സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അകം

നിഷ നാരായണന്‍

         

കൊയ്തുകൂട്ടിയ കതിര്‍ക്കറ്റകള്‍ക്കുമേല്‍

കിടന്നുറങ്ങുന്ന ഒരാണും പെണ്ണും.

പെണ്ണ് ആണിനുമേല്‍ കാല്‍കയറ്റിവച്ചിരിക്കുന്നു.

ആണ് പെണ്ണിൻ്റെ മാറത്തൂടെ കൈയിട്ട് ചെവിമേല്‍ തെരുപ്പിടിച്ചിരിക്കുന്നു.

എത്ര സമ്പൂര്‍ണമായ ഉറക്കമാണ്.

 കൊയ്ത്തരിവാളുകള്‍ രണ്ടെണ്ണം

 തൊട്ടടുത്തുറങ്ങുന്നു.

ആകാശം ശൂന്യമാണ്.

കുറച്ചു ദൂരെ

ഒരു കന്നും നുകവും പ്രശാന്തമായ

പാടത്ത് പുല്ല് നുണയുന്നു..

പെണ്ണിൻ്റെ കണ്‍പോളകള്‍ അതിദ്രുതം ചലിക്കുന്നുണ്ട്.

അവളൊരു സ്വപ്നം കാണുകയാവാം.

മരങ്ങളും പൂച്ചകളും മൂങ്ങകളും 

പാമ്പുകളുമെല്ലാം സ്വപ്നത്തില്‍ വരുന്നുണ്ടാകാം..

തൊട്ടടുത്ത വീട്ടിലെ- അവളെ 

മോശംകണ്ണുകൊണ്ടു നോക്കുന്ന അയാള്‍-

സ്വപ്നത്തിലവളോടു കിന്നരിക്കാന്‍ വന്നിരിക്കാം ..

പ്രകാശമുള്ള ഏതെങ്കിലുമൊരു അരുവിക്കരയോരത്ത് സ്വപ്നത്തിലവള്‍

തുണികള്‍ അലക്കാന്‍ വന്നിരിക്കയുമാവാം

..ആ എന്തുമാവട്ടെ

ഉറക്കം നീണ്ടുനില്‍ക്കുകയൊന്നുമില്ല.

അവരില്‍ആരെങ്കിലും ആദ്യം ഉണരും

മറ്റേയാളെ എണീല്‍പിക്കും.,

തൊട്ടടുത്ത തോട്ടുവക്കില്‍ പോയി മുഖം കഴുകും.

വിശക്കുന്നുണ്ടോ എന്ന്, ആണ് കരുതലോടെ

പെണ്ണിനോട്,ചോദിക്കുമായിരിക്കും.

പെണ്ണപ്പോഴും ചിലപ്പോള്‍ ആ സ്വപ്നത്തിൻ്റെ

ഉണര്‍ച്ചയിലായിരിക്കും.

മുഖം വല്ലാതെ ചുവന്ന്,എന്തിലോ തടഞ്ഞുനില്‍ക്കുന്ന അവളോട്

എന്തുപറ്റി എന്ന് ആണ് ചോദിക്കുമായിരിക്കും.

മുഖം അമര്‍ത്തിക്കഴുകി ഓ ഒന്നുമില്ല

എന്നു പറഞ്ഞ് പെണ്ണ് ,ആണിനുമേല്‍

ചുമ്മാ  വെള്ളം കുടഞ്ഞുകളിക്കുമായിരിക്കും

ഇളകിച്ചിരിക്കുമായിരിക്കും.

വാന്‍ഗോഗ്ചിത്രങ്ങളും ഇങ്ങനെയാണ്

ഈ ദൃശ്യം പോലെ.

നീണ്ടുപരന്ന ആകാശത്തിൻ്റെ, നീലയും

വിശാലമായ പാടത്തിൻ്റെ പച്ചയും

പൂര്‍ണമല്ലാത്ത എന്തോ തരും.

അവമേല്‍ നാം ചിന്തിച്ചുകൂട്ടും.

ക്യാന്‍വാസിലെ  കാടിൻ്റെ വലിയ കറുപ്പ്

താഴെ കൊച്ചുനദിയുടെ നീലയെ

എത്രയാണ് പരിപോഷിപ്പിക്കുന്നത്.

വൈരുദ്ധ്യങ്ങള്‍ അങ്ങനെയാണ്

പുറം തിരിഞ്ഞിരിക്കും

എന്നാല്‍ പുണര്‍ന്നു പൂണ്ടടക്കം പിടിക്കും.

സ്വപ്നം തീര്‍ന്നിട്ടും ആ പെണ്ണ് 

എന്തിലാണ് തടഞ്ഞുനിന്നത്?

മുഖം ചുവപ്പിച്ചതെന്തിനാണ്?

ആണ് എന്തുകൊണ്ടാണ് വീണ്ടുംവീണ്ടും

എന്തുപറ്റിയെന്തുപറ്റി എന്നു ചോദിക്കാഞ്ഞത്?

അവളെന്തിനാ വെള്ളം കുടഞ്ഞിട്ട്

അയാള്‍ക്ക് തടയിട്ടത്..

ആര്‍ക്കറിയാം,

പൂര്‍ണമല്ലാത്ത എന്തോ ഒന്ന് അവര്‍ക്കിടയിലുണ്ടായി.

പൂര്‍ണമാക്കാതെ എന്തോ ഒന്ന്

അവര്‍ പാലിക്കുന്നുണ്ട്.

അതിലെന്തോ ഒരു രസമുണ്ട്

One Response

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…