സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വഴക്കം


ഡോ.ക്വയസ് ഘ്വാനം
പരിഭാഷ – ശ്രദ്ധ സി ലതീഷ്


അല്ലയോ സഹോദരാ!
കുട്ടികളായിരിക്കുമ്പോള്‍
നമ്മളൊരിക്കലും ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നില്ല.
കുഞ്ഞുനാളിലെ സ്വപ്നങ്ങള്‍ നാം ആസ്വദിച്ചു
അലറി ചിരിച്ച് മാന്‍ കിടാങ്ങളെപ്പോലെ
കുന്നുകള്‍ കയറി
താഴ്വാരങ്ങളിലൂടെ
ഓടി തിരിച്ചു പോന്നു.

പത്തു വയസ്സുള്ളപ്പോള്‍
ഇതിഹാസ നായകന്മാരുടെ കഥകള്‍ നമുക്ക്
വീരാരാധനയായി.
ഇരുപതിലെത്തിയപ്പോള്‍
സാഹസികതയെക്കുറിച്ച് എല്ലാവരും മേനിപറഞ്ഞു.

പ്രണയം കന്യകമാരുടെ ഹൃദയങ്ങളെ കീഴടക്കി.
സൗന്ദര്യം
പ്രണയത്തിനായി കൂടുതല്‍ ആകര്‍ഷകമായി.
സ്‌നേഹിക്കുന്നവനുവേണ്ടി എത്രമാത്രം
കഷ്ടപ്പെടുന്നുണ്ടെന്ന് മനുഷ്യരധികമറിയുന്നില്ല.

നാല്പത് പക്വതയുടെ പ്രായമാണ്്.
കഠിനാധ്വാനത്തിന്റെയും കലഹത്തിന്റെയും
യാത്രയുടെയും പ്രവാസത്തിന്റെയും സങ്കല്പങ്ങള്‍
സാക്ഷാത്കരിക്കാനായി സഹിക്കാവുന്ന
ദൂരം പിന്നിട്ടുപോന്നു; അര്‍ഹതയും സമ്പാദ്യവുമായി.
അന്ന് വലിയതെല്ലാം നഷ്ടപ്പെട്ടിരുന്നു

അരനൂറ്റാണ്ട് കഴിഞ്ഞു
ഒരു ഫാന്റം കഥ പോലെ, രാക്കിനാവ് പോലെ
ജീവിതത്തിന്റെ വസന്തകാലം
വേനലും ശരത്തും
ശൈത്യവുമായി.

ഇന്ന് നമുക്ക് അത്തരം ദ്രുതഗതിയിലുള്ള പിന്തുടര്‍ച്ച
ഉണ്ടാവുന്നില്ല, എങ്കിലും
ആ കാലങ്ങളിലെല്ലാം നാം ജീവിച്ചിരുന്നു

സഹോദരാ
ജീവിതം അകന്നു പോകുകയാണ്.
അവസാനം വളരെ ദൂരെയാകുന്നില്ല
അതിനാല്‍ വാര്‍ദ്ധക്യത്തിന്റെ ഭാരവും
വിധിയുടെ ഇച്ഛയും സ്വീകരിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

തേനും വയമ്പും (കുട്ടികളുടെ) നാവിൽ…

കൊച്ചു കുട്ടികളുടെ വായിൽ തേനും വയമ്പും അരച്ചു കൊടുക്കുന്നത് ഒരു ആചാരമായി ഇപ്പോളും പലരും ചെയ്യാറുണ്ട്. ജനിച്ചു വളരെ കുറച്ചു ദിവസങ്ങളായ കുട്ടികൾക്കു പോലും ‘ബുദ്ധി’…

ഉടമസ്ഥൻ

 കള്ളത്താക്കോലിട്ട് വീട് തുറക്കണമെന്ന് മധുര മണി കരുതിയതല്ല. കള്ളത്താക്കോലോ! ശ്ശെ, ശരിക്കുള്ള താക്കോൽ!  രാവിലെ പതിവുപോലെ പതിനഞ്ച് മിനിട്ട് നടന്ന് വഴിച്ചന്തയിൽ പോയി പെടപ്പിച്ച് കാണിച്ച…

അര്‍ത്ഥമില്ലാത്ത വാക്കുകള്‍

‘ മലമരംപുഴകാറ്റ്ചരിത്ര ഗവേഷകരാണ്ചിതലരിച്ച് നശിച്ചു പോയആ വാക്കുകള്‍ കണ്ടെത്തിയത്.കണ്ടെത്തിയാല്‍ മാത്രം പോരഅര്‍ത്ഥം വ്യക്തമാക്കണം.തല പുകഞ്ഞാലോചിച്ചുഗൂഗിളില്‍ സെര്‍ച്ച് ചെയ്തുമോഡേണ്‍ ഡിക്ഷണറികളിലൊന്നുംആ വാക്കുകളില്ല.ഒടുവില്‍ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.ഇന്റര്‍വ്യൂ. കീറിപ്പറിഞ്ഞ ഓസോണ്‍ പുതച്ച്പനിച്ച്…