സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

രണ്ടുകവിതകള്‍


പ്രീതു


എന്റെ കവിത

ഉടലെടുക്കാന്‍ പലവുരു
ഉതകിയെങ്കിലും
ഉയിര്‍കിട്ടാത്ത വരികള്‍
ഉണ്ടിതേറെ എന്നുള്ളില്‍..

ജീവസ്സുകിട്ടാന്‍ വെമ്പി
ഒന്നിറ്റുവീഴാന്‍ കൊതിച്ച്
എന്‍ തൂലികയ്ക്കുള്ളില്‍
സ്വയം ഞെരിഞ്ഞമര്‍ന്ന വരികള്‍…

ചിലത് ജീവനില്ലാത്ത
മണ്‍പുറ്റുകളായ്
ചിലത്
ഉള്ളില്‍ തുടിച്ചും
ഭ്രൂണം കണക്കെയായ്
ചിലതെല്ലാം
അന്തമില്ലാത്ത അക്ഷരക്കൂട്ടമായ്


ചിലങ്ക

എന്‍ ഹൃദയശ്വാസം നിന്‍
സിരയിലലിഞ്ഞ്
താളമായ് ഭാവമായ്
ആ തപസ്യ
പൂര്‍ണമായിടും…

തമ്മില്‍ ഇഴചേര്‍ക്കപ്പെട്ടിട്ടില്ല
എങ്കിലും
ഒന്നിലുതിരുമീ ഭാവം
ഏറ്റിടും
നീര്‍മണികളെല്ലാമേ.
എന്റെ പ്രണയം എന്നും
നീയാം ചിലങ്കയോടു
മാത്രം…
നീ എന്നും എന്‍പാദങ്ങളെ
ഇണചേര്‍ത്തു
പാദങ്ങളോ എന്‍
ഹൃദയതാളത്തില്‍
അനുരാഗിയാണിതെന്നുമേ…

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ആരാധന

തനിക്കായാളോട് ആദ്യമൊക്കെ നീരസമായിരിന്നു . പിന്നീട് വെറുപ്പായി മാറി. പതിയെ പതിയെ അതൊരു ശത്രുതയായി മാറി. കാരണം അയാളുടെ ഉയര്‍ച്ചയായിരുന്നു. തനിക്കു എത്തിപിടികാന്‍പോലും പറ്റാത്ത ഉയരത്തിലായിരുന്നു…

ഡഫോഡിൽസ്

വില്ല്യം വേഡ്സ് വെർത്തിൻ്റെ ഡഫോഡിൽസ് എന്ന കവിത മനസ്സിലുണ്ടാക്കിയ ഓളങ്ങളും ആകർഷണങ്ങളും തെല്ലൊന്നുമായിരുന്നില്ല.ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ അതെന്നെ മദിച്ചു.2022 സെപ്റ്റംബർ 23ന് ഫ്ലൈറ്റ് ഇറങ്ങി, എയർപോർട്ടിൽ നിന്ന്…

ഒരു നാടോടിക്കഥ

എന്റെ പേര് പത്മ ഞങ്ങളുടെ വീട്ടിന് മുൻവശത്തുകൂടി ഒഴുകുന്ന നദിയുടെ പേരാണ് എനിക്കിട്ടത്. ഒരു വിശേഷദിവസം അച്ഛന്റെ അതിഥി കളായി വന്ന മൂന്ന് യുവാക്കളിൽ സുന്ദരനും…