സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ചരമ കോളം

അനീഷ് ഹാറൂൺ റഷീദ്

കൊമ്പൊടിഞ്ഞാമാക്കലിൽ
നിന്നും
ചാലക്കുടിയിലേക്ക്
പോകവേ
മൂന്നാമത്തെ
നാഴികകല്ലിനു
ശേഷം
ഏഴാമത്തെ
വളവും കഴിഞ്ഞ്
യക്ഷി മൂലയുടെ
ഇടതു വശത്തിലെ
ഇലക്ട്രിക് പോസ്റ്റിൽ
ഞാത്തിയിട്ടിരിക്കുന്ന
മരണ അറിയിപ്പ്
കണ്ട്
വണ്ടി നിറുത്തി
ഇറങ്ങി
വായിച്ചു,

തെക്കേ
മഠത്തിൽ
ഔസേഫ്
മകൻ
തോമാസ്,
45 വയസ്സ്,
കർത്താവിൽ
നിദ്ര
പ്രാപിച്ചിരിക്കുന്നു…

സമ
പ്രായക്കാരനും
നാട്ടുകാരനും
കൂടിയായതുകൊണ്ടും
സൂക്ഷിച്ചു സൂക്ഷിച്ചു
പിന്നേയും പിന്നേയും
നോക്കി നോക്കി
നിൽക്കേ
മരിച്ചയാളുടെ
മുഖം
പതിയേ പതിയേ
മാഞ്ഞു മാഞ്ഞു
തുടങ്ങി.

എഴുതിയിരിക്കുന്ന
പേരും കാണാതെയായി

പെട്ടൊന്നൊരു
കാറ്റ്
ആഞ്ഞു വീശി
ഇരുട്ട് പരന്നു
തെരുവ് നായ്ക്കൾ
ഭയന്നോടി

മരിച്ചയാളുടെ
സ്ഥാനത്തിൽ
എന്റെ പടവും പേരും
തെളിഞ്ഞിരിക്കുന്നു,

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

തേനും വയമ്പും (കുട്ടികളുടെ) നാവിൽ…

കൊച്ചു കുട്ടികളുടെ വായിൽ തേനും വയമ്പും അരച്ചു കൊടുക്കുന്നത് ഒരു ആചാരമായി ഇപ്പോളും പലരും ചെയ്യാറുണ്ട്. ജനിച്ചു വളരെ കുറച്ചു ദിവസങ്ങളായ കുട്ടികൾക്കു പോലും ‘ബുദ്ധി’…

ഉടമസ്ഥൻ

 കള്ളത്താക്കോലിട്ട് വീട് തുറക്കണമെന്ന് മധുര മണി കരുതിയതല്ല. കള്ളത്താക്കോലോ! ശ്ശെ, ശരിക്കുള്ള താക്കോൽ!  രാവിലെ പതിവുപോലെ പതിനഞ്ച് മിനിട്ട് നടന്ന് വഴിച്ചന്തയിൽ പോയി പെടപ്പിച്ച് കാണിച്ച…

അര്‍ത്ഥമില്ലാത്ത വാക്കുകള്‍

‘ മലമരംപുഴകാറ്റ്ചരിത്ര ഗവേഷകരാണ്ചിതലരിച്ച് നശിച്ചു പോയആ വാക്കുകള്‍ കണ്ടെത്തിയത്.കണ്ടെത്തിയാല്‍ മാത്രം പോരഅര്‍ത്ഥം വ്യക്തമാക്കണം.തല പുകഞ്ഞാലോചിച്ചുഗൂഗിളില്‍ സെര്‍ച്ച് ചെയ്തുമോഡേണ്‍ ഡിക്ഷണറികളിലൊന്നുംആ വാക്കുകളില്ല.ഒടുവില്‍ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.ഇന്റര്‍വ്യൂ. കീറിപ്പറിഞ്ഞ ഓസോണ്‍ പുതച്ച്പനിച്ച്…