സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വഴക്കം


ഡോ.ക്വയസ് ഘ്വാനം
പരിഭാഷ – ശ്രദ്ധ സി ലതീഷ്


അല്ലയോ സഹോദരാ!
കുട്ടികളായിരിക്കുമ്പോള്‍
നമ്മളൊരിക്കലും ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നില്ല.
കുഞ്ഞുനാളിലെ സ്വപ്നങ്ങള്‍ നാം ആസ്വദിച്ചു
അലറി ചിരിച്ച് മാന്‍ കിടാങ്ങളെപ്പോലെ
കുന്നുകള്‍ കയറി
താഴ്വാരങ്ങളിലൂടെ
ഓടി തിരിച്ചു പോന്നു.

പത്തു വയസ്സുള്ളപ്പോള്‍
ഇതിഹാസ നായകന്മാരുടെ കഥകള്‍ നമുക്ക്
വീരാരാധനയായി.
ഇരുപതിലെത്തിയപ്പോള്‍
സാഹസികതയെക്കുറിച്ച് എല്ലാവരും മേനിപറഞ്ഞു.

പ്രണയം കന്യകമാരുടെ ഹൃദയങ്ങളെ കീഴടക്കി.
സൗന്ദര്യം
പ്രണയത്തിനായി കൂടുതല്‍ ആകര്‍ഷകമായി.
സ്‌നേഹിക്കുന്നവനുവേണ്ടി എത്രമാത്രം
കഷ്ടപ്പെടുന്നുണ്ടെന്ന് മനുഷ്യരധികമറിയുന്നില്ല.

നാല്പത് പക്വതയുടെ പ്രായമാണ്്.
കഠിനാധ്വാനത്തിന്റെയും കലഹത്തിന്റെയും
യാത്രയുടെയും പ്രവാസത്തിന്റെയും സങ്കല്പങ്ങള്‍
സാക്ഷാത്കരിക്കാനായി സഹിക്കാവുന്ന
ദൂരം പിന്നിട്ടുപോന്നു; അര്‍ഹതയും സമ്പാദ്യവുമായി.
അന്ന് വലിയതെല്ലാം നഷ്ടപ്പെട്ടിരുന്നു

അരനൂറ്റാണ്ട് കഴിഞ്ഞു
ഒരു ഫാന്റം കഥ പോലെ, രാക്കിനാവ് പോലെ
ജീവിതത്തിന്റെ വസന്തകാലം
വേനലും ശരത്തും
ശൈത്യവുമായി.

ഇന്ന് നമുക്ക് അത്തരം ദ്രുതഗതിയിലുള്ള പിന്തുടര്‍ച്ച
ഉണ്ടാവുന്നില്ല, എങ്കിലും
ആ കാലങ്ങളിലെല്ലാം നാം ജീവിച്ചിരുന്നു

സഹോദരാ
ജീവിതം അകന്നു പോകുകയാണ്.
അവസാനം വളരെ ദൂരെയാകുന്നില്ല
അതിനാല്‍ വാര്‍ദ്ധക്യത്തിന്റെ ഭാരവും
വിധിയുടെ ഇച്ഛയും സ്വീകരിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…