സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സംഗീതത്തിന് വയസ്സാവില്ല.

ശ്രദ്ധ സി ലതീഷ്

ശൈശവ ജീവിതത്തിന്റെ സൂക്ഷ്മതകളിലേക്ക് വളരുന്ന ഒരു ഭാഷയാണ് ഷാഹുൽ ഹമീദ് രചന നിർവഹിച്ച് റാസാ റസാഖ് ചിട്ടപ്പെടുത്തിയ ‘നീ എറിഞ്ഞ കല്ല്’ എന്ന് തുടങ്ങുന്ന പാട്ടിന്റെ പ്രത്യേകത. ഇതിൽ കവിതയും പാട്ടും ഒരു കടങ്കഥ പോലെ കൗതുകം ജനിപ്പിക്കുന്നു. വരികൾ നമ്മുടെ മാപ്പിള പാട്ടിന്റെ സംഗീത സൗഭഗത്തിലേക്ക് കൂടി ചെന്നെത്തുന്നവയാണ്. ഗസലിന്റെ രാഗവും ശീലും ഒന്നിച്ചുവരുമ്പോൾ വാക്കുകൾക്ക് കിട്ടുന്ന മുറുക്കവും ഒതുക്കവും ആസ്വാദക മനസിനെ തരളിതമാക്കുന്നു. സങ്കല്പങ്ങൾ അതിരില്ലാത്ത ഭാവനകളിലേക്ക് പോവുകയും കുഞ്ഞു മനസിന്റെ വികാരമണ്ഡലങ്ങളെ ആവിഷ്കരിക്കുകയുമാണ് ചെയ്യുന്നത്.

എറിഞ്ഞ കല്ല് മാനത്തമ്പിളി മാമനെ മുറിച്ച് തോട്ടുവരമ്പിൽ വീഴ്ത്തിയതായി പറയുന്നത് കള്ളമല്ലേ? എന്ന ചോദ്യം ശ്രദ്ധിക്കുക. തുടർന്നു അനുപല്ലവിയിൽ താഴെ മരച്ചോട്ടിൽ ഇരുത്തിയതിനുശേഷം ഇലകൂട്ടിൽ നിറഞ്ഞ ഉറുമ്പിനെ എറിഞ്ഞ് തലയിൽ വീഴ്ത്തിയതും ഉറുമ്പിനെ കൊണ്ട് കടിപ്പിച്ചതും പ്രിയതമനോ പ്രിയതമയോ മറന്നില്ലെന്ന് പറയുന്നത് ഒരു കാമുകന്റെയോ കാമുകിയുടെയോ ഓർമയുടെ മധുര വികാരങ്ങളാണ്. വേദനിച്ചതും വേദനിപ്പിച്ചതും പിന്നീടുള്ള ജീവിതത്തിന്റെ തുടർച്ചയായി മാറി.

ഗസലിന്റെ ചരണത്തിൽ അത്തിമരക്കൊമ്പിൽ കെട്ടിയ ഹൃദയം മറന്നെന്ന് പറഞ്ഞ് മനസിന്റെ പാതി എടുത്തത് തിരിച്ചു തന്നില്ലാ.. എന്നോർമിപ്പിക്കുമ്പോൾ നേരത്തെ പറഞ്ഞതുപോലെ വിശകലനത്തിനപ്പുറം അയഥാർഥ്യത്തെ യാഥാർഥ്യമാണെന്ന് തോന്നിപ്പിക്കുന്ന ഒരു ഇമേജ് സൃഷ്ടിക്കുകയാണ്.

പ്രണയിക്ക് നഷ്ടപ്പെടുന്ന മനസ്സ് ഇവിടെ അവിവേകമല്ല, വിവേകമാണ്. സ്നേഹം മോഷ്ടിക്കപ്പെടുകയും തിരിച്ചുകിട്ടാത്ത വിധത്തിൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് മാറ്റപ്പെടുമ്പോഴും നഷ്ടമുണ്ടാകുന്നില്ലെന്ന ശുഭചിന്ത കൂടി കരുപ്പിടിക്കുന്നു. കാവ്യാംശവും സങ്കല്പവും കൂടിക്കുഴഞ്ഞ് തെളിയുന്ന ഈ വരികൾ ഈ അടുത്തകാലത്ത്‌ മലയാളി കേട്ടതിൽ സുന്ദരവും ഗൃഹാതുരത്വവും ഉള്ളതാവുന്നു. റാസാറസാക്കും ഇമ്ത്യാസ് ബീഗവും മകളും കൂടിച്ചേർന്ന് പാടുന്ന ഗസൽ ആനന്ദധായകവും അനുഭൂതി പ്രധാനവുമാകുന്നു.

സംഗീതം ശബ്ദനിയന്ത്രണത്തിന്റെ അപൂർവതകൊണ്ട് ഇമ്പമുള്ളതാവുന്നത് ഇവിടെ കാണാം. കുഞ്ഞിന്റെ ശബ്ദത്തിന് അനുകൂലമായ ഉച്ചസ്ഥായിയും കീഴ്സ്ഥായിയും പ്രത്യേകം ശ്രദ്ധിക്കുക. കുട്ടി അനായാസം ആ വരികളുടെ സാന്ദ്രതയിലേക്ക് വരുന്നു. കുഞ്ഞിന്റെ ചിരിയും കൗതുകവും താളബോധവുമെല്ലാം ഇഴചേർന്ന് പരിലസിക്കുമ്പോൾ തന്നെ ഉമ്മയും ബാപ്പയും അനുപല്ലവിയും ചരണവുമാവുന്നു. താളമാണ് സംഗീതം സംഗീതത്തിന് പ്രായഭേദമോ, പ്രായമോ പ്രശ്നമാവില്ല. ബീഗവും ഭർത്താവും കുഞ്ഞും അത് തെളിയിക്കുകയാണ്. സംഗീതത്തിന് വയസാവില്ല. ഇന്ന് നാലു മില്യൺ കാണികൾ ഇതറിയുന്നു എന്നത് അതിനു തെളിവാണ്.

4 Responses

  1. സംഗീതം പോലെ ഹൃദ്യ മായ ഭാഷ
    നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…