സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

രണ്ടു റൂമി കവിതകള്‍

മൊഴിമാറ്റം: കെ.ടി.സൂപ്പി


ബോധം

പുതിയ,
ഈ പ്രണയത്തിനുള്ളില്‍ ഒളിഞ്ഞിരുന്ന്
മരിക്കുക.
നിന്റെ വഴിതുടങ്ങുന്നത്
മറ്റേ അറ്റത്ത് നിന്നാണ്.
ആകാശമാവുക.
പൂര്‍ണ്ണശക്തിയാല്‍
തടവറ തകര്‍ത്ത്
രക്ഷപ്പെടുക.
നിറങ്ങളിലേക്ക്,
പെട്ടെന്ന് പിറന്നുവീണ,
അന്ധനായിരുന്ന ഒരാളെപ്പോലെ
ആഹ്ലാദത്താല്‍ നടക്കുക; ഇപ്പോള്‍ത്തന്നെ.
നിന്നെ,
കാര്‍മേഘങ്ങള്‍ മറച്ചുവെച്ചിരിക്കുകയായിരുന്നു.
അവ ഇല്ലാതായി.
ഇനിയിപ്പോള്‍,
അഹന്തയറ്റ് ശാന്തനാവുക.
നീ മരിച്ചുവെന്നതിന്റെ,
തീര്‍ച്ചയുള്ള തെളിവാണ് അടക്കം.
ഇപ്പോഴിതാ, ഒച്ചയൊന്നുമില്ലാതെ പൂര്‍ണ്ണചന്ദ്രന്‍ വെളിപ്പെട്ടു തുടങ്ങിയിരിക്കുന്നു.

*മരണം ഇവിടെ അഹന്തയുടെ നാശമാണ്(ഫന)

ലഹരി

ചിലപ്പോള്‍ പൂര്‍ണമായും ഞാന്‍-
സൗഹൃദമെന്താണെന്ന് മറന്നുപോവുന്നു.
ബോധരഹിതനായി
ഭ്രാന്തനായ്
എല്ലായിടത്തും ഞാനരുളുകയാണ്.
എന്റെ കഥ,
പല രീതിയിലും പറയപ്പെട്ടിട്ടുണ്ട്.
പ്രേമകാവ്യമായ്
തമാശയായ്
യുദ്ധമായ്
വെറുമൊരു നേരമ്പോക്കായ്…
എങ്ങിനെ വിഭജിച്ചാലും
ചാക്രികമായേ അത് ചലിക്കൂ.
ഞാന്‍ പിന്തുടരുന്ന
അജ്ഞാത നിര്‍ദ്ദേശങ്ങള്‍
ഏതോ ആസൂത്രണത്തിന്റെ ഭാഗമാണോ.
കൂട്ടുകാരെ സൂക്ഷിക്കുക;
വെറുമൊരു ജിജ്ഞാസയാല്‍
എന്റെയടുത്ത് വരാന്‍ തുനിയണ്ട.
സഹതാപത്താല്‍
എന്നെത്തൊടുകയും വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…