സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ദിശ മാറ്റം

അൻവർ കാക്കനാട്

ദിക്കേതെന്നറിയാതെ
തെക്കും വടക്കും നോക്കി നടക്കുന്നീ വടക്കു നോക്കിയന്ത്രം ..
കെട്ട കാലത്തിൻ ദിശാസൂചി നോക്കി പരക്കം പായുന്നു ദിക്കറിയാതെ ചിലർ..
നൂലുപൊട്ടിയലക്ഷ്യമായ് പറക്കുന്ന പട്ടത്തിൻ പിറകേ
ദിശ തേടി പായുന്നു പറവകൾ ..
കത്തിച്ചു വിട്ടൊരു വാണം വീഴുമിടം ദിക്കെന്നു തെറ്റിദ്ധരിക്കുന്ന മൂഢർ..
ലക്ഷ്യമില്ലാതെ ഉഴലുന്ന ലക്ഷങ്ങൾ അഷ്ടിക്കു വക തേടി കഷ്ടപ്പെടുമ്പോഴും ..
രക്ഷപ്പെടുവാനെന്തു മാർഗ്ഗമെന്നോതാതെ ഭാഷണം ഭൂഷണമാക്കുന്നരചൻ..
സൗഭാഗ്യങ്ങൾ അന്ധതയേകും മനുഷ്യനും ദിശതെറ്റുന്നു വീഥിയിൽ ..
വെള്ളിവെളിച്ചത്തിൽ ലക്ഷ്യം തേടി ചിറകറ്റു വീഴുന്ന ഈയാം പാറ്റകൾ.
മുൻപേ ഗമിക്കുന്ന ഗോവിന്റെ പിറകേ ,
ദിക്കേതെന്നറിയാതെ അനുഗമിക്കും ഗോക്കളെല്ലാം … അന്ധനായൊരു നായകന്റെ പിറകേ ..
അന്ധകാരത്തിലേക്ക് നയിക്കപ്പെടുന്ന മരപാവകൾ പോലെ .
മാറേണ്ടതീ ദിശയല്ല ദിശ തെറ്റിപായുന്ന മർത്ത്യനല്ലോ .

2 Responses

  1. വെള്ളി വെളിച്ചത്തിന്റെ ലഷ്യം തേടി തുടങ്ങിയുള്ള വരികൾ മനസ്സിൽ തട്ടി………… 🙏🙏🙏🙏🙏🙏

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…