സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അവൾ

പ്രീതു രാജ്

1) കള്ളി

പരിഭവിച്ചേതുമില്ല അച്ഛൻ, അത്താഴപ്പാത്രത്തിൽ ഊറികൂടിയൊരീ അമ്മതൻ ഉപ്പുനീരിതിനിന്നലെ..
നിർവികാരത തളംകെട്ടിയീ സന്ധ്യയിൽ
മൂന്നു ബാല്യങ്ങൾ ഇരുളിലേയ്ക്ക്
വലിച്ചെറിയപ്പെട്ടു…

വിദൂരതയിൽ കണ്ണുകളെ
നാളെയുടെ തിരച്ചിലിനായ് പായിച്ച്
ശിലപോൽ ഇരുന്നു ഞാനന്നാ
ഇരു വെള്ളപ്പുതപ്പുകൾക്കു ചാരെ.

വയറെരിഞ്ഞോരു നാളിതിൽ ചില്ലുകൂട്ടിലെ അപ്പകഷ്ണങ്ങൾ
ചതിച്ചേകി ഈ പൊള്ളൽ പാടുകളും,
അതിന്മേൽ നീറ്റലേകിടും ‘കള്ളി’
എന്നൊരീ ചെല്ലപ്പേരും

വക്കുപൊട്ടിയൊരീ
ഭിക്ഷ പാത്രമിതിൽ
ഇറ്റു വീണീലൊരു
നാണയതുട്ടുപോലും,
തെരുവിതിൻ മാറിലെ എച്ചിൽകൂനയിൽ
കയ്യൂക്കുള്ളവർ കേമന്മാരായി
വിലസീടവെ,
ആരറിഞ്ഞു അവരിലുറങ്ങുന്നു
നാളത്തെ തസ്കരവീരന്മാരെന്ന്….

ഉരുകി ഒട്ടിയൊരീ മേനിയിൽ
കഴുകൻ കണ്ണുകൾ വട്ടമിടുമ്പഴും
അതിജീവനത്തിൻെറ പാഠങ്ങൾ
ഉള്ളിൽ ഊട്ടി വളർത്തി..

ഇരുളിൻെറ വാതായനങ്ങൾ പമ്മി
നടന്നു കയറിയതെന്നും അടുക്കളകളിലെ
മിച്ചം വന്ന എൻെറ നിത്യ സ്വപ്നങ്ങളിലെ
നിറ പുഞ്ചിരിയിലേക്കു മാത്രമാണ്..

സഹാനുഭൂതി തൻ
മിഴിനീരിറ്റിച്ചവർ
ഇരുളിൻെറ മറപറ്റി നായാട്ടിനിറങ്ങി
എനിയ്ക്ക് നേർ…

നായാട്ട്

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…