സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വാതിലുകൾ

സായിലിമി

വാതിലുകളെത്ര നാം താണ്ടണം
വരമീ ജീവിതമൊന്നൊഴിയാൻ.
വാതിലിതെത്ര കേണു വിളിയ്ക്കണം
വരമീ ജീവനിലൊന്നണയാൻ.

വറുതികളെത്ര കണ്ടീടണം
അറുതിയതൊന്നു മറഞ്ഞീടുവാൻ.
അറിയാത്ത വഴികളിൽ
തെളിയാത്ത രേഖയിൽ
തെളിയുന്ന പാതയെ
തേടിയലയുന്നു നാം.

വരൾച്ചയിലൊരു വിത്തുപാകി
പ്രതീക്ഷതൻ മഴച്ചാറലിറ്റിച്ചു
ചിന്തകൾ കുടിച്ചു വറ്റിച്ച രാത്രി-
കളിനിയെത്ര കാത്തീടണം;
വിടരുമാ ഞെട്ടിനെ
വാടാതെ വീഴാതെ
തളരാതെ നോക്കീടുവാൻ..

വിടരുമാ കലികകളിനിയെത്ര
വേനൽ കലികളേറ്റിടേണം
പാരം തളർന്നാശു നിപതിച്ചീടവേ
പാദങ്ങളെത്ര നീ താങ്ങീടേണം.

വണ്ടികാളകളിവരിനിയെത്ര
നോവുകളേറ്റിടേണമീ
ജീവിതനുകമേറ്റു തളർന്നു-
യിടറി വീണുഴറിടേണം.

വഴികൾ; നീളും പാതകളിനി-
യെത്ര വളവും തിരിവും
തിരഞ്ഞു കൊണ്ടിനിയേതു
ദിക്കോർത്തു നടന്നീടേണം.

വഴിവിളക്കണഞ്ഞു പോയ്
ഇരുൾപെറ്റ മക്കൾ കൂട്ടായ്
നിഴൽ തെക്കോട്ടു നടന്നീടവേ
നിരതെറ്റിയാ ചിന്തകളിൽ
ചിതൽ തിന്ന ഓർമ്മച്ചിറകുകൾ
ചിതയോളം ചെന്നു കരിഞ്ഞീടണം.

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…