സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ചരമ കോളം

അനീഷ് ഹാറൂൺ റഷീദ്

കൊമ്പൊടിഞ്ഞാമാക്കലിൽ
നിന്നും
ചാലക്കുടിയിലേക്ക്
പോകവേ
മൂന്നാമത്തെ
നാഴികകല്ലിനു
ശേഷം
ഏഴാമത്തെ
വളവും കഴിഞ്ഞ്
യക്ഷി മൂലയുടെ
ഇടതു വശത്തിലെ
ഇലക്ട്രിക് പോസ്റ്റിൽ
ഞാത്തിയിട്ടിരിക്കുന്ന
മരണ അറിയിപ്പ്
കണ്ട്
വണ്ടി നിറുത്തി
ഇറങ്ങി
വായിച്ചു,

തെക്കേ
മഠത്തിൽ
ഔസേഫ്
മകൻ
തോമാസ്,
45 വയസ്സ്,
കർത്താവിൽ
നിദ്ര
പ്രാപിച്ചിരിക്കുന്നു…

സമ
പ്രായക്കാരനും
നാട്ടുകാരനും
കൂടിയായതുകൊണ്ടും
സൂക്ഷിച്ചു സൂക്ഷിച്ചു
പിന്നേയും പിന്നേയും
നോക്കി നോക്കി
നിൽക്കേ
മരിച്ചയാളുടെ
മുഖം
പതിയേ പതിയേ
മാഞ്ഞു മാഞ്ഞു
തുടങ്ങി.

എഴുതിയിരിക്കുന്ന
പേരും കാണാതെയായി

പെട്ടൊന്നൊരു
കാറ്റ്
ആഞ്ഞു വീശി
ഇരുട്ട് പരന്നു
തെരുവ് നായ്ക്കൾ
ഭയന്നോടി

മരിച്ചയാളുടെ
സ്ഥാനത്തിൽ
എന്റെ പടവും പേരും
തെളിഞ്ഞിരിക്കുന്നു,

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…