1) കള്ളി
പരിഭവിച്ചേതുമില്ല അച്ഛൻ,
അത്താഴപ്പാത്രത്തിൽ ഊറികൂടിയൊരീ
അമ്മതൻ ഉപ്പുനീരിതിനിന്നലെ..
നിർവികാരത തളംകെട്ടിയീ സന്ധ്യയിൽ
മൂന്നു ബാല്യങ്ങൾ ഇരുളിലേയ്ക്ക്
വലിച്ചെറിയപ്പെട്ടു…
വിദൂരതയിൽ കണ്ണുകളെ
നാളെയുടെ തിരച്ചിലിനായ് പായിച്ച്
ശിലപോൽ ഇരുന്നു ഞാനന്നാ
ഇരു വെള്ളപ്പുതപ്പുകൾക്കു ചാരെ.
വയറെരിഞ്ഞോരു നാളിതിൽ
ചില്ലുകൂട്ടിലെ അപ്പകഷ്ണങ്ങൾ
ചതിച്ചേകി ഈ പൊള്ളൽ പാടുകളും,
അതിന്മേൽ നീറ്റലേകിടും ‘കള്ളി’
എന്നൊരീ ചെല്ലപ്പേരും
വക്കുപൊട്ടിയൊരീ
ഭിക്ഷ പാത്രമിതിൽ
ഇറ്റു വീണീലൊരു
നാണയതുട്ടുപോലും,
തെരുവിതിൻ മാറിലെ എച്ചിൽകൂനയിൽ
കയ്യൂക്കുള്ളവർ കേമന്മാരായി
വിലസീടവെ,
ആരറിഞ്ഞു അവരിലുറങ്ങുന്നു
നാളത്തെ തസ്കരവീരന്മാരെന്ന്….
ഉരുകി ഒട്ടിയൊരീ മേനിയിൽ
കഴുകൻ കണ്ണുകൾ വട്ടമിടുമ്പഴും
അതിജീവനത്തിൻെറ പാഠങ്ങൾ
ഉള്ളിൽ ഊട്ടി വളർത്തി..
ഇരുളിൻെറ വാതായനങ്ങൾ പമ്മി
നടന്നു കയറിയതെന്നും അടുക്കളകളിലെ
മിച്ചം വന്ന എൻെറ നിത്യ സ്വപ്നങ്ങളിലെ
നിറ പുഞ്ചിരിയിലേക്കു മാത്രമാണ്..
സഹാനുഭൂതി തൻ
മിഴിനീരിറ്റിച്ചവർ
ഇരുളിൻെറ മറപറ്റി നായാട്ടിനിറങ്ങി
എനിയ്ക്ക് നേർ…
2 Responses
Thanks very interesting blog!
thank you