സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ബ്ലീഡിംഗ് ഹാർട്ട് വൈൻ

ഗ്രീന ഗോപാലകൃഷ്ണൻ

ചരൽ വിരിച്ച 

രാത്രികളിൽ

 ബ്ലീഡിംഗ് ഹാർട്ട് വൈൻ പടർന്ന് പൂത്തു കിടന്നു

അവളോരോ പൂക്കണ്ണികൾ നോക്കി

സ്വപ്നങ്ങളുടെ ഇലയിൽ ചുംബിച്ചുകൊണ്ടിരുന്നു

അതേ നേരത്താണ് നെഞ്ചിൽ

ഇടിമിന്നൽ തട്ടിയത്

വേദനയുടെ പെരുമഴയിൽ

കുതിർന്നമർന്നത്..

പക്ഷേ അധികനേരമൊന്നും കിടക്കാനാവില്ല

കണ്ണ് തുറക്കണം

സ്വപ്നം ഉപേക്ഷിക്കണം

ഒന്നുമില്ലെന്ന ഭാവത്തിൽ

ചായ പാത്രത്തിൽ

വെള്ളം നിറയ്ക്കണം

അല്ലെങ്കിത്തന്നെ പെണ്ണേ..

നീയങ്ങനെ ഒന്നിനോടും

ഒരിക്കലും

ജയിക്കാറില്ലല്ലോ

ജയിച്ചതായി ഭാവിച്ചു

ജീവിച്ചു പോരുകയാണല്ലോ.

വേദനയും

സ്വപ്നവും

മടുപ്പും ഒന്നും

കടന്ന്

നിനക്കൊരു ജയമില്ലല്ലോ

ഇന്നലെ മുഴുവൻ

അതല്ലെങ്കിൽ 

ഏതൊക്കെയോ ചില ദിവസങ്ങളിൽ

 ഉള്ളിൽ കൊണ്ടു നടക്കാറുള്ള 

ചില നിശ്ശബ്ദകളില്ലേ പെണ്ണേ…?

അതിനെ ഭേദിക്കാൻ 

ആരെങ്കിലുമൊരു 

പാത്രം വലിച്ചെറിഞ്ഞിരുന്നെങ്കിലെന്ന്

ഒരു തുണി കുടഞ്ഞു വിരിച്ചെങ്കിലെന്ന്

വെറുതേയെങ്കിലും ചിന്തിച്ചു

പിഞ്ചി പോയിട്ടില്ലേ

നീ

എനിക്കിനി വയ്യ ഇങ്ങനെ ജീവിക്കാനെന്ന്

ഒച്ചയില്ലാതെ പറഞ്ഞു കൊണ്ട്

മുടിയൊതുക്കി, നെറ്റി പൊത്തി

തലവേദനയുടെ മാളത്തിലേക്ക് കയറി

വാതിലടയ്ക്കുമ്പോൾ

ഒളിച്ചിരിക്കാനും

തിരിച്ചുവരാതെ ഇറങ്ങി പോകാനും

ചിന്തിക്കാൻ മാത്രം ശീലിച്ചു പോയവരായി കിടന്നുറങ്ങി പോകുന്ന

ഞാനും നീയുമൊക്കെ

ഇനിയും 

എങ്ങനെ ജയിക്കാനാണ്

നിനക്ക് എന്തിന്റെ കുറവാണെന്ന് ചോദിക്കുന്ന ചോദ്യങ്ങളോട്

വീണ്ടും പുഞ്ചിരിക്കുന്നു

ദോശയ്ക്ക് ചമ്മന്തി തയ്യാറാക്കുന്നു

വലിയ ചുവന്ന പൊട്ട് നോക്കി

എന്ത് ബോറാണെന്ന് പറയുന്നതിനെ സ്നേഹമായി കണ്ട്

 കറുത്ത കുഞ്ഞുപൊട്ടിലേക്ക് എടുത്തുചാടികൊണ്ട്

ജനാലകളിൽ ചെടികൾ പടർത്തുകയും

ഡ്രീംക്യാച്ചറിന്റെ തൂവലുകൾ

മിനുക്കുകയും ചെയ്യുന്നു.

ആളനക്കം ഇല്ലാത്ത മുറിയുടെ

ചുമരുകളിൽ

നീയൊരു മൂളിപ്പാട്ട്

പതിച്ചു വയ്ക്കുന്നു.

പത്രവാർത്തയിലെ

പുസ്തകമേളയുടെ

ചിത്രങ്ങൾ വെട്ടി

അലമാരയ്ക്കുള്ളിൽ

ഒളിച്ചു വയ്ക്കുന്നു

ഒരിക്കലുപേക്ഷിച്ച

നൃത്തങ്ങളുടെ

താളത്തോടെ

തല ചലിപ്പിക്കുകയും

കണ്ണ് വിടർത്തുകയും

ചെയ്യുന്നു

മുടിയൊതുക്കി വച്ചു കെട്ടുന്നത്

അന്തസ്സായി കരുതുന്നു

ഷാളിനെ വിരിച്ചിട്ട്

അഭിമാനം കാക്കുന്നു.

കറികത്തി കൊണ്ടു മുറിഞ്ഞ

വിരലിനെ

ചുണ്ടോട് ചേർത്തൊളിപ്പിക്കുന്നു

ഹാ… 

നിന്റെ വിജയങ്ങൾ പെണ്ണേ

ഒരിട തോൽക്കാൻ അനുവദിക്കാതെ

നിന്നെ

നയിച്ചു കൊണ്ടോടുന്ന ജയങ്ങൾ

നീ ഒറ്റയ്ക്കെങ്ങും പോകില്ല

നീ ഉറക്കെ സംസാരിക്കില്ല

ചോദിച്ചുറപ്പിച്ചു  അനുവാദം തേടാതെ

ഒന്നും പറയില്ല

നിനകങ്ങനെ ഇഷ്ടമൊന്നുമില്ല 

എന്തായാലും മതി, 

അത് മനോഹരമായി നീ ഇടയ്ക്കിടെ

പറയും

“എനിക്ക് എന്തായാലും മതി”

എത്ര മനോഹരമായാണ്  പെണ്ണേ

നീവാഴ്ത്തപെട്ടവളാകുന്നത്

പിന്നെയും 

ചില ഉച്ചയുറക്കങ്ങളിൽ

നീ സ്വപ്നം കണ്ടു നോക്കാറില്ലേ

അലക്കുകല്ലിനപ്പുറം നിന്ന്

കണ്ണു തുടയ്ക്കാറില്ലേ

അത്താഴപാത്രങ്ങൾ കഴുകിയടുക്കുമ്പോൾ

ചിരിച്ചു നോക്കാറില്ലേ

കിടക്കവിരി കുടയുമ്പോൾ 

ദൂരെയൊരു ദേശത്തേയ്ക്ക്

നീ പറന്നു പോകുന്നത് 

നോക്കി നിൽക്കാറില്ലേ

ചുട്ടു നീറുന്ന ഉടൽ നേരങ്ങളുമെടുത്തു

കുളിമുറിയിൽ

പോയി

വിതുമ്പി നോക്കാറില്ലേ

ആ… നിനക്കെന്തിഎൻ്റെ 

കുറവാണ്

അല്ലേ പെണ്ണേ

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…