സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അവസാനത്തെ നിമിഷത്തിനും മുന്‍പ്

പ്രിയ ഉണ്ണികൃഷ്ണൻ

ഈയാണ്ടിലിനിയൊരു മഴയും

 പെയ്യില്ലെന്നിരിയ്ക്കേ  

വെയിൽ വേദന തിളയ്ക്കും 

കായൽ തഴുകുമുരുളൻ കല്ലുകൾ 

പോലടുത്തിരിക്കാം, കാടിരുളുന്നു


ദൂരങ്ങൾ പിന്നെയുമകലും,
വേനലുറയും കരിങ്കല്ലുകൾ 

സ്വകാര്യങ്ങളെ കേൾക്കും

 സന്ധ്യയുമഴിഞ്ഞുവീഴും,

മണൽപരപ്പിലോളങ്ങളുറങ്ങും

 രാവ് പിന്നെയുമലറും 

അത്രയേറെത്തവണ കരഞ്ഞുമുനിഞ്ഞൊരു 

നിഴൽ, ദൃഷ്ടിതിരിക്കാതുറ്റുനോക്കും

 മതിൽമൗനങ്ങൾ 

ജനലരികിൽ മരിച്ചെന്നപോലെ

 പലനിറങ്ങളിൽ വളപ്പൊട്ടുകൾ

 തീപടരും മരങ്ങൾക്കിടയിൽ

 വേരുതേടും പൂവുകൾ 

മഴപെയ്യുന്ന നേരം 
നനവാർന്നൊരു വേദനക്കാലം 

കാട്ടുനദി പോലൊഴുകും മിഴികൾ  


ഒടുവിലത്തെ പൂവൊരുക്കിവെയ്ക്കുക 
അതിൽവട്ടമിടുംശലഭത്തെയും

 നിലയില്ലാക്കയങ്ങളിൽ 

കുളിച്ചുനിവരുമൊരന്തിച്ചോപ്പിടറി 

നിൽക്കും വഴികളിൽ

 സംവത്സരങ്ങൾ, പിണങ്ങിയ മൊഴികളിൽ

 ആഴത്തിൽ പൊട്ടിച്ചിരിച്ചുകൊണ്ടൊരു 

കുടിലൊരുക്കാം, ഹിമസാന്ദ്രമാകാം  

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…