സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മറ്റാര്

ഷൗക്കത്ത്

………………………………………അകമേ തിമിർത്തു പെയ്യുന്ന മഴ പുറത്തേക്കൊഴുകാൻ വാക്കു തേടി അലയുമ്പോഴാണ് മൗനത്തെ കണ്ടു മുട്ടിയത്.

ഹൃദയത്തിന്റെ ഒരു മൂലയിൽ എല്ലാ ഭാവങ്ങളെയും ഉൾവഹിച്ചുള്ള ആ ഇരിപ്പുകണ്ടപ്പോഴോ അകം തണുത്തു. വാക്കു തേടിയ ബോധം മൗനത്തിന്റെ ചാരത്ത് ഇത്തിരിനേരമിരുന്നു.

മന്ദഹാസത്തിന് ഇത്രയും മാധുര്യമുണ്ടെന്ന് അതുവരെ അറിഞ്ഞതേയില്ല. മൗനം ഇത്ര ആഴത്തിൽ വാചാലമാകുമെന്നും അനുഭവിച്ചിരുന്നില്ല.

വിത്തു പൊട്ടി ആകാശത്തേക്ക് പടർന്നു പന്തലിച്ച് വളരുന്ന ആൽമരത്തിന്റെ മൗനത്തെ ശ്രദ്ധിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ആവിഷ്ക്കാരം കലപില കൂട്ടേണ്ടതില്ലെന്ന് ബോദ്ധ്യമായത്.

തിരിഞ്ഞു നടക്കുമ്പോൾ വാക്കു തേടിയ ധൃതി മൗനം തേടുന്ന മുനിയായി മാറിയിരുന്നു.

അതിനു ശേഷമാണ് ഹൃദ്യമായ വാക്കുകൾ ഹൃദയം പൊഴിച്ചു തുടങ്ങിയത്. അത്രയും അനായാസമായി പാടാനാകുമെന്ന് അകം പോലും അറിഞ്ഞിരുന്നില്ല.

അറിയാതെ പാടിപ്പോകുന്ന വാക്കിലാണ് മൗനം നൃത്തം ചെയ്യുന്നതെന്ന് പറഞ്ഞതാരാണ്? വാക്കല്ലാതെ മറ്റാര്!

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ആരാധന

തനിക്കായാളോട് ആദ്യമൊക്കെ നീരസമായിരിന്നു . പിന്നീട് വെറുപ്പായി മാറി. പതിയെ പതിയെ അതൊരു ശത്രുതയായി മാറി. കാരണം അയാളുടെ ഉയര്‍ച്ചയായിരുന്നു. തനിക്കു എത്തിപിടികാന്‍പോലും പറ്റാത്ത ഉയരത്തിലായിരുന്നു…

ഡഫോഡിൽസ്

വില്ല്യം വേഡ്സ് വെർത്തിൻ്റെ ഡഫോഡിൽസ് എന്ന കവിത മനസ്സിലുണ്ടാക്കിയ ഓളങ്ങളും ആകർഷണങ്ങളും തെല്ലൊന്നുമായിരുന്നില്ല.ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ അതെന്നെ മദിച്ചു.2022 സെപ്റ്റംബർ 23ന് ഫ്ലൈറ്റ് ഇറങ്ങി, എയർപോർട്ടിൽ നിന്ന്…

ഒരു നാടോടിക്കഥ

എന്റെ പേര് പത്മ ഞങ്ങളുടെ വീട്ടിന് മുൻവശത്തുകൂടി ഒഴുകുന്ന നദിയുടെ പേരാണ് എനിക്കിട്ടത്. ഒരു വിശേഷദിവസം അച്ഛന്റെ അതിഥി കളായി വന്ന മൂന്ന് യുവാക്കളിൽ സുന്ദരനും…