സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കരിയില സ്നേഹം

മിസ്‌രിയ ചന്ദ്രോത്ത്

അവസാന ശ്വാസത്തിനു മുന്നേ
നിന്നെ ഞാൻ ഓർത്തോളാം
എന്ന വാഗ്ദാനത്തെ കവച്ചു വെക്കാൻ
ലോകത്തിൽ ഏതു വർണ്ണത്തിനാണ് കഴിയുക,

പീലി കുറഞ്ഞ, പാതി മാത്രം തുറന്ന,
നനഞ്ഞ കണ്ണുകളിലേക്ക് നോക്കി
നീയാണ് ലോകത്തിൽ ഞാൻ കണ്ടത്തിലേറ്റം സുന്ദരി എന്ന് കേൾക്കുന്ന തിനെക്കൾ
മറ്റെന്താണ് മറവിക്കൂടുതലുള്ള പെൺകുട്ടി ആഗ്രഹിക്കുന്നത്,

നീലക്കുറിഞ്ഞി പൂത്തപോലെ അടയാളപ്പെടുത്തിയ
കവിതയാവുന്നുണ്ട്
ചില മനുഷ്യർ

ഇറങ്ങി പോകാത്തവർ

ഇറക്കിവിടാൻ വയ്യാത്തവർ

ജിപ്സി പല്ലുകൾക്കിടയിൽ ഉറങ്ങുന്ന
എന്റെ പൂച്ചകുട്ടിയെ നോക്കി നിന്റെ വീട് എന്റെയുമാണെന്ന് പറയുന്നവർ,

ഈ ജന്മത്തെ കരിയില സ്നേഹം എന്ന് പേരിട്ടു വിളിക്കണം,

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…