സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അവൾ

പ്രീതു രാജ്

1) കള്ളി

പരിഭവിച്ചേതുമില്ല അച്ഛൻ, അത്താഴപ്പാത്രത്തിൽ ഊറികൂടിയൊരീ അമ്മതൻ ഉപ്പുനീരിതിനിന്നലെ..
നിർവികാരത തളംകെട്ടിയീ സന്ധ്യയിൽ
മൂന്നു ബാല്യങ്ങൾ ഇരുളിലേയ്ക്ക്
വലിച്ചെറിയപ്പെട്ടു…

വിദൂരതയിൽ കണ്ണുകളെ
നാളെയുടെ തിരച്ചിലിനായ് പായിച്ച്
ശിലപോൽ ഇരുന്നു ഞാനന്നാ
ഇരു വെള്ളപ്പുതപ്പുകൾക്കു ചാരെ.

വയറെരിഞ്ഞോരു നാളിതിൽ ചില്ലുകൂട്ടിലെ അപ്പകഷ്ണങ്ങൾ
ചതിച്ചേകി ഈ പൊള്ളൽ പാടുകളും,
അതിന്മേൽ നീറ്റലേകിടും ‘കള്ളി’
എന്നൊരീ ചെല്ലപ്പേരും

വക്കുപൊട്ടിയൊരീ
ഭിക്ഷ പാത്രമിതിൽ
ഇറ്റു വീണീലൊരു
നാണയതുട്ടുപോലും,
തെരുവിതിൻ മാറിലെ എച്ചിൽകൂനയിൽ
കയ്യൂക്കുള്ളവർ കേമന്മാരായി
വിലസീടവെ,
ആരറിഞ്ഞു അവരിലുറങ്ങുന്നു
നാളത്തെ തസ്കരവീരന്മാരെന്ന്….

ഉരുകി ഒട്ടിയൊരീ മേനിയിൽ
കഴുകൻ കണ്ണുകൾ വട്ടമിടുമ്പഴും
അതിജീവനത്തിൻെറ പാഠങ്ങൾ
ഉള്ളിൽ ഊട്ടി വളർത്തി..

ഇരുളിൻെറ വാതായനങ്ങൾ പമ്മി
നടന്നു കയറിയതെന്നും അടുക്കളകളിലെ
മിച്ചം വന്ന എൻെറ നിത്യ സ്വപ്നങ്ങളിലെ
നിറ പുഞ്ചിരിയിലേക്കു മാത്രമാണ്..

സഹാനുഭൂതി തൻ
മിഴിനീരിറ്റിച്ചവർ
ഇരുളിൻെറ മറപറ്റി നായാട്ടിനിറങ്ങി
എനിയ്ക്ക് നേർ…

നായാട്ട്

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…