്ര കവിതകളാണ്.
ശാന്തിനികേതനിലെ കൊതിപ്പിക്കുന്ന വൃത്തിയും വെടിപ്പുമുള്ള ചുമരുകൾ പോലെ..
അടിച്ചു വൃത്തിയാക്കിയ മുറ്റം പോലെ കവിത!
മുറിബീഡി തുമ്പിലെ അവസാന പുകയിലുമുണ്ട് ഈ പറഞ്ഞ കവിതക്കറുപ്പ്.!

കാണാതെ ഓർക്കുന്ന മനുഷ്യരിൽ കവിത.
കവിതക്കൊരു കഥ വേണോ?
വേണ്ടതില്ല!
അല്പായുസ്സുള്ള ഒരു കുഞ്ഞുകുഞ്ഞിൻ്റെ തറയ്ക്കുന്ന നോട്ടം പോലെ.

Phantosmia ബാധിച്ചവളെ പോലെ വിതരണക്കാരി!
പണ്ടെപ്പോഴോ മതിമറന്ന മണം അവിചാരിതമായ് മാത്രം നിങ്ങളെ തൊടുന്നു.
ഹാ! എന്നെ നിൻ്റെ കാമുകിയാക്കൂ..
അപാരാഘാതവേരുകൾ എന്നിലേക്കിറക്കൂ..

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…