സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സ്വർഗ്ഗത്തിൽ ക്രമക്കേട്

നിക്കാനോർ പാറാ

പരിഭാഷ – കടമ്മനിട്ട രാമകൃഷ്ണൻ

എങ്ങിനെയെന്നറിഞ്ഞില്ല,
ഒരു പുരോഹിതൻ സ്വർഗ്ഗകവാടത്തിലെത്തി പിത്തളത്താഴിൽ കൈവച്ചു
സെൻറ് പീററർ അതു തുറക്കാനെത്തി
“ നീ എന്നെ അകത്തു വിടുന്നില്ലെങ്കിൽ ഞാൻ ഈ സൂര്യകാന്തികൾ അറുത്തുകളയും “
ഇടിനാദത്തിൽ വിശുദ്ധൻ മറുപടിപറഞ്ഞു:
” എന്റെ കൺവെട്ടത്തുനിന്നും പൊയ്ക്കാ ദുശ്ശകുനത്തിന്റെ കുതിരെ മെഴുകുതിരികൾകൊണ്ടും പണം കൊണ്ടും നിനക്ക് യേശുക്രിസ്തുവിനെ വാങ്ങാനാകാ
നാവികന്മാരുടെ ഭാഷയാൽ ആരും അവന്റെ കാല്ക്കലെത്തുന്നില്ല. ദൈവത്തിന്റെയും അവന്റെ അനുചരന്മാരുടേയും നൃത്തത്തിനു മോടി വരുത്താൻ നിന്റെ അസ്ഥിക്കൂടിന്റെ തിളക്കം ഞങ്ങൾക്കാവശ്യമില്ല സിമിത്തേരിക്കുരിശുകളും വ്യാജമുദ്രകളും വിറ്റ്
ദീനന്മാരുടെ ഭയത്തിന്മേൽ
നീ മനുഷ്യരുടെ ഇടയിൽ ജീവിച്ചു. മറ്റുള്ളവർ ദയനീയമായ ഉണക്കറൊട്ടികൾ കാർന്നുകൊണ്ടിരുന്നപ്പോൾ
പുതിയ മുട്ടകൾകൊണ്ടും മാംസംകൊണ്ടും
നീ നിന്റെ കുടലു നിറച്ചു. വിഷയാസക്തിയുടെ ചിലന്തി നിന്റെ ഉടലിൽ പെറ്റുപെരുകി
രക്തമിറ്റുന്ന കുട!
നരകത്തിലെ നരിച്ചീറെ!
ഒടുവിൽ വാതിൽ വലിഞ്ഞടഞ്ഞു പ്രകാശത്തിന്റെ ഒരു രശ്മി സ്വർഗ്ഗത്തിലൂടെ പൊട്ടിച്ചിതറി ഇടനാഴികൾ വിറച്ചു
പുരോഹിതന്റെ അവമാനിതമായ ആത്മാവ്
നരകദ്വാരത്തിലേക്ക് ഉരുണ്ടിറങ്ങി.

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…