സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

തയ്യാറെടുപ്പ് : മരണത്തിലേക്ക്

നവാല്‍ ഷഹീന്‍

പകല്‍.
സമയം വൈകുന്നേരത്തോടടുക്കുന്നു. വളവും തിരിവുമില്ലാത്ത റോഡിന്റെ ഓരം ചേര്‍ന്ന് കൊണ്ട് വേച്ചു വേച്ചു നടക്കുന്ന ഒരു മനുഷ്യനെ കാണാം. റോഡിന്റെ ഇരു വശത്തും പൊന്തക്കാട് വളര്‍ന്നു കിടക്കുന്നു. വെയിലിന്റെ കടുപ്പം കൊണ്ട് ചെടികളില്‍ പാതി കരിഞ്ഞുണങ്ങിക്കിടക്കുന്നു. അങ്ങിങ്ങായി എടുപ്പോടെയുള്ള ഇരുനില കോണ്‍ക്രീറ്റു വീടുകള്‍ കാണാം. അയാള്‍ നടത്തം തുടരുകയാണ്. വെള്ളയും വെള്ളയും ആണ് വേഷം. മുന്നോട്ടുള്ള കാല്‍വെപ്പുകള്‍ പ്രയാസകരമാണെന്ന് തോന്നും വിധമാണ് നടത്തം.
അതാണ് കഥയിലെ കേന്ദ്ര കഥാപാത്രം. ഒരേയൊരു കഥാപാത്രം. വയസ് എണ്‍പതു കഴിഞ്ഞു. എങ്കിലും പറയത്തക്ക അസുഖങ്ങളോ അസ്വസ്ഥതകളോ, അല്ലലുകളോ ഇല്ലാതെ ജീവിച്ചു പോരുന്നു.
ഈ പ്രായത്തിലും തൊഴിലെടുത്തു ജീവിക്കുന്ന മാന്യദേഹം. തൊഴിലെന്താണെന്നല്ലേ, മരിപ്പിന്കുളിപ്പിക്കല്‍ കുളിപ്പിക്കല്‍. കേട്ടത് ശരിയാണ്. മരിച്ച ദേഹങ്ങളെ, അവസാനമായി മതം അനുശാസിക്കുന്ന വിധികള്‍ പാലിച്ചു കൊണ്ട് കുളിപ്പിച്ചൊരുക്കല്‍. ഇനി മതമില്ലാത്തവരാണെങ്കിലും ഇയാള്‍ക്ക് പ്രശ്‌നമില്ല. വൃത്തിയുടെയും വെടിപ്പോടെയും കുളിപ്പിച്ച് അവസാന യാത്രക്ക് വേണ്ടി ഒരുക്കും.

ഇന്നത്തെ ഇയാളെ അറിയാന്‍ ഇത്തിരി ഇന്നലേക്ക് :
1960 കാലഘട്ടങ്ങളില്‍ കേരളം സ്വതന്ത്ര സംസ്ഥാനമായി പ്രഖ്യാപിച്ച ശേഷം, രാജാവും രാജഭരണവും, തമ്പുരാനും ഒമ്ബറാനും ഒക്കെ ഇല്ലാതായി തുടങ്ങിയ കാലം. ഇയാള്‍ക്ക് കഷ്ടിച്ച് ഒരു പതിനഞ്ചു വയസു കാണും. ക്ഷയിച്ചു തുടങ്ങിയ ജന്മി വ്യവസ്ഥയിലെ അവസാനത്തെ കണ്ണികളില്‍ ചേര്‍ക്കാവുന്ന കുടുംബത്തിലാണ് ജനനം. അന്നേരം തെഴുത്തു നിന്നിരുന്ന തറവാട് പിന്നീട് ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ വരവോട് കൂടി നില്‍ക്കക്കള്ളിയില്ലാതായി. കാറ്റു ഗതിമാറിതുടങ്ങിയതറിഞ്ഞ തറവാട്ടിലെ വലിയ, ചെറിയ കാരണവന്മാര്‍ സ്ത്രീജനങ്ങള്‍ അറിയാതെ പറമ്പും പൊട്ടും പൊന്നും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മുന്നേ സ്വന്തം മക്കളുടെ പേരിലും ഭാര്യമാരുടെ പേരിലും എഴുതി മാറ്റാന്‍ തുടങ്ങി. ഒടുക്കം ഭാഗം വെക്കാന്‍ തറവാട് മാത്രം ബാക്കി നില്‍ക്കെ, ചോറിന് ഉപ്പില്ലെന്നും കറികള്‍ക്ക് ഉപ്പ് കൂടിയെന്നുമൊക്കെയുള്ള ന്യായങ്ങള്‍ പറഞ്ഞു ഒരു ഉച്ച നേരം വീട് വിട്ടിറങ്ങി. പരിവാരസമേതം തന്നെ.
വീട്ടിലെ വച്ചു വിളമ്പല്കാരിയായ അമ്മ, കാരണം എന്താണെന്നറിയാതെ കരച്ചില്‍ തുടങ്ങി. മരണം വരെ തുടര്‍ന്ന കരച്ചില്‍. ആയിടക്ക് ഉണ്ടാക്കിയെടുത്ത ഹേതുവുമായി ഇറങ്ങിപ്പോയ കാരണവന്മാര്‍ അടിച്ചു മാറ്റിയ പറമ്പില്‍ വീട് വച്ചു താമസിക്കാനും തുടങ്ങി. തറവാട് വീട് പെങ്ങളുടെ പേരില്‍ മാറ്റിയെഴുതിയെന്ന മഹാ മനസ്‌കത കേട്ടനാള്‍ അമ്മ പിന്നെയും തോരാതെ കരഞ്ഞു കണ്ടത് ഓര്‍മയുണ്ട്. വര്‍ഷങ്ങള്‍ തറവാട് പറമ്പിലെ ആദായം കൊണ്ട് ജീവിച്ച അമ്മയും അമ്മുമ്മയും, കാരണവര്‍ കെറുവിച്ചു പോയത് കരിങ്കണ്ണന്റെ കണ്ണെന്നു വിശ്വസിച്ചു. അതല്ല അമ്മയുടെ പിടിപ്പ് കേടാണെന്നും, അന്നുണ്ടാക്കിയ പരിപ്പും ചോറും പോരെന്നും അമ്മുമ്മ ഇടക്ക് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിരുന്നു. ഇത് കേള്‍ക്കെ അമ്മ വീണ്ടും കരയും.
കരഞ്ഞു കരഞ്ഞു സാരിതലപ്പു കൊണ്ട് തുടര്‍ച്ച മൂക്ക് ദിനേന വനീളം കൂടു വന്നോയെന്ന സംശയം അവനുണ്ടായിരുന്നു.
അവസാനം ചെയ്യാന്‍ ഒന്നും ബാക്കിയില്ലെന്നും, മുരടിപ്പ് തറവാട് മതിലുകള്‍ക്ക് മാത്രമല്ല അതിലെ ജീവജാലങ്ങള്‍ക്കും ബാധിച്ചു തുടങ്ങി എന്നറിഞ്ഞ ഒരു നാള്‍ അവന്‍ വീട് വീട്ടിറങ്ങി. ആഡ്യനായി ജീവിച്ചത് കൊണ്ട് തന്നെ പുറം ലോകം അവന് വലിയ തലവേദനയായി. എഴുന്നേറ്റ് പല്ല് തേപ്പു കഴിഞ്ഞാല്‍ സേവിക്കാന്‍ പണിക്കാരു കാത്തിരുന്ന തറവാട് വീട്ടില്‍ നിന്ന്, പുറത്തു കണ്ട ലോകം അവനു ചുട്ടു പൊള്ളി. എന്നിരുന്നാലും ഒന്നുമേ ആയിത്തീരാതെ ആ തറവാട്ടില്‍ നിന്ന് മണ്ണടിയുന്നതിനേക്കാള്‍ ഭേദം പാരിലെ പലതുമെന്തെന്നറിയുന്നതാണെന്ന ചിന്ത അവനെ മുന്നോട്ട് നയിച്ചു.
ലോക ജീവിതം തുടങ്ങിയ ആദ്യ നാളുകളില്‍ തന്നെ അവന്‍ മതം ഉപേക്ഷിച്ചു. മതം കൊണ്ട് നേടിയെടുക്കാന്‍ പോന്ന ഒന്നും അവന് കണ്ടു കിട്ടിയില്ല ജാതി പറഞ്ഞിട്ടും ചിറി കൊട്ടി ചിരിച്ച, അങ്ങോട്ട് മാറി നില്‍ക്കാന്‍ പറഞ്ഞ വടക്കേ ഇന്ത്യന്‍ ജനതയോട് അവന് ആദ്യം പുച്ഛം തോന്നിയെങ്കിലും, ജാതി ചോറ് തരില്ലെന്ന് മനസിലായപ്പോള്‍ മതം തലയില്‍ നിന്ന് മാറ്റി വച്ചു.
തലക്കനം കുറഞ്ഞു.
അറിവുകള്‍ക്കായി തല തുറന്നു കൊടുക്കപ്പെട്ടു.
ഇത്തിരി കഷ്ടപ്പെട്ടെങ്കിലും പതിയെ അവന്‍ ഒരു സ്ഥിരവരുമാനക്കാരനായി. പത്രമിട്ടു തുടങ്ങുന്ന രാവിലെകള്‍ക്ക് ശേഷം, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ ഷൂസ് തുടച്ചു വൃത്തിയാക്കുന്ന അവന്‍, രാത്രി കാലങ്ങളില്‍ ഒരു ചായക്കടയില്‍ പാത്രം മോറാനും പോയി. ബന്ധങ്ങളില്ലാത്തത് കൊണ്ട് തന്നെ ബാധ്യതകളില്ല. ഇതിനോടകം തന്നെ വീടും പറമ്പും അവന്റെ പേരിലേക്ക് മാറ്റി അമ്മയും മരണപ്പെട്ടിരുന്നു. അങ്ങനെ ബന്ധങ്ങളേതുമില്ലാതെ അവന്‍ അവനായി ജീവിച്ചു.
ചെയ്ത ജോലികളില്‍ വച്ചടി വച്ചടി മുന്നോട്ട് കയറിയ അവന്‍, അന്നാട്ടിലെ പ്രശസ്തനായ സര്‍ക്കാര്‍ ഡോക്ടറുടെ വീട്ടു കാവല്‍ക്കാരനായി ഉദ്യോഗം തുടങ്ങി. ഇരുന്നു കൊണ്ട് ചെയ്യാവുന്ന തൊഴില്‍. മൂന്ന് നേരം ഭക്ഷണം. നല്ല ശമ്പളം. സുഖം. പണിക്കിടയില്‍ റാഫി സാബിന്റെ പാട്ടുകള്‍ അവന്‍ ആസ്വദിച്ചു. റോഡരികില്‍ തന്നെയുള്ള വീട്ടില്‍ ആകെ ഡോക്ടറും കുടുംബവുമാണ് താമസം. കാര്യമായ പണികളില്ല. വല്ലപ്പോഴും വരുന്ന വണ്ടികളില്‍ ആളാരെന്നുറപ്പു വരുത്തി ഒപ്പിട്ടു വാങ്ങി ഗേറ്റ് തുറന്നു കൊടുക്കണം അകത്തു പോയവരൊക്കെ തിരിച്ചു പോയെന്നും എഴുതിയൊപ്പ് വെക്കണം.
പ്രാഥമിക വിദ്യാഭ്യാസം, അതവനെ സഹായിച്ചെന്നു പറയാതെ വയ്യ.
ആകെയൊരു ഏനക്കേട്, രാവിലെ ജോലിക്ക് വന്നു കയറുമ്പോള്‍ വീടിന് മുന്നിലെ റോഡില്‍ ചത്തു കിടക്കുന്ന നായ്ക്കളാണ്. നാഷണല്‍ ഹൈവേയുടെ മുന്നിലായാണ് ഡോക്ടറുടെ വീട്. രാത്രി കാലങ്ങളില്‍ സഞ്ചാരത്തിനിറങ്ങുന്ന നായ്ക്കളെ അമിത വേഗത്തില്‍ വരുന്ന ഹൈവേ പെര്‍മിറ്റ് വണ്ടികള്‍ അടിച്ചു തെറിപ്പിക്കുന്നത് പതിവാണ്. ആഴ്ചയില്‍ ഒരു നാല് നായയെങ്കിലും അങ്ങനെ ചത്തു കിടക്കുന്നത് കാണാം. ആദ്യമാദ്യം കണ്ണിന് അലോസരമാണ് ഉണ്ടായിരുന്നതെങ്കിലും പിന്നീട് സൂര്യന്റെ ചൂടില്‍ പൊട്ടിപ്പിളര്‍ന്നു കിടക്കുന്ന കുടല്‍മാലയിലൂടെ വണ്ടികള്‍ കയറിയിറങ്ങുമ്പോള്‍ ചിതറുന്ന മാംസകഷണങ്ങള്‍ ദുര്‍ഗന്ധം പരത്തി. പല ദിവസങ്ങളിലും ഗേറ്റിന് മുന്നിലെ അയാളുടെ ഇരിപ്പ് ദുസ്സഹമായി. ചില ദിവസങ്ങളില്‍ ദുര്‍ഗന്ധത്തിന്റെ കാഡിന്യം കാരണം വരുന്നവരും പോകുന്നവരും മൂക്ക് പൊത്തിപ്പിടിച്ചു. ഗേറ്റു കാവല്‍ക്കരനെന്ന നിലയില്‍ അയാളെ നോക്കി മുരടനക്കിയവരും കുറവല്ല.
ഇതിനൊരു തീരുമാനം ഉണ്ടാക്കണമെന്നുറച്ച അവന്‍ ഒരു ദിവസം നേരം പുലരുന്നതിന് മുന്നേ പ്ലാസ്റ്റിക് ബാഗും കയ്യില്‍ പിടിച്ചു ചത്തു കിടക്കുന്ന നായ്ക്കളെ കോരിയെടുത് അടുത്തുള്ള പുഴയില്‍ കൊണ്ട് കളയാന്‍ തുടങ്ങി. നാഷണല്‍ പെര്‍മിറ്റ് വണ്ടികള്‍ വീണ്ടും കടന്നു പോയി, നായ്ക്കള്‍ വീണ്ടും വണ്ടിയിടിച്ചു മരിച്ചു, പക്ഷെ അവിടേക്ക് വന്നവരാരും പിന്നെ മൂക്ക് പൊത്തി നടന്നില്ല. അയാള്‍ സന്തോഷത്തോടെ റാഫി ഗാനങ്ങള്‍ ആസ്വദിച്ചു.
അങ്ങനെയിരിക്കെ പല നാളുകളായി ഇത് ശ്രദ്ധിച്ചാല്‍ ഡോക്ടര്‍, ഒരു ദിവസം അവനെ വിളിച്ചു, ഇനി മുതല്‍ കാവല്‍ പണി നിര്‍ത്താനും, പകരം ആശുപത്രിയിലെ മോര്‍ച്ചറി സൂക്ഷിപ്പ് കാരനാകാനും താല്പര്യം ചോദിച്ചു. അധികം ആലോചിക്കാനോ, മറുത്തെന്തെങ്കിലും ചോദിക്കാനോ അവനുണ്ടായിരുന്നില്ല. ആവശ്യമുണ്ടായിരുന്നില്ല. ജോലിയും, കയറിക്കിടക്കാന്‍ ചോരാത്ത കൂരയും, മൂട്ട കടിക്കാത്ത കിടക്കയും തന്നെയാണ് സൗഭാഗ്യം.
അവന്‍ സൗഭാഗ്യവാനാണ്.
വര്‍ഷം നാല്പത് അങ്ങനെ തന്നെ കടന്നു പോയി. തുടക്കത്തിലെ അസ്വസ്ഥതകളൊക്കെ മെല്ലെ മെല്ലെ മാറിതുടങ്ങി. വയറു പൊട്ടിക്കിടക്കുന്ന നായ്ക്കളെ പോലെയല്ല മനുഷ്യന്റെ അവസ്ഥ. വണ്ടിയിടിച്ചു മരിച്ചതും, പള്ളക്ക് കത്തി കേറ്റി കൊന്നതും, വെടി വച്ചിട്ടതും, പോരാണ്ട് മൃഗം കണക്കെ വലിച്ചു കീറി ചവച്ചു തുപ്പിയ പെണ്ണിന്റെ ശരീരങ്ങളും അവനെ പേടിപ്പിച്ചിരുന്നു. പിന്നീട്, പതിയെപ്പതിയെ, ഇത്രയേ ഉള്ളു എണ്ണ തോന്നല്‍അവനെ കൂടുതല്‍ ധൈര്യവാനാക്കി.
അത്രയേ ഉള്ളു.
മൃഗങ്ങള്‍ മരിക്കും.
ആയുസ്സെത്താതെ, ആയുസ്സെത്തി മരിക്കുന്ന വര്‍ഗം കൂടുതലുള്ളത് മനുഷ്യരില്‍ മാത്രമായിരിക്കും.
മൃഗങ്ങള്‍ മരിക്കും, അത് പോലെ തന്നെ മനുഷ്യനും.
വര്‍ഷങ്ങള്‍ മാറി മറിഞ്ഞു. വന്ന നാടും, ചെന്ന കോലവും മാറി. വാര്‍ദ്ധക്യം നരകളായി തലയില്‍ സ്ഥിരതാമസമായി. എങ്കിലും അവന്റെ ആരോഗ്യത്തിനൊരു കോട്ടവും സംഭവിച്ചില്ല. മാത്രവുമല്ല ക്ഷമയുടെ എല്ലാ സീമകളും അവനു കാണാപ്പാഠമാണ്. ക്ഷമ അവന്റെ കരുത്തായി.
മാറ്റങ്ങള്‍ക്ക് വഴി തെളിച്ചു കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയുടെ അഹങ്കാരമൊക്കെ കെട്ടടങ്ങാന്‍ തുടങ്ങി.അങ്ങങായി സ്വകാര്യ ആശുപത്രികള്‍ പൊങ്ങി. അങ്ങനെയൊരു നാള്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രായ പരിധി കടന്നപ്പോള്‍ അയാള്‍ സ്വയം വിരമിച്ചു നാട് പിടിച്ചു. ജനിച്ച നാട്ടിലും ബന്ധങ്ങളില്ല,ജീവിച്ച നാട്ടിലും ബന്ധങ്ങളില്ല. കുടുംബം ഇല്ലെന്നു സാരം.
ഭാഗ്യവാന്‍.
ബന്ധങ്ങളില്ലാത്തവന്‍ ബന്ധനസ്ഥനല്ല.
വര്‍ദ്ധക്യത്തിലെ തിരിച്ചു വരവ് :
അല്ലെങ്കിലും ഏതു തിരിച്ചു വരവിന് ശേഷവും ജീവിതം ഒന്നില്‍ നിന്നെ തുടങ്ങുക എന്നത് ശ്രമകരമായ ദൗത്യം ആണ്. ഒരു പക്ഷെ ഇടയ്ക്ക് വന്നു പോയിരുന്നെങ്കില്‍ നാട്ടുകാരോടെങ്കിലും അല്പം ബന്ധം കാണുമായിരുന്നു. ഇത് പക്ഷെ നേരെ വിപരീതമാണ്. തറവാട്ടു വീട് നോക്കാന്‍ ചെന്നപ്പോള്‍ കണ്ടത്, നാട്ടിലെ അറവുകാരന്റെ പൈക്കളെ മുഴുവന്‍ മേയാന്‍ വീട്ടിരിക്കുന്നതാണ്, ചാണകവും മൂത്രവും മണത്തു മൂക്ക് പൊത്തിപ്പിടിച്ചാണ് അകത്തു കയറിയത് തന്നെ. പൊന്ത വളര്‍ന്നു കിടക്കുന്നത് പൈക്കള്‍ക്കും സൗകര്യമായെന്ന് വേണം പറയാന്‍. പക്ഷെ രസം മറ്റൊന്നായിരുന്നു, അവകാശം പറഞ്ഞു വര്‍ഷങ്ങളായി ആരും തിരിഞ്ഞു നോക്കാത്തത് കൊണ്ട്, അറവുകാരന്‍ അവന്‍ കാശ് കൊടുത്തു വാങ്ങിയ സ്ഥലമെന്ന് പറഞ്ഞു നടന്നായിരുന്നു അവിടെ പൈക്കളെ കെട്ടിയിരുന്നത്.
മനുഷ്യനല്ലേ, കൈ നടത്തിയും, കടന്നു പിടിച്ചും, പിടിച്ചു പഠിച്ചും കൂടെക്കൂട്ടിയാണ് ശീലം. അവകാശികള്‍ വരുന്നത് വരെ ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും.
പ്രതീക്ഷിക്കാതെയുള്ള ഉടമയുടെ തിരിച്ചു വരവില്‍ നാട്ടിലെ പ്രമാണിയായിരുന്ന അയാളുടെ ഹുങ്കൊന്നിടിഞ്ഞു. പ്രായം എഴുപത് കടന്ന മനുഷ്യനാണ്. അധ്യാപകനായി സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ചവന്‍. പക്ഷെ അധ്യാപനത്തെക്കാള്‍ കച്ചവട ബുദ്ധിയില്‍ ഗണ്യന്‍. ആറു മക്കളില്‍ ആര്‍ക്കും വിദ്യാഭ്യാസം കൊടുക്കാന്‍ അയാള്‍ക്ക് സമയമോ കാശോ ഉണ്ടായിരുന്നില്ലത്രേ. അതല്ല, ആ കാശിനു എടുത്തു കൊണ്ടിരിക്കുന്ന വീടിന് രണ്ട് വരി കല്ല് വെക്കാമെന്ന് അഭിപ്രായപ്പെട്ടെന്നും പറഞ്ഞു കേട്ടു. ചുരുക്കിപ്പറഞ്ഞാല്‍ കയ്യൂക്ക് കൊണ്ട് മക്കളുടെയും ഭാര്യയുടെയും മുന്നില്‍ കാര്യക്കാരനായ ഒരുത്തന്‍. തറവാട് വീടിന്റെ തൊട്ടടുത്തു തന്നെയാണ് അയാളുടെ ഇരുപത് സെന്റും വീടും. പൈക്കളെ ഇറക്കിവിട്ട് ഇനിയൊരു തിരിച്ചു വരവില്ലെന്ന് പറഞ്ഞു പുതിയ വേലി കെട്ടിയപ്പോള്‍ ഉയര്‍ന്നു വന്നത് അയാളുമായൊരു ബെര്‍ലിന്‍ മതില്‍ അകലമായിരുന്നു.
മതിലുകള്‍,
നാളെയൊരു കാറ്റടിച്ചാല്‍ മറിഞ്ഞു വീഴാവുന്നതേയുള്ളു. പക്ഷെ മനസ്സില്‍ വെറുപ്പ് കൊണ്ട് കെട്ടിയ മതില്‍, അത് മരിപ്പിലും ഉയര്‍ന്ന് തന്നെ കിടക്കും. തലമുറ തലമുറയായതങ്ങു ഉയരം കൂടിക്കോണ്ടെയൊരിക്കും.
പോട്ടെ, പ്രയാസമില്ല. ബന്ധങ്ങള്‍, ബന്ധനങ്ങളാണ്.
ശേഷം, പെട്ടെന്ന് തട്ടിക്കൂട്ടി പൊക്കിയെടുത്ത ഒറ്റമുറി വീട്ടില്‍ ജീവിതം കഴിച്ചു കൂട്ടിക്കൊണ്ടിരുന്ന ഒരു നാള്‍, ഒരു സുപ്രഭാതത്തില്‍, കതകിന് നിര്‍ത്താതെയുള്ള മുട്ടല്‍ കേട്ട് അയാള്‍ എഴുന്നേറ്റു. വാതില്‍ തുറന്നപ്പോള്‍ കണ്ടത്, രണ്ട് യുവാക്കളെ. പതര്‍ച്ചയോടെ അവര്‍ ചോദിച്ചു,
‘നിങ്ങള്‍, നിങ്ങളല്ലേ പുതിയതായി വന്ന മയ്യത് കുളിപ്പിക്കുന്ന ആള്‍’
ആയാളൊന്ന് പകച്ചു. കാരണം രണ്ടുണ്ടായിരുന്നു,
ഒന്ന്, അയാള്‍ ഇന്നേ വരെ ശവം കുളിപ്പിച്ചിട്ടില്ല. നേരത്തെ പറഞ്ഞത് പോലെ, തുന്നിക്കൂട്ടിയ ശരീരങ്ങള്‍ കാണാന്‍ കൊള്ളാവുന്ന വിധത്തില്‍ തുടച്ചു വൃത്തിയാക്കുക എന്നല്ലാതെ മറ്റൊന്നും അയാള്‍ അന്നേ വരെ ചെയ്തിട്ടില്ല.
രണ്ട്, വന്നവരുടെ മതം കൊണ്ട് അയാളുടെ വിശ്വാസങ്ങള്‍ ഒക്കില്ല. അയാള്‍, എന്താണെന്നോ, പേരെന്താണെന്നോ, മതം, രാഷ്ട്രീയം, ചിന്തകള്‍, ഇഷ്ടാനിഷ്ടങ്ങള്‍ എന്താണെന്ന് ആര്‍ക്കും അറിയില്ല. ജന്മിവീട് വാങ്ങിയ ഒരു പുറം നാട്ടുകാരന്‍. ചെമ്പിച്ച മുടിയായത് കൊണ്ട് അയാളുടെ മതം നാട്ടുകാര്‍ അയാളറിയാതെ വിധിയെഴുതിയിരുന്നു.
‘എന്താണ്?’
ഉത്തരത്തില്‍ മറ്റൊരു വിധ സംശയങ്ങള്‍ക്കും വഴി കൊടുക്കാതെ അയാള്‍ ചോദിച്ചു
‘ഞങ്ങളുടെ വീട്ടില്‍ ഒരു മരണം നടന്നു, കുളിപ്പിക്കാന്‍ പക്ഷെ ആളെ കിട്ടുന്നില്ല. അടുത്ത നാട്ടിലെ ഒരാളാണ് സാധാരണ ഈ അവസരങ്ങളില്‍ കുളിപ്പിച്ച് പോകാറ്. അവരെ അന്വേഷിച്ചിറങ്ങുമ്പോഴാണ്,നിങ്ങള്‍ക്ക് ഇതായിരുന്നു തൊഴില്‍ എന്ന് പറഞ്ഞറിഞ്ഞത്. ബുദ്ധിമുട്ടില്ലെങ്കില്‍ അവിടെ വരെ വന്നു ഇതൊന്ന് ചെയ്ത് തരണം, അത് വരെയുള്ള യാത്രയും സമയവും ലാഭിക്കാമല്ലോ.”
ഇത്രയും പറഞ്ഞു അവര്‍ കയ്യിലൊരു മടക്കു വച്ചു കൊടുത്തു. കനമുണ്ട്. ഒന്നൊന്നര മാസത്തെ ചെലവ് കാണാനുള്ള കനം.
അയാള്‍ മറുത്തൊന്നും പറയാതെ ഉള്ളിലേക്ക് നടന്നു, വസ്ത്രം മാറി അവരുടെ കൂടെയിറങ്ങി പുറത്തു കാത്തു നിന്ന വണ്ടിയില്‍ കയറി.
പിന്നെ മതം,
മരിച്ചാല്‍ മണ്ണിലേക്ക്,
അല്ലെങ്കില്‍ തീയിലമര്‍ന്നു കാറ്റിലേക്ക്,
അതുമല്ലെങ്കില്‍ ചാരമായി ഒഴുകുന്ന നദിയിലേക്ക്.
പടച്ചവന്‍ മതം കൊടുത്തത് മനുഷ്യനാണ്, അല്ല മനുഷ്യന്‍ മതം കൊടുത്തു തലപ്പത്തിരുത്തിയിരുത്തി പേരിട്ടു വിളിച്ചതാണോ, ദൈവമെന്ന്.
ഒരു സായാഹ്ന സംവാദത്തിനുള്ള വിത്താണ്.
എന്തായാലും ആത്മാവ് വിട്ടാല്‍ പിന്നെ ഭൂമിയില്‍ ഭാരമാണ് ദേഹം. ദേഹത്തിന് മതമില്ല.
ഇത് അയാളുടെ വിശ്വാസം.
അങ്ങനെ അന്ന് ആദ്യമായി അയാള്‍ ഒരു ശവദേഹത്തെ കുളിപ്പിച്ചു, അടുക്കളപ്പുറത്തെ കുളിമുറിയില്‍ കുന്തിരിക്കം പുകച്ചു ബെഞ്ചില്‍ കിടത്തിയിരുന്ന ദേഹം അയാളെ അത്ഭുതപ്പെടുത്തി. ആദ്യമായാണ് ഇത്രയും തേജസുള്ള ഒരു ദേഹം അയാള്‍ കാണുന്നത്. അന്നേ വരെ മോര്‍ച്ചറിയില്‍ കണ്ടതില്‍ 90% അപകടമരണങ്ങളായിരുന്നു. ചോര തട്ടാത്ത ശവം കണ്ടത് വളരെ വിരളമാണ്.
വൃത്തിയുള്ള ശവം.
വളരെ വൃത്തിയുള്ള ശവം.
പറയാതെ വയ്യ.
”അല്ല ബന്ധത്തില്‍ നിന്ന് മകന് വരണെന്നുണ്ട്”
വാതിലിന് മുട്ടി ഒരു വൃദ്ധന്‍ പറഞ്ഞു. അങ്ങനെയുണ്ടത്രേ, മരിപ്പ് കുളിപ്പിക്കാന്‍ കയറുന്നതിനു മുന്നേ ബന്ധത്തിലാര്‍ക്കെലും കൂടണോന്ന് ചോദിക്കും. താല്പര്യമുള്ളവര്‍ക്ക് കൂടാം.
പുതിയ പാഠം.
മരിച്ചയാളുടെ മകന്‍, ഒരു സുമുഖനായ യുവാവ് അകത്തു കയറി.
കുളിമുറി വാതില്‍ അടച്ചു പൂട്ടി.
ഇനി അയാളും, സുമുഖനായ ആ യുവാവും മാത്രമാണ്.
അയാള്‍ പതിയെ ധരിച്ച വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി, കവറില്‍ കരുതിയ മറ്റൊരു വസ്ത്രം ധരിച്ചു. മനസ്സില്‍ കണക്കു കൂട്ടിക്കൊണ്ട് തന്നെ കരുതിയതാണ് വെള്ളയും വെള്ളയും. സമാധാനത്തിന്റെ നിറം.
കൈയും കാലും ആദ്യമായി അയാള്‍ക്ക് വിറച്ചു. വിറയല്‍ പുറത്തു കാണിക്കാതെ,വളരെ പതിയെ സസൂക്ഷ്മം, ദേഹം തുടച്ചു വൃത്തിയാക്കാന്‍ തുടങ്ങി. ഉള്ളം കൈ കൊണ്ട് വെള്ളം മെല്ലെ അടഞ്ഞു കിടന്ന കണ്ണുകളെ തടവി. പിന്നെ മുഖം, കഴുത്ത്, തലമുടിയും നനച്ചെടുത്തു. തുടര്‍ന്ന് നെഞ്ചിലും, വയറിലും, ഗുഹ്യ ഭാഗത്തും കാലിലും സോപ്പ് ചെറിയ രീതിയില്‍ നനച്ചു തുടച്ചെടുത്തു. ദേഹത്ത് ഒരു തുണ്ട് തുണിയുണ്ടാവില്ല, മോര്‍ച്ചറി മേശയില്‍ കിടത്തിയ ശരീരത്തില്‍ആണായാലും പെണ്ണായാലും.
ഇവിടെ പക്ഷെ അങ്ങനെയല്ല.
ഒരു തുണ്ട് തുണി കൊണ്ട് ഗുഹ്യഭാഗം മറക്കും. നോക്കാതെ കയ്യിട്ടു കൊണ്ടാണ് വൃത്തിയാക്കല്‍. അത് കൊണ്ട് തന്നെ സോപ്പ് പതഞ്ഞു പോകാതെ അയാള്‍ ശ്രദ്ധിച്ചിരുന്നു. എന്തോ ഓര്‍മ വന്നിട്ടോണം ബാഗില്‍ നിന്നും ചന്ദനത്തിന്റെ എണ്ണ കരുതിയിരുന്നത് എടുത്തു. അത് രണ്ട് തുള്ളി നനച്ചു തുടക്കുന്ന തുണിയില്‍ ഇറ്റിച്ച ശേഷം വീണ്ടും തുടച്ചെടുത്തു. ദേഹം തിരിച്ചിടാന്‍ ആ സുമുഖനായ യുവാവിനെ വിളിച്ചു, പുറം ഭാഗത്തും അതു പോലെ തന്നെ നനച്ചു തുടച്ചു. മൂന്നു വട്ടം. മൂന്ന്, അഞ്ചു, ഏഴു അങ്ങനെ ഒറ്റ സംഘ്യയായിട്ടാണത്രേ ഇത് ചെയ്യാറ്. പറഞ്ഞു കേട്ടതാണ്. ആദ്യം സിദ്ര്‍ വെള്ളത്തില്‍, പിന്നെ കര്‍പ്പൂര വെള്ളത്തില്‍, അവസാനം നല്ല വെള്ളത്തില്‍. അതൊന്നും അന്ന് കരുതിയിരുന്നില്ല.
പിന്നീട് എന്നും കൂടെക്കരുതിയിരുന്നു.
മറക്കാതെ.
കുളിപ്പിച്ച ശേഷം, മേശമേല്‍ വച്ചിരുന്ന വസ്ത്രം ഉടുപ്പിച്ചു. കാലു രണ്ടും നിവര്‍ത്തിവച്ച് തള്ളവിരലുകള്‍ തമ്മില്‍ കോര്‍ത്തു കെട്ടി. കൈകള്‍ രണ്ടും ഇടനെഞ്ചിന് നേരെ ചേര്‍ത്തു വച്ചു. കഴുത്തിനു ആക്കം കിട്ടാന്‍, ഒരു തുണി കീറി വട്ടത്തില്‍ ചുരുട്ടിയെടുത്തു തലയ്ക്കു താഴെ വച്ചു. എല്ലാം കഴിഞ്ഞ ശേഷം ചന്ദന തൈലം ഒരിത്തിരി, കഴുത്തിന്റെ രണ്ട് ഭാഗത്തും, കൈവെള്ളയിലും പുരട്ടികൊടുത്തു. പതിവാണോ എന്നറിയില്ല. എന്നിരുന്നാലും ചെയ്തു.
ശേഷം വാതില്‍ തുറക്കാന്‍ നേരം, ആ യുവാവ് പിതാവിന്റെ നെറ്റിമേല്‍ അമര്‍ത്തിയൊന്ന് ചുംബിച്ചു.
ഒരുപക്ഷെ ആ പിതാവിന് കിട്ടാവുന്ന ഏറ്റവും വിലയേറിയ, യാത്രയയപ്പ് അതായിരിക്കണം.
കുളിപ്പിച്ചൊരുക്കിയ ശേഷം, ബന്ധുക്കള്‍ ശരീരം അകത്തളത്തിലേക്ക് കൊണ്ട് പോയി, അന്തിമ നമസ്‌കാരത്തിന് ശേഷം പള്ളിപ്പറമ്പിലേക്കും.
ആദ്യത്തെ മരിപ്പ് കുളിപ്പിക്കല്‍. അയാള്‍ക്ക് അഭിമാനം തോന്നി. മരണദേഹങ്ങളോട് അറപ്പു തോന്നാതത്തിനും, ആദ്യമായി ചെയ്ത ജോലി ഭംഗിയായി പൂര്‍ത്തിയാക്കിയതിലും .
അഭിമാനി.
ആള്‍ക്കൂട്ടത്തില്‍ പലരും പതിയെ അയാളെ പറ്റി പറയുന്നത് കേള്‍ക്കുന്നുണ്ടായിരുന്നു. നല്ലത് തന്നെ. നല്ലത് മാത്രം.
അന്നെത്തില്‍ പിന്നെ അയാള്‍ മരിപ്പിനു കുളിപ്പിക്കുന്നവനായി. ഒരു മതം കൊണ്ടും മനസൊക്കാത്തതിനാല്‍ അയാള്‍ മതം നോക്കാതെ മരണാനന്തര കുളിപ്പിക്കലുകള്‍ ഏറ്റെടുത്തു. അങ്ങനെ സൈ്വര്യ ജീവിതവും ഒരു തൊഴിലും അയാള്‍ക്ക് കൈമുതലായി.
തിരിച്ചു അന്നെത്തിലേക്ക് :
അന്ന് അയാള്‍ പതിവിലും തളര്‍ന്നിരിക്കുന്നു കാലന്‍ കുട ഊന്നിയുള്ള നടത്തതിന് വേഗം കുറഞ്ഞിരിക്കുന്നു. കാറ്റ് വഴി തീണ്ടുന്നില്ല. സൂര്യന്‍ ആഞാഞ്ഞു നടക്കുന്ന അയാളെ മുന്നോട്ടേക്കല്ല പിന്നോട്ടേക്കെന്ന് പറഞ്ഞു കിതപ്പു കൂട്ടി.
ആ നാട്ടിലെ താമസം തുടങ്ങി വര്‍ഷം പതിനഞ്ചു കഴിഞ്ഞു. ആരോടും പൊതുവെ സംസാരിക്കാതെ, ബന്ധങ്ങള്‍ക്കും സംസാരങ്ങള്‍ക്കും വഴി വെക്കാതെ ഒറ്റയാനായി തന്നെ ജീവിച്ചു പോന്നു. കാരണം രഹസ്യം സൂക്ഷിക്കണമെങ്കില്‍ സംസാരം കുറക്കണം.
അവനു മതമില്ലെങ്കിലും ഭ്രാന്ത് തലയ്ക്കു മൂത്ത പലരും അന്നാട്ടിലുണ്ട്.
മരിച്ചവരെ കുളിപ്പിക്കാന്‍ വേണ്ടത് ബഹുമാനവും സഹതാപവുമാണെന്ന് മനസിലാക്കാന്‍ ഏതു വഴിക്കു പറഞ്ഞാലും മനസിലാവാത്ത ചിലര്‍. ആ രഹസ്യം അവനില്‍ തന്നെ നില്‍ക്കട്ടെ. അവനോടെ മണ്ണടിയട്ടെ.
ആഴ്ചയില്‍ ഒരു മൂന്ന് ദിവസം ജോലിയുണ്ടാവും. മടിശീല നിറക്കുന്ന ശമ്പളം. പോരാത്തതിന് വലിയ വീടുകളില്‍ നിന്നും ലഭിക്കുന്ന സമ്മാനപ്പൊതികള്‍. ഭക്ഷണമായും, വസ്ത്രങ്ങളായും.
ജീവിതം സമാധാനം, സന്തോഷം.
അന്നേ ദിവസം പതിവ് തെറ്റിച്ച് അയാള്‍ക്ക് രണ്ട് മരണങ്ങള്‍ കൂടേണ്ടി വന്നു. ഒന്ന് ആ നാട്ടിലെ പ്രിയപ്പെട്ട അധ്യാപിക. ഇയാളെ പോലെ തന്നെ, വര്‍ഷങ്ങള്‍ക്ക് മുന്നേ നാട് വിട്ടു ഈ നാട്ടില്‍ താമസം തുടങ്ങിയ ഒരു സ്ത്രീ. മലയാളം അധ്യാപികയാണ്. നല്ല ആണിനൊത്ത നീളവും ശരീരവും. ദൂരെ നിന്ന് കണ്ടാല്‍ ആണാണെന്നെ പറയു.
തന്റെടി.
എടീന്ന് വിളിച്ചാല്‍ എടായെന്ന് തിരിച്ചു വിളിക്കും.
സാരി മാത്രം ശീലം. കുടുംബം ഇല്ല. ബന്ധുമിത്രാദികളും ഇല്ല. ചോദിക്കാനും പറയാനും ആരുമില്ല എന്ന് സാരം. കുറച്ചു നാളുകളായി വയ്യാതെ കിടത്തത്തിലായിരുന്നു, ഒരു ജോലിക്കാരിയുണ്ട്. പതിവ് പോലെ രാവിലെ എഴുന്നേറ്റ് വരാഞ്ഞത് കണ്ടപ്പോള്‍ വാതില്‍ തള്ളിതുറന്നു നോക്കിയപ്പോള്‍, കട്ടിലില്‍ അനക്കമില്ലാത്തര്‍ കിടക്കുന്ന അവരെയാണത്രേ കണ്ടത്. അറിയിക്കാനോ പറയാനോ പ്രത്യേകിച്ച് ആരും ഇല്ലാത്തതിനാല്‍, നാട്ടുകാര് തന്നെ അടക്കം ചെയ്യാന്‍ തീരുമാനിച്ചു. ഡോക്ടര്‍ വന്നു മരണകാരണം ഹൃദയഘാതമാണെന്ന് ഉറപ്പിച്ചു. ശേഷം, പതിവ് പോലെ ദേഹം കുളിപ്പിച്ചൊരുക്കാന്‍ ഇയാളെ തേടി ആളെത്തി. സമയം കളയാതെ അയാള്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു.കുളിപ്പിക്കാന്‍ കയറിയ അയാള്‍ സമയം അധികം വൈകിക്കാതെ തന്നെ വസ്ത്രങ്ങള്‍ ഓരോന്നായി മാറ്റി, കൂടെക്കയറാന്‍ ബന്ധുക്കള്‍ ആരും ഉണ്ടായിരുന്നില്ല.കൂടി നിന്നവരില്‍ സാമൂഹിക കാര്യങ്ങളില്‍ ഇടപെടാറുള്ള ഒരുത്തന്‍ സഹായിയായി മുന്നോട്ട് വന്നു. അയാളുടെ പ്രിയ അധ്യാപികയായിരുന്നത്രെ.
സന്തോഷം.
മാതാ പിതാ ഗുരു ദൈവം.
അയാള്‍ വസ്ത്രങ്ങള്‍ മടക്കി വെക്കാനും കുളിപ്പിക്കാനുള്ള സാധന സാമഗ്രികകള്‍ പുറത്തെടുത്തു അടുക്കി വെക്കാനും തുടങ്ങി. വസ്ത്രം മുഴുവന്‍ മാറ്റിയപ്പോള്‍ സഹായിക്കാന്‍ കൂടിയവന്‍ അലമുറയിട്ട് നിലവിളിച്ചു. പൊടുന്നനെ. നാല് ദിക്കും കേള്‍ക്കുമാറെ.
ബഹളം കേട്ട് പുറത്ത് കൂടി നിന്നവരെല്ലാം ഓടിക്കൂടി. സഹായിയും അയാളും തരിച്ചിരുന്നു. എങ്ങനെ, എന്ത് പറയണമെന്നറിയാതെ.
എന്ത് പറയണം.
എവിടെ തുടങ്ങണം.
എങ്ങനെ പറയണം.
സ്വകാര്യ ഭാഗത്ത് വെള്ളത്തണി വച്ചു മൂടി മെല്ലെ വസ്ത്രങ്ങള്‍ മാറ്റിയ ശേഷം കുളിപ്പിക്കാനൊരുങ്ങിയതാണ്, അപ്പോഴാണ് അവിടെയൊരു മുഴപ്പ് ശ്രദ്ധിച്ചത്. പെണ്ണിന് മുഴപ്പ് പതിവില്ലല്ലോ. വസ്ത്രത്തിന്റെ ബാക്കി കുരുങ്ങിയതാണെന്നോര്‍ത്ത് മാറ്റാന്‍ വേണ്ടി കൈ കടത്തിയതാണ്. കയ്യില്‍ തടഞ്ഞതാകട്ടെ, പെണ്ണിന്റേതല്ല ആണിന്റെ സ്വകാര്യ ഭാഗം.
മുപ്പത് വര്‍ഷത്തോളം നാട്ടിലെ ഗവണ്മെന്റ് സ്‌കൂളില്‍ അധ്യാപികയായ അവര്‍, പെണ്ണല്ല, ആണാണ്. എങ്ങനെ പറയും. അവരുടെ പ്രത്യുല്പാദന അവയവം, ആണിന്റേത് പോലെ. പെണ്ണിന്റേതല്ല, ഉറപ്പ്. ആണിന്റെതെന്ന് പറയാനും വയ്യ.
ബോധ മനസ്സില്‍ പല വികാര വിചാരങ്ങളും കടന്നു പോയി. പുറത്തുള്ള ആള്‍ക്കാരോട് എന്ത് എങ്ങനെ പറയണം. ആണായി ജനിച്ചു പെണ്ണിന്റെ മനസുമായി ജീവിച്ച ആ സ്ത്രീയെ മരണ ശേഷം നാണക്കേടിലേക്ക് തള്ളി വിടണോ.
അയാളുടെ മനസിലേക്ക് പല രാവിലെകളില്‍ സ്‌കൂളിലേക്ക് നടന്നു പോകുന്ന ആ ‘സ്ത്രീ’യുടെ ചിത്രം കടന്നു വന്നു.
”പാറമേല്‍ ചിരട്ട വച്ചുരക്കുന്ന ശബ്ദമാണ് ടീച്ചറുടെത്.”
” മൂഷേട്ട, ആണിനോളം മുറ്റുണ്ട്, ഇവരെ ഭര്‍ത്താവ് മരിച്ചതാണെന്ന പറഞ്ഞു കേട്ടെ. ആളിത്തിരി തന്റെടക്കാരിയാണ് അപ്പൊ പിന്നെ അറിഞ്ഞു കൊണ്ട് ആരും കെട്ടാന്‍ പോകില്ല”
പല പല സംഭാഷണത്തുണ്ടുകള്‍ ചെവിയോരം കടന്നു പോയി.
പക്ഷെ, എന്ന് മുന്നില്‍ കണ്ടാലും മുഖം നോക്കി ചിരിക്കുന്ന മനുഷ്യരില്‍ ഒരാള്‍ ആ സ്ത്രീയായിരുന്നു. നല്ല അധ്യാപിക. പ്രധാനാധ്യാപികയായി വിരമിച്ച ദിവസം കലങ്ങിയ കണ്ണുകളോടെ വഴിയിലൂടെ നടന്നു പോകുന്നത് അയാള്‍ കണ്ടിരുന്നു, അന്നും അയാളെ നോക്കി അവര്‍ ചിരിച്ചു.
ഇത് പക്ഷെ എങ്ങനെ, എന്ത് ചെയ്യും. ആണല്ല, പെണ്ണുമല്ല. ആരോട് പറയും. ആണായാലും പെണ്ണായാലും കുളിപ്പിക്കാനുള്ള വിധി ഒന്ന് തന്നെ.
സഹായിയായി കൂടെയുള്ളവന്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നവനാണ്. അറിയാവുന്നവനാണ്. അയാള്‍ മെല്ലെ തല, കുളിമുറിവാതിലിന് പുറത്തിട്ടു ഡോക്ടറോട് അകത്തു കയറാന്‍ അപേക്ഷിച്ചു. കൂടി നിന്നവരോട് സഹായി യായി കൂടിയവന്‍ ഒന്ന് തെന്നിപ്പോയതാണെന്ന് പറഞ്ഞു.
അകത്തു കയറിയ ഡോക്ടറും അന്തിച്ചു നിന്നു. അദ്ദേഹത്തെ നാല് വര്‍ഷം മലയാളം പഠിപ്പിച്ച അധ്യാപികയാണ്. ഡോക്ടറും തന്റെ ജീവിതത്തില്‍ ആദ്യമായി കാണുന്ന ട്രാന്‍സ്‌ജെണ്ടര്‍ ശരീരത്തെ മിഴിച്ചു നോക്കി, അപ്പോഴേക്കും അയാള്‍ കാര്യങ്ങള്‍ വിശദീകരിച്ചു, കണ്ടതും ഇനി നാട്ടുകാര്‍ അറിഞ്ഞാല്‍ നടക്കാന്‍ സാധ്യതയുള്ളതുമടക്കം.
ശരിയാണ്.
ഇന്നേ വരെ ഒരു പേര് ദോഷവും കേള്‍പ്പിക്കാത്ത അവര്‍ക്ക് മരണ ശേഷം അതെ ബഹുമാനം നല്‍കണം, ആണാണെങ്കിലും പെണ്ണാണെങ്കിലും. അങ്ങനെ മൂന്നുപേരും പറഞ്ഞുറപ്പിച്ചു, അവരവരുടെ ദൈവങ്ങളെ സാക്ഷിയാക്കി, മനസാക്ഷിയെ സാക്ഷിയാക്കി ശപഥമെടുത്തു. പുറത്ത് കൂടി നില്‍ക്കുന്ന ആള്‍ക്കാര്‍ ഏതു രാഷ്ട്രീയം, മതം, വിഭാഗത്തില്‍ പെടുന്നവരും ആയിക്കൊള്ളട്ടെ, എല്ലാത്തിനും ഉപരി മനുഷ്യനാണ്, ഒരു പക്ഷെ ഈ വിഭാഗത്തെ(അയാള്‍ക്ക് സത്യമായും എന്ത് പേര് വിളിക്കണമെന്നറിയില്ല, അന്നാദ്യമായി ഹിജഡ എന്ന വാക്ക് തന്നെ അവരോടുള്ള അപമാര്യാദയായി തോന്നി.) മനുഷ്യനായി തന്നെ സ്വീകരിക്കില്ല. അത് കൊണ്ട് തന്നെ അവരെന്താണെന്ന് മറച്ചു വച്ചു കൊണ്ട് ദേഹം കുളിപ്പിച്ചൊരുക്കി അകത്തളത്തിലേക്കെടുത്തു. പെട്ടെന്ന് തന്നെ ചടങ്ങുകളും തീര്‍ത്തു. വര്ഷങ്ങളായി ആ സ്ത്രീ തന്നോട് ചേര്‍ത്ത് വച്ച ആ രഹസ്യം മറ്റു മൂന്ന് ഹൃദയങ്ങളിലേക്ക് പകര്‍ന്ന് അവര്‍ എരിഞ്ഞടങ്ങി. അറുപതു വര്‍ഷത്തോളം ആണാണോ പെണ്ണാണോയെന്ന് തിരിച്ചറിയാന്‍ പറ്റാതെ വിങ്ങിയ ആ മനസിന്റെ വേദന ഇനി ആ മൂന്ന് ഹൃദയങ്ങളില്‍ രഹസ്യമായിരിക്കും.
കൂടുതല്‍ കാത്തു നില്‍ക്കാതെ അവിടെ നിന്നും ഇറങ്ങാന്‍ മുതിരുമ്പോളാണ് ഫോണ്‍ വിളി വന്നത്. അയാളുടെ തറവാട് വീടിനരികിലെ പ്രശ്‌നക്കാരന്‍ അറവുകാരന്‍ മരിച്ചു പോയി. അയാള്‍ നാലഞ്ചു വര്‍ഷമായി കിടപ്പിലാണെന്നറിയാം. പോയി നോക്കിയിട്ടില്ല. ആയ കാലത്ത് കണ്ടാല്‍ കലിപ്പ് മൂത്ത്, കാലു രണ്ടും അമര്‍ത്തിചവിട്ടി നടന്നു പോകുന്ന അയാളുടെ മുഖം ഒരു മിന്നായം പോലെ മിന്നി മറഞ്ഞു. അയാള്‍ മരിച്ചത്രേ. ഉറക്കത്തില്‍ തന്നെ. സുഖ മരണം.. നെഞ്ചിലെ കനത്ത രഹസ്യവും കൊണ്ട് അയാള്‍ അറവുകാരന്റെ വീട് ലാക്കാക്കി നടന്നു.
കൊടും വെയിലാണ്. എല്ലാം മാറിയ കൂട്ടത്തില്‍ മാറ്റങ്ങളോട് ഇന്നും സന്ധി ചേരാന്‍ പ്രയാസം കാലാവസ്ഥകള്‍ക്കാണെന്ന് തോന്നാറുണ്ട് പലപ്പോഴും. പണ്ടത്തെ ഓര്‍മകളില്‍ പെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന മഴയെ തള്ളിമാറ്റി കൊടും വെയിലങ്ങു വരും. വെയിലിനു പകരം മഴ, ശൈത്യം നാടിനെ പാടെ മറന്നെന്നു തോന്നും.
മിഥുനമാസം ആണ്, മഴക്ക് പകരമുള്ള വെയിലിന്റെ ആധിക്യത്തില്‍ കുടയടക്കം പുകഞ്ഞു. തലയ്ക്കുള്ളില്‍ പെരുപ്പം. കണ്ണുകള്‍ ചൂടിന്റെ കടുപ്പത്തില്‍ തിമിരം ബാധിച്ചത് പോലെ മങ്ങി. ഒരു വിധത്തില്‍ അയാള്‍ മരണ വീട്ടില്‍ വന്നു കയറി.
ഒരു കല്യാണത്തിനുള്ള ആള്‍ക്കാരുണ്ട്. കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും വിശേഷങ്ങള്‍ പങ്കു വെക്കുന്ന നാട്ടുകാരും, ഓടിക്കളിക്കുന്ന കുഞ്ഞു മക്കളും ഒക്കെക്കൂടെ ഒരു കല്യാണമയം.
സത്യം പറയാതെ വയ്യ, ഈ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ ദിവസവും രണ്ട് തവണയെങ്കിലും ഇതിലൂടെ കടന്നു പോകാറുണ്ട്, ഇന്നേ വരെ ഒരീച്ചയുടെ മൂളക്കം അവിടെ നിന്നും ഉയര്‍ന്ന് വന്നിട്ടില്ല. കല്യാണ ശേഷം മക്കളും മരുമക്കളും വീടെടുത്തു മാറിത്താമസിച്ചിരുന്നു. പിന്നെ ഇവിടെക്കുള്ള വരവ് പാടെ കുറഞ്ഞു. അയാളുടെ മുരടന്‍ സ്വഭാവം തന്നെയായിരുന്നു കാരണം. കുട്ടികള്‍ ഓടിക്കളിക്കാന്‍ പാടില്ല, ഒച്ചപ്പാട് പാടില്ല, സംസാരം പാടില്ല. പിന്നെ ആര് വരാനാണ്. അയാളും ഭാര്യയും മാത്രമാണ് താമസം. ഒരു ദിവസം പ്രാര്‍ത്ഥനക്കിടെ കുഴഞ്ഞു വീണു കിടത്തത്തിലാണെന്ന് പറഞ്ഞു കേട്ടു. മതം തലയ്ക്കു പിടിച്ച ഒരുത്തന്‍. രണ്ടു പേരും തമ്മിലുള്ള ഇരിപ്പു വശം കണക്കിലെടുത്തത് കൊണ്ട് മാത്രം പോയി കണ്ടില്ല. കണ്ടിട്ട് കാര്യവുമില്ല.അന്ന് പക്ഷെ അന്നാട്ടിലെ ഒട്ടുമിക്ക വീടുകളില്‍ നിന്നുള്ള ആള്‍ക്കാരും അവിടെ കൂടിയിട്ടുണ്ട്. ഇയാള്‍ വളര്‍ത്തി അറുത്തു വിറ്റ പോത്തിറച്ചി കഴിക്കാത്തവരായി ആരുമില്ലെന്ന് പറയാം. അതിന്റെ നന്ദിയാവണം. പ്രായധിക്യം മൂലം നോക്കി നടത്താന്‍ പറ്റാതെ വന്നപ്പോളെപ്പോഴോ കടയും പൈക്കളും അയാള്‍ വിറ്റിരുന്നു. അതിന് ശേഷം ഗൃഹവാസം തന്നെയാണ്.
പള്ളിയും വീടും, പത്തിരിയും ഇറച്ചിയും മാത്രം.
എന്നും രാവിലെ അഭിമാനത്തോടെ തെങ്ങൊഴിച്ചു മറ്റൊന്നും ഇല്ലാത്ത പറമ്പില്‍, ദേഹം നിറയെ കുഴമ്പില്‍ തടവി, എണ്ണ പിഴിഞ്ഞെടുക്കാവുന്ന ഒരു ചെറു തോര്‍ത്തും ചുറ്റി അയാള്‍ നടക്കുന്നത് കാണാം. അത്രയേ ഉള്ളു പരിചയം.
വീട്ടിലേക്ക് അയാള്‍ കയറിച്ചെന്നതും ഒരു ഗ്ലാസ് കലക്കിയ വെള്ളം കൊണ്ട് വന്നു കൊടുത്തു, പൊതുവെ മരണ വീട്ടില്‍ കാണാത്ത ശീലങ്ങളാണ് ഇതൊക്കെ. മരിച്ച വീട്ടില്‍ അടുപ്പ് കൂട്ടാറില്ല. അല്ലേലും മരിപ്പിന് വന്നവര്‍ക്ക് വിശപ്പുണ്ടാകോ. വന്നു, കണ്ടു, പോയി. ഇതില്കൂടുതല്‍ എന്താണ് മരണ വീട്ടില്‍ കാര്യം.
എന്താണ് കാര്യം?
അയാള്‍ വിനയ പൂര്‍വ്വം വെള്ളം വേണ്ടെന്ന് പറഞ്ഞു, എന്നിട്ട് ദേഹം കുളിപ്പിക്കേണ്ട സ്ഥലം ഏതാണെന്നു ചോദിച്ചു. മുന്നേ നടന്ന യുവാവിന്റെ പിന്നാലെ നടന്ന അയാള്‍ പിന്നാമ്പുറത്തുള്ള കുളിമുറിയിലേക്ക് കയറി,
”കുളിപ്പിക്കാന്‍ കൂടാന്‍ ബന്ധുക്കളുണ്ടോ”
അയാള്‍ ഉറക്കെ ചോദിച്ചു.
ആരും കേട്ട ഭാവം നടിച്ചില്ല. ടീച്ചറെ വീട്ടിലുണ്ടായ നെഞ്ചിടിപ്പ് അയാള്‍ക്ക് അന്നേരമായും അടങ്ങിയിരുന്നില്ല. ആരും കൂടാനില്ലെന്ന് കണ്ടപ്പോള്‍, അയാള്‍ നേരത്തെ കുളിപ്പിക്കാന്‍ കൂടിയ അവനെ തന്നെ വിളിച്ചു, സമ്മതം ചോദിച്ചു. പത്തു മിനിറ്റിനകം അയാളും വന്നു. രണ്ടു പേരും വസ്ത്രങ്ങള്‍ മാറി.
എല്ലാം അടുക്കിപ്പെറുക്കി വെക്കുമ്പോളേക്കും ദേഹം ചുമന്നു കൊണ്ട് ആള്‍ക്കാര്‍ വന്നു. ശേഷം അയാള്‍ ആരുടേയും മുഖം നോക്കാതെ തന്നെ വാതില്‍ ചാരി.
ബോധത്തോടെ ഒരിക്കലും മരിച്ചു കിടക്കുന്നവന്‍,അവര്‍ രണ്ട് പേരും ഒരു സ്ഥലത്ത് നില്‍ക്കുന്നതിന് സമ്മതിക്കില്ല. അയാള്‍ ഒരു ദീര്‍ഘാനിശ്വാസമെടുത്തു തന്റെ മുന്നില്‍ ശ്വാസം നിലച്ചു കിടക്കുന്ന ആ മാന്യദേഹത്തെ നോക്കി.
ശരീരത്തില്‍ ഉടുത്ത വസ്ത്രങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. അരക്കെട്ട് പുതച്ചു കൊണ്ട് ഒരു പഴയ കള്ളിമുണ്ടും മേല്‍ഭാഗം മറച്ചു മറ്റൊരു കള്ളിമുണ്ടും മാത്രം. തുണികള്‍ എടുത്തു മാറ്റിയപ്പോള്‍ വ്രണം പൊട്ടിയൊലിച്ച മണം അവിടെയാകെ പരന്നു. ഒരുപാട് കാലം വെള്ളത്തിനടിയില്‍ കിടന്നു പുറത്തെടുത്ത തടി പോലെ, ശരീരം വീര്‍ത്തു വന്നിരിക്കുന്നു. രണ്ട് കൈകളും ചലം നിറഞ്ഞു വീര്‍ത്തു മഞ്ഞ നിറമായിരിക്കുന്നു. ഗുഹ്യഭാഗം മറച്ച തുണിയില്‍ ചോര പൊടിഞ്ഞു കൊണ്ടേയിരുന്നു. അത് കണ്ട സഹായി പറഞ്ഞു,
”മൂത്രക്കുഴല്‍ പറിച്ചു മാറ്റിയതാണെന്ന് തോന്നുന്നു.”
ആയിരിക്കണം.
”മരിച്ചവര്‍ക്ക് വേദനയില്ലല്ലോ, അല്ലെ. ‘
കിടപ്പിലായ ശരീരത്തോട് കാണിക്കേണ്ട ഒരു മര്യാദയായും അവിടെ പാലിച്ചിട്ടില്ലെന്ന് അയാള്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലായി. മോര്‍ച്ചറിയില്‍ ആദ്യം മുതല്‍ പിരിയുന്നത് വരെ മാറി മറിഞ്ഞു വന്ന ശവശരീരങ്ങള്‍ അയാളുടെ കണ്ണിലൂടെ കടന്നു പോയി.
ഒന്നമര്‍ത്തി മൂളിക്കൊണ്ട് അയാള്‍, ഉള്ളം കയ്യില്‍ വെള്ളം തേവി. ഒരു കണ്ണ് പാതി തുറന്ന് തന്നെ കിടന്നിരുന്നു. ആരും കണ്ണുകള്‍ അടച്ചു കൊടുക്കാന്‍ ശ്രമിച്ചിട്ടില്ല. അറിയാഞ്ഞിട്ടാണോ അല്ല വേണ്ടെന്നു വച്ചതാണോ. അറിയില്ല. കണ്ണും മുഖവും കവിള്‍ത്തടങ്ങളും അയാള്‍ സിദ്ര്‍ വെള്ളം കൊണ്ട് തേവി. തലമുടി കഴുകാന്‍ കൈയിട്ട അയാള്‍ മുടിയില്‍ കൈ കുടുങ്ങിയത് കണ്ട് കൈ മെല്ലെ വലിച്ചു. കൈയില്‍ കുടുങ്ങിയ ചളിയുടെ ദുര്‍ഗന്ധം മുറിയാകെ പരന്നു. ഭക്ഷണം ഒലിച്ചിറങ്ങിയത് കെട്ടിക്കിടന്നു കഴുത്തു നാഡിയോട് ചേര്‍ന്നൊട്ടിയത് പോലെ.
‘മര്യാദക്ക് വൃത്തിയാക്കാഞ്ഞിട്ടാണ്”
കൂടെയുള്ളവന്‍ മൂക്കറ്റം മാറ്റിക്കൊണ്ട്, പറഞ്ഞു. ഇളം ചൂട് വെള്ളം കൊണ്ട് മെല്ലെ മെല്ലെ അയാള്‍ ദേഹം തടവി തുടക്കാന്‍ തുടങ്ങി. ചോരയൊലിച്ചു കൊണ്ടിരിക്കുന്ന ഭാഗങ്ങളില്‍ പഞ്ഞി കൊണ്ട് തുടച്ചു കെട്ടി. തുടര്‍ന്ന് കൂടെയുള്ളവന്റെ സഹായത്തോടെ ദേഹം തിരിച്ചു വച്ചതും അയാള്‍ ഓക്കാനം കനത്ത് കുളിമുറിയുടെ മൂലയില്‍ ശര്‍ദ്ധിച്ചു. തലയ്ക്കുള്ളില്‍ നിന്ന് മറന്നു തുടങ്ങിയ ചത്തു മാലച്ച നായ്ക്കളുടെ മണം തൊണ്ട വരെ വന്നു.
അദ്ദേഹത്തിന്റെ പിന്‍ഭാഗത്ത് മുറിവുണങ്ങാതെ ചോരയും ചലവും പറ്റിക്കിടക്കുന്നു. തലയ്ക്കു പിന്നില്‍ അടുക്കളപ്പുറത്തെ മാലിന്യം കെട്ട നാറ്റം. ശര്‍ദ്ധി നിര്‍ത്താന്‍ പറ്റാതെ ഓക്കാനം വച്ചു കൊണ്ടിരുന്ന അയാളുടെ പിന്‍ഭാഗത് സഹായി അമര്‍ത്തി തടവി.
” എന്ത് പറയാനാ, മരിക്കാനിട്ട കണക്കിനാണ് ശരീരം കിടക്കുന്നത്. ആ സ്ത്രീ മാത്രമാണ് ഉണ്ടായത്, ജോലിക്കാരിയെ വരെ വച്ചില്ലെന്ന് പറഞ്ഞു കേട്ടു. ഞാന്‍ കരുതി അയാളെ തനിച്ചു ശുശ്രൂഷിക്കാനായിരിക്കുമെന്ന്. ഇതിങ്ങനെ ചാവാനിട്ടതാണെന്നറിയില്ലായിരുന്നു.”
അല്പസമയത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്ത അയാള്‍ തൊട്ടിയില്‍ വെള്ളം നിറച്ചു ശര്‍ദ്ധി കഴുകിക്കളഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ശവത്തിന്റെ മണം അയാളെ പേടിപ്പിച്ചു.
പണ്ട് പണ്ട്, ചെറുപ്രായത്തില്‍ അടുത്ത പറമ്പിലെ വൈദ്യരുടെ കുട്ടി മുങ്ങി മരിച്ചതാണ് അയാള്‍ അറിഞ്ഞ ആദ്യ മരണം. കുടുംബത്തില്‍ ചര്‍ച്ചയായ ആദ്യത്തെ മരണം. അന്ന് കാണാന്‍ പോയിരുന്നു. കളിക്കൂട്ടുകാരന്‍ ആണ്. വൈകിട്ട് പറമ്പില്‍ തന്നെ ചിത കൂട്ടി ദഹിപ്പിക്കുമ്പോള്‍ തറവാട്ടു വീട്ടില്‍ എല്ലാവരും കഞ്ഞി കുടിക്കാന്‍ നിരന്നിരുന്നിട്ടുണ്ടായിരുന്നു. അടുക്കളക്ക് അരികെ തന്നെയാണ് ചിതയൊരുക്കിയ പറമ്പ് . ശവം കത്തിയമരുമ്പോളുണ്ടായ ഇറച്ചി കരിയുന്ന മണം അവനു ഒക്കെനമുണ്ടാക്കി, കഞ്ഞി കുടിച്ചു തീര്‍ക്കാനാവാതെ തികട്ടി വന്നത് അവന്‍ പാത്രത്തിലേക്ക് തന്നെ ശര്‍ദിച്ചു. അന്ന് പക്ഷെ പറമ്പ് മുഴുവന്‍ അഴിഞ്ഞാടി നടന്ന്, വയര്‍ അടി മറിഞ്ഞതാണെന്ന് പറഞ് കാരണവര്‍ ശകാരിച്ചു. കാലങ്ങളെടുത്ത് അയാളും അത് മറന്ന് തുടങ്ങിയിരുന്നു. വര്‍ഷങ്ങള്‍ക്ക് പിറകെ, ഇന്ന് അയാള്‍ വീണ്ടും അത് ഓര്‍ത്തെടുത്തു.
എന്നിരുന്നാലും യാതൊരു വിധ ആസ്വാരസ്യങ്ങളും പുറത്ത് കാണിക്കാതെ, ചിന്തകളില്‍ കുരുങ്ങാതെ, ക്ഷമയോടെ, അയാള്‍ മുറിവുകള്‍ ഓരോന്നായി വൃത്തിയാക്കി, കെട്ടിക്കിടന്ന ചളി ചെറു ചൂടുവെള്ളത്തില്‍ മുക്കി തുടച്ചെടുത്തു. ഒരു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിന് ശേഷം ദേഹം മനുഷ്യരൂപത്തിലേക്ക് മാറ്റി. കുളിമുറി നിറഞ്ഞു നിന്ന ദുര്‍ഗന്ധം അകറ്റാന്‍ അയാള്‍ ജാലകം തുറന്നു വച്ചു.
അടുക്കളപ്പുറത്തു ആള്‍ക്കൂട്ടം തന്നെ, പരിപ്പും കോഴിവെന്ത ചോറും തളികയില്‍ വാരിയെടുക്കുകയാണ് ആള്‍ക്കാര്‍.
മരിപ്പിന് അടുപ്പ് പുകക്കരുത്, അയാള്‍ പിറുപിറുത്തു.
മരിപ്പാണ്, കല്യാണമല്ല.
തിരിഞ്ഞു നോക്കിയ അയാള്‍, അറവുകാരന്റെ ഭാര്യയെ കണ്ടു, ചുവന്ന സാരിയില്‍, കഴുത്തില്‍ തിളങ്ങുന്ന സ്വര്‍ണമാല, മുഖത്തു വിടര്‍ന്നു നില്‍ക്കുന്ന ചിരി. ഒരു മണവാട്ടിയെ പോലെ. അവര്‍ അടുക്കളപ്പുറത്തു അങ്ങോട്ടും ഇങ്ങോട്ടും നടന്ന് വരുന്നവരെ വേണ്ട വിധം സല്‍ക്കരിക്കാനുള്ള ഉത്തരവിടുകയാണ്. ഒരുപക്ഷെ സ്വാതന്ത്രം ഇങ്ങനെയുമാവം. മുരടനായ അയാളെ നാട്ടുകാര്‍ക്ക് സഹിക്കാന്‍ ബുദ്ധിമുട്ടായിരുന്നു, വീട്ടില്‍ കൂടെക്കൂട്ടിയവള്‍ സഹിച്ചതിന് കയ്യും കണക്കും ഉണ്ടായിരുന്നിരിക്കില്ല.
ഒരുപക്ഷെ, സ്വാതന്ത്ര്യം ഇങ്ങനെയുമാവാം.
അയാള്‍ നെടുവീര്‍പ്പിട്ടു.
അടുക്കളയില്‍ നിന്നുള്ള പശുനെയ്യ് വാട്ടിയ ഗന്ധത്തിന്റെ കൂടെ കുളിപ്പിക്കാനെടുത്ത സുഗന്ധ ദ്രവ്യത്തിന്റെ മണവും പൊട്ടില്‍ നിന്നുള്ള ദുര്‍ഗന്ധവും അയാളുടെ അടിവയറിനെ വീണ്ടും ഇളക്കി മറിച്ചു. പൊടുന്നനെ വാതില്‍അന്ന് പക്ഷെ അന്നാട്ടിലെ ഒട്ടുമിക്ക വീടുകളില്‍ നിന്നുള്ള ആള്‍ക്കാരും അവിടെ കൂടിയിട്ടുണ്ട്. ഇയാള്‍ വളര്‍ത്തി അറുത്തു വിറ്റ പോത്തിറച്ചി കഴിക്കാത്തവരായി ആരുമില്ലെന്ന് പറയാം. അതിന്റെ നന്ദിയാവണം. പ്രായധിക്യം മൂലം നോക്കി നടത്താന്‍ പറ്റാതെ വന്നപ്പോളെപ്പോഴോ കടയും പൈക്കളും അയാള്‍ വിറ്റിരുന്നു. അതിന് ശേഷം ഗൃഹവാസം തന്നെയാണ്.
പള്ളിയും വീടും, പത്തിരിയും ഇറച്ചിയും മാത്രം.
എന്നും രാവിലെ അഭിമാനത്തോടെ തെങ്ങൊഴിച്ചു മറ്റൊന്നും ഇല്ലാത്ത പറമ്പില്‍, ദേഹം നിറയെ കുഴമ്പില്‍ തടവി, എണ്ണ പിഴിഞ്ഞെടുക്കാവുന്ന ഒരു ചെറു തോര്‍ത്തും ചുറ്റി അയാള്‍ നടക്കുന്നത് കാണാം. അത്രയേ ഉള്ളു പരിചയം.
വീട്ടിലേക്ക് അയാള്‍ കയറിച്ചെന്നതും ഒരു ഗ്ലാസ് കലക്കിയ വെള്ളം കൊണ്ട് വന്നു കൊടുത്തു, പൊതുവെ മരണ വീട്ടില്‍ കാണാത്ത ശീലങ്ങളാണ് ഇതൊക്കെ. മരിച്ച വീട്ടില്‍ അടുപ്പ് കൂട്ടാറില്ല. അല്ലേലും മരിപ്പിന് വന്നവര്‍ക്ക് വിശപ്പുണ്ടാകോ. വന്നു, കണ്ടു, പോയി. ഇതില്കൂടുതല്‍ എന്താണ് മരണ വീട്ടില്‍ കാര്യം.
എന്താണ് കാര്യം?
അയാള്‍ വിനയ പൂര്‍വ്വം വെള്ളം വേണ്ടെന്ന് പറഞ്ഞു, എന്നിട്ട് ദേഹം കുളിപ്പിക്കേണ്ട സ്ഥലം ഏതാണെന്നു ചോദിച്ചു. മുന്നേ നടന്ന യുവാവിന്റെ പിന്നാലെ നടന്ന അയാള്‍ പിന്നാമ്പുറത്തുള്ള കുളിമുറിയിലേക്ക് കയറി,
”കുളിപ്പിക്കാന്‍ കൂടാന്‍ ബന്ധുക്കളുണ്ടോ”
അയാള്‍ ഉറക്കെ ചോദിച്ചു.
ആരും കേട്ട ഭാവം നടിച്ചില്ല. ടീച്ചറെ വീട്ടിലുണ്ടായ നെഞ്ചിടിപ്പ് അയാള്‍ക്ക് അന്നേരമായും അടങ്ങിയിരുന്നില്ല. ആരും കൂടാനില്ലെന്ന് കണ്ടപ്പോള്‍, അയാള്‍ നേരത്തെ കുളിപ്പിക്കാന്‍ കൂടിയ അവനെ തന്നെ വിളിച്ചു, സമ്മതം ചോദിച്ചു. പത്തു മിനിറ്റിനകം അയാളും വന്നു. രണ്ടു പേരും വസ്ത്രങ്ങള്‍ മാറി.
എല്ലാം അടുക്കിപ്പെറുക്കി വെക്കുമ്പോളേക്കും ദേഹം ചുമന്നു കൊണ്ട് ആള്‍ക്കാര്‍ വന്നു. ശേഷം അയാള്‍ ആരുടേയും മുഖം നോക്കാതെ തന്നെ വാതില്‍ ചാരി.
ബോധത്തോടെ ഒരിക്കലും മരിച്ചു കിടക്കുന്നവന്‍,അവര്‍ രണ്ട് പേരും ഒരു സ്ഥലത്ത് നില്‍ക്കുന്നതിന് സമ്മതിക്കില്ല. അയാള്‍ ഒരു ദീര്‍ഘാനിശ്വാസമെടുത്തു തന്റെ മുന്നില്‍ ശ്വാസം നിലച്ചു കിടക്കുന്ന ആ മാന്യദേഹത്തെ നോക്കി.
ശരീരത്തില്‍ ഉടുത്ത വസ്ത്രങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. അരക്കെട്ട് പുതച്ചു കൊണ്ട് ഒരു പഴയ കള്ളിമുണ്ടും മേല്‍ഭാഗം മറച്ചു മറ്റൊരു കള്ളിമുണ്ടും മാത്രം. തുണികള്‍ എടുത്തു മാറ്റിയപ്പോള്‍ വ്രണം പൊട്ടിയൊലിച്ച മണം അവിടെയാകെ പരന്നു. ഒരുപാട് കാലം വെള്ളത്തിനടിയില്‍ കിടന്നു പുറത്തെടുത്ത തടി പോലെ, ശരീരം വീര്‍ത്തു വന്നിരിക്കുന്നു. രണ്ട് കൈകളും ചലം നിറഞ്ഞു വീര്‍ത്തു മഞ്ഞ നിറമായിരിക്കുന്നു. ഗുഹ്യഭാഗം മറച്ച തുണിയില്‍ ചോര പൊടിഞ്ഞു കൊണ്ടേയിരുന്നു. അത് കണ്ട സഹായി പറഞ്ഞു,
”മൂത്രക്കുഴല്‍ പറിച്ചു മാറ്റിയതാണെന്ന് തോന്നുന്നു.”
ആയിരിക്കണം.
”മരിച്ചവര്‍ക്ക് വേദനയില്ലല്ലോ, അല്ലെ. ‘
കിടപ്പിലായ ശരീരത്തോട് കാണിക്കേണ്ട ഒരു മര്യാദയായും അവിടെ പാലിച്ചിട്ടില്ലെന്ന് അയാള്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലായി. മോര്‍ച്ചറിയില്‍ ആദ്യം മുതല്‍ പിരിയുന്നത് വരെ മാറി മറിഞ്ഞു വന്ന ശവശരീരങ്ങള്‍ അയാളുടെ കണ്ണിലൂടെ കടന്നു പോയി.
ഒന്നമര്‍ത്തി മൂളിക്കൊണ്ട് അയാള്‍, ഉള്ളം കയ്യില്‍ വെള്ളം തേവി. ഒരു കണ്ണ് പാതി തുറന്ന് തന്നെ കിടന്നിരുന്നു. ആരും കണ്ണുകള്‍ അടച്ചു കൊടുക്കാന്‍ ശ്രമിച്ചിട്ടില്ല. അറിയാഞ്ഞിട്ടാണോ അല്ല വേണ്ടെന്നു വച്ചതാണോ. അറിയില്ല. കണ്ണും മുഖവും കവിള്‍ത്തടങ്ങളും അയാള്‍ സിദ്ര്‍ വെള്ളം കൊണ്ട് തേവി. തലമുടി കഴുകാന്‍ കൈയിട്ട അയാള്‍ മുടിയില്‍ കൈ കുടുങ്ങിയത് കണ്ട് കൈ മെല്ലെ വലിച്ചു. കൈയില്‍ കുടുങ്ങിയ ചളിയുടെ ദുര്‍ഗന്ധം മുറിയാകെ പരന്നു. ഭക്ഷണം ഒലിച്ചിറങ്ങിയത് കെട്ടിക്കിടന്നു കഴുത്തു നാഡിയോട് ചേര്‍ന്നൊട്ടിയത് പോലെ.
‘മര്യാദക്ക് വൃത്തിയാക്കാഞ്ഞിട്ടാണ്”
കൂടെയുള്ളവന്‍ മൂക്കറ്റം മാറ്റിക്കൊണ്ട്, പറഞ്ഞു. ഇളം ചൂട് വെള്ളം കൊണ്ട് മെല്ലെ മെല്ലെ അയാള്‍ ദേഹം തടവി തുടക്കാന്‍ തുടങ്ങി. ചോരയൊലിച്ചു കൊണ്ടിരിക്കുന്ന ഭാഗങ്ങളില്‍ പഞ്ഞി കൊണ്ട് തുടച്ചു കെട്ടി. തുടര്‍ന്ന് കൂടെയുള്ളവന്റെ സഹായത്തോടെ ദേഹം തിരിച്ചു വച്ചതും അയാള്‍ ഓക്കാനം കനത്ത് കുളിമുറിയുടെ മൂലയില്‍ ശര്‍ദ്ധിച്ചു. തലയ്ക്കുള്ളില്‍ നിന്ന് മറന്നു തുടങ്ങിയ ചത്തു മാലച്ച നായ്ക്കളുടെ മണം തൊണ്ട വരെ വന്നു.
അദ്ദേഹത്തിന്റെ പിന്‍ഭാഗത്ത് മുറിവുണങ്ങാതെ ചോരയും ചലവും പറ്റിക്കിടക്കുന്നു. തലയ്ക്കു പിന്നില്‍ അടുക്കളപ്പുറത്തെ മാലിന്യം കെട്ട നാറ്റം. ശര്‍ദ്ധി നിര്‍ത്താന്‍ പറ്റാതെ ഓക്കാനം വച്ചു കൊണ്ടിരുന്ന അയാളുടെ പിന്‍ഭാഗത് സഹായി അമര്‍ത്തി തടവി.
” എന്ത് പറയാനാ, മരിക്കാനിട്ട കണക്കിനാണ് ശരീരം കിടക്കുന്നത്. ആ സ്ത്രീ മാത്രമാണ് ഉണ്ടായത്, ജോലിക്കാരിയെ വരെ വച്ചില്ലെന്ന് പറഞ്ഞു കേട്ടു. ഞാന്‍ കരുതി അയാളെ തനിച്ചു ശുശ്രൂഷിക്കാനായിരിക്കുമെന്ന്. ഇതിങ്ങനെ ചാവാനിട്ടതാണെന്നറിയില്ലായിരുന്നു.”
അല്പസമയത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്ത അയാള്‍ തൊട്ടിയില്‍ വെള്ളം നിറച്ചു ശര്‍ദ്ധി കഴുകിക്കളഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ശവത്തിന്റെ മണം അയാളെ പേടിപ്പിച്ചു.
പണ്ട് പണ്ട്, ചെറുപ്രായത്തില്‍ അടുത്ത പറമ്പിലെ വൈദ്യരുടെ കുട്ടി മുങ്ങി മരിച്ചതാണ് അയാള്‍ അറിഞ്ഞ ആദ്യ മരണം. കുടുംബത്തില്‍ ചര്‍ച്ചയായ ആദ്യത്തെ മരണം. അന്ന് കാണാന്‍ പോയിരുന്നു. കളിക്കൂട്ടുകാരന്‍ ആണ്. വൈകിട്ട് പറമ്പില്‍ തന്നെ ചിത കൂട്ടി ദഹിപ്പിക്കുമ്പോള്‍ തറവാട്ടു വീട്ടില്‍ എല്ലാവരും കഞ്ഞി കുടിക്കാന്‍ നിരന്നിരുന്നിട്ടുണ്ടായിരുന്നു. അടുക്കളക്ക് അരികെ തന്നെയാണ് ചിതയൊരുക്കിയ പറമ്പ് . ശവം കത്തിയമരുമ്പോളുണ്ടായ ഇറച്ചി കരിയുന്ന മണം അവനു ഒക്കെനമുണ്ടാക്കി, കഞ്ഞി കുടിച്ചു തീര്‍ക്കാനാവാതെ തികട്ടി വന്നത് അവന്‍ പാത്രത്തിലേക്ക് തന്നെ ശര്‍ദിച്ചു. അന്ന് പക്ഷെ പറമ്പ് മുഴുവന്‍ അഴിഞ്ഞാടി നടന്ന്, വയര്‍ അടി മറിഞ്ഞതാണെന്ന് പറഞ് കാരണവര്‍ ശകാരിച്ചു. കാലങ്ങളെടുത്ത് അയാളും അത് മറന്ന് തുടങ്ങിയിരുന്നു. വര്‍ഷങ്ങള്‍ക്ക് പിറകെ, ഇന്ന് അയാള്‍ വീണ്ടും അത് ഓര്‍ത്തെടുത്തു.
എന്നിരുന്നാലും യാതൊരു വിധ ആസ്വാരസ്യങ്ങളും പുറത്ത് കാണിക്കാതെ, ചിന്തകളില്‍ കുരുങ്ങാതെ, ക്ഷമയോടെ, അയാള്‍ മുറിവുകള്‍ ഓരോന്നായി വൃത്തിയാക്കി, കെട്ടിക്കിടന്ന ചളി ചെറു ചൂടുവെള്ളത്തില്‍ മുക്കി തുടച്ചെടുത്തു. ഒരു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിന് ശേഷം ദേഹം മനുഷ്യരൂപത്തിലേക്ക് മാറ്റി. കുളിമുറി നിറഞ്ഞു നിന്ന ദുര്‍ഗന്ധം അകറ്റാന്‍ അയാള്‍ ജാലകം തുറന്നു വച്ചു.
അടുക്കളപ്പുറത്തു ആള്‍ക്കൂട്ടം തന്നെ, പരിപ്പും കോഴിവെന്ത ചോറും തളികയില്‍ വാരിയെടുക്കുകയാണ് ആള്‍ക്കാര്‍.
മരിപ്പിന് അടുപ്പ് പുകക്കരുത്, അയാള്‍ പിറുപിറുത്തു.
മരിപ്പാണ്, കല്യാണമല്ല.
തിരിഞ്ഞു നോക്കിയ അയാള്‍, അറവുകാരന്റെ ഭാര്യയെ കണ്ടു, ചുവന്ന സാരിയില്‍, കഴുത്തില്‍ തിളങ്ങുന്ന സ്വര്‍ണമാല, മുഖത്തു വിടര്‍ന്നു നില്‍ക്കുന്ന ചിരി. ഒരു മണവാട്ടിയെ പോലെ. അവര്‍ അടുക്കളപ്പുറത്തു അങ്ങോട്ടും ഇങ്ങോട്ടും നടന്ന് വരുന്നവരെ വേണ്ട വിധം സല്‍ക്കരിക്കാനുള്ള ഉത്തരവിടുകയാണ്. ഒരുപക്ഷെ സ്വാതന്ത്രം ഇങ്ങനെയുമാവം. മുരടനായ അയാളെ നാട്ടുകാര്‍ക്ക് സഹിക്കാന്‍ ബുദ്ധിമുട്ടായിരുന്നു, വീട്ടില്‍ കൂടെക്കൂട്ടിയവള്‍ സഹിച്ചതിന് കയ്യും കണക്കും ഉണ്ടായിരുന്നിരിക്കില്ല.
ഒരുപക്ഷെ, സ്വാതന്ത്ര്യം ഇങ്ങനെയുമാവാം.
അയാള്‍ നെടുവീര്‍പ്പിട്ടു.
അടുക്കളയില്‍ നിന്നുള്ള പശുനെയ്യ് വാട്ടിയ ഗന്ധത്തിന്റെ കൂടെ കുളിപ്പിക്കാനെടുത്ത സുഗന്ധ ദ്രവ്യത്തിന്റെ മണവും പൊട്ടില്‍ നിന്നുള്ള ദുര്‍ഗന്ധവും അയാളുടെ അടിവയറിനെ വീണ്ടും ഇളക്കി മറിച്ചു. പൊടുന്നനെ വാതില്‍അന്ന് പക്ഷെ അന്നാട്ടിലെ ഒട്ടുമിക്ക വീടുകളില്‍ നിന്നുള്ള ആള്‍ക്കാരും അവിടെ കൂടിയിട്ടുണ്ട്. ഇയാള്‍ വളര്‍ത്തി അറുത്തു വിറ്റ പോത്തിറച്ചി കഴിക്കാത്തവരായി ആരുമില്ലെന്ന് പറയാം. അതിന്റെ നന്ദിയാവണം. പ്രായധിക്യം മൂലം നോക്കി നടത്താന്‍ പറ്റാതെ വന്നപ്പോളെപ്പോഴോ കടയും പൈക്കളും അയാള്‍ വിറ്റിരുന്നു. അതിന് ശേഷം ഗൃഹവാസം തന്നെയാണ്.
പള്ളിയും വീടും, പത്തിരിയും ഇറച്ചിയും മാത്രം.
എന്നും രാവിലെ അഭിമാനത്തോടെ തെങ്ങൊഴിച്ചു മറ്റൊന്നും ഇല്ലാത്ത പറമ്പില്‍, ദേഹം നിറയെ കുഴമ്പില്‍ തടവി, എണ്ണ പിഴിഞ്ഞെടുക്കാവുന്ന ഒരു ചെറു തോര്‍ത്തും ചുറ്റി അയാള്‍ നടക്കുന്നത് കാണാം. അത്രയേ ഉള്ളു പരിചയം.
വീട്ടിലേക്ക് അയാള്‍ കയറിച്ചെന്നതും ഒരു ഗ്ലാസ് കലക്കിയ വെള്ളം കൊണ്ട് വന്നു കൊടുത്തു, പൊതുവെ മരണ വീട്ടില്‍ കാണാത്ത ശീലങ്ങളാണ് ഇതൊക്കെ. മരിച്ച വീട്ടില്‍ അടുപ്പ് കൂട്ടാറില്ല. അല്ലേലും മരിപ്പിന് വന്നവര്‍ക്ക് വിശപ്പുണ്ടാകോ. വന്നു, കണ്ടു, പോയി. ഇതില്കൂടുതല്‍ എന്താണ് മരണ വീട്ടില്‍ കാര്യം.
എന്താണ് കാര്യം?
അയാള്‍ വിനയ പൂര്‍വ്വം വെള്ളം വേണ്ടെന്ന് പറഞ്ഞു, എന്നിട്ട് ദേഹം കുളിപ്പിക്കേണ്ട സ്ഥലം ഏതാണെന്നു ചോദിച്ചു. മുന്നേ നടന്ന യുവാവിന്റെ പിന്നാലെ നടന്ന അയാള്‍ പിന്നാമ്പുറത്തുള്ള കുളിമുറിയിലേക്ക് കയറി,
”കുളിപ്പിക്കാന്‍ കൂടാന്‍ ബന്ധുക്കളുണ്ടോ”
അയാള്‍ ഉറക്കെ ചോദിച്ചു.
ആരും കേട്ട ഭാവം നടിച്ചില്ല. ടീച്ചറെ വീട്ടിലുണ്ടായ നെഞ്ചിടിപ്പ് അയാള്‍ക്ക് അന്നേരമായും അടങ്ങിയിരുന്നില്ല. ആരും കൂടാനില്ലെന്ന് കണ്ടപ്പോള്‍, അയാള്‍ നേരത്തെ കുളിപ്പിക്കാന്‍ കൂടിയ അവനെ തന്നെ വിളിച്ചു, സമ്മതം ചോദിച്ചു. പത്തു മിനിറ്റിനകം അയാളും വന്നു. രണ്ടു പേരും വസ്ത്രങ്ങള്‍ മാറി.
എല്ലാം അടുക്കിപ്പെറുക്കി വെക്കുമ്പോളേക്കും ദേഹം ചുമന്നു കൊണ്ട് ആള്‍ക്കാര്‍ വന്നു. ശേഷം അയാള്‍ ആരുടേയും മുഖം നോക്കാതെ തന്നെ വാതില്‍ ചാരി.
ബോധത്തോടെ ഒരിക്കലും മരിച്ചു കിടക്കുന്നവന്‍,അവര്‍ രണ്ട് പേരും ഒരു സ്ഥലത്ത് നില്‍ക്കുന്നതിന് സമ്മതിക്കില്ല. അയാള്‍ ഒരു ദീര്‍ഘാനിശ്വാസമെടുത്തു തന്റെ മുന്നില്‍ ശ്വാസം നിലച്ചു കിടക്കുന്ന ആ മാന്യദേഹത്തെ നോക്കി.
ശരീരത്തില്‍ ഉടുത്ത വസ്ത്രങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. അരക്കെട്ട് പുതച്ചു കൊണ്ട് ഒരു പഴയ കള്ളിമുണ്ടും മേല്‍ഭാഗം മറച്ചു മറ്റൊരു കള്ളിമുണ്ടും മാത്രം. തുണികള്‍ എടുത്തു മാറ്റിയപ്പോള്‍ വ്രണം പൊട്ടിയൊലിച്ച മണം അവിടെയാകെ പരന്നു. ഒരുപാട് കാലം വെള്ളത്തിനടിയില്‍ കിടന്നു പുറത്തെടുത്ത തടി പോലെ, ശരീരം വീര്‍ത്തു വന്നിരിക്കുന്നു. രണ്ട് കൈകളും ചലം നിറഞ്ഞു വീര്‍ത്തു മഞ്ഞ നിറമായിരിക്കുന്നു. ഗുഹ്യഭാഗം മറച്ച തുണിയില്‍ ചോര പൊടിഞ്ഞു കൊണ്ടേയിരുന്നു. അത് കണ്ട സഹായി പറഞ്ഞു,
”മൂത്രക്കുഴല്‍ പറിച്ചു മാറ്റിയതാണെന്ന് തോന്നുന്നു.”
ആയിരിക്കണം.
”മരിച്ചവര്‍ക്ക് വേദനയില്ലല്ലോ, അല്ലെ. ‘
കിടപ്പിലായ ശരീരത്തോട് കാണിക്കേണ്ട ഒരു മര്യാദയായും അവിടെ പാലിച്ചിട്ടില്ലെന്ന് അയാള്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലായി. മോര്‍ച്ചറിയില്‍ ആദ്യം മുതല്‍ പിരിയുന്നത് വരെ മാറി മറിഞ്ഞു വന്ന ശവശരീരങ്ങള്‍ അയാളുടെ കണ്ണിലൂടെ കടന്നു പോയി.
ഒന്നമര്‍ത്തി മൂളിക്കൊണ്ട് അയാള്‍, ഉള്ളം കയ്യില്‍ വെള്ളം തേവി. ഒരു കണ്ണ് പാതി തുറന്ന് തന്നെ കിടന്നിരുന്നു. ആരും കണ്ണുകള്‍ അടച്ചു കൊടുക്കാന്‍ ശ്രമിച്ചിട്ടില്ല. അറിയാഞ്ഞിട്ടാണോ അല്ല വേണ്ടെന്നു വച്ചതാണോ. അറിയില്ല. കണ്ണും മുഖവും കവിള്‍ത്തടങ്ങളും അയാള്‍ സിദ്ര്‍ വെള്ളം കൊണ്ട് തേവി. തലമുടി കഴുകാന്‍ കൈയിട്ട അയാള്‍ മുടിയില്‍ കൈ കുടുങ്ങിയത് കണ്ട് കൈ മെല്ലെ വലിച്ചു. കൈയില്‍ കുടുങ്ങിയ ചളിയുടെ ദുര്‍ഗന്ധം മുറിയാകെ പരന്നു. ഭക്ഷണം ഒലിച്ചിറങ്ങിയത് കെട്ടിക്കിടന്നു കഴുത്തു നാഡിയോട് ചേര്‍ന്നൊട്ടിയത് പോലെ.
‘മര്യാദക്ക് വൃത്തിയാക്കാഞ്ഞിട്ടാണ്”
കൂടെയുള്ളവന്‍ മൂക്കറ്റം മാറ്റിക്കൊണ്ട്, പറഞ്ഞു. ഇളം ചൂട് വെള്ളം കൊണ്ട് മെല്ലെ മെല്ലെ അയാള്‍ ദേഹം തടവി തുടക്കാന്‍ തുടങ്ങി. ചോരയൊലിച്ചു കൊണ്ടിരിക്കുന്ന ഭാഗങ്ങളില്‍ പഞ്ഞി കൊണ്ട് തുടച്ചു കെട്ടി. തുടര്‍ന്ന് കൂടെയുള്ളവന്റെ സഹായത്തോടെ ദേഹം തിരിച്ചു വച്ചതും അയാള്‍ ഓക്കാനം കനത്ത് കുളിമുറിയുടെ മൂലയില്‍ ശര്‍ദ്ധിച്ചു. തലയ്ക്കുള്ളില്‍ നിന്ന് മറന്നു തുടങ്ങിയ ചത്തു മലച്ച നായ്ക്കളുടെ മണം തൊണ്ട വരെ വന്നു.
അദ്ദേഹത്തിന്റെ പിന്‍ഭാഗത്ത് മുറിവുണങ്ങാതെ ചോരയും ചലവും പറ്റിക്കിടക്കുന്നു. തലയ്ക്കു പിന്നില്‍ അടുക്കളപ്പുറത്തെ മാലിന്യം കെട്ട നാറ്റം. ശര്‍ദ്ധി നിര്‍ത്താന്‍ പറ്റാതെ ഓക്കാനം വച്ചു കൊണ്ടിരുന്ന അയാളുടെ പിന്‍ഭാഗത്ത് സഹായി അമര്‍ത്തി തടവി.
” എന്ത് പറയാനാ, മരിക്കാനിട്ട കണക്കിനാണ് ശരീരം കിടക്കുന്നത്. ആ സ്ത്രീ മാത്രമാണ് ഉണ്ടായത്, ജോലിക്കാരിയെ വരെ വച്ചില്ലെന്ന് പറഞ്ഞു കേട്ടു. ഞാന്‍ കരുതി അയാളെ തനിച്ചു ശുശ്രൂഷിക്കാനായിരിക്കുമെന്ന്. ഇതിങ്ങനെ ചാവാനിട്ടതാണെന്നറിയില്ലായിരുന്നു.”
അല്പസമയത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്ത അയാള്‍ തൊട്ടിയില്‍ വെള്ളം നിറച്ചു ശര്‍ദ്ധി കഴുകിക്കളഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ശവത്തിന്റെ മണം അയാളെ പേടിപ്പിച്ചു.
പണ്ട് പണ്ട്, ചെറുപ്രായത്തില്‍ അടുത്ത പറമ്പിലെ വൈദ്യരുടെ കുട്ടി മുങ്ങി മരിച്ചതാണ് അയാള്‍ അറിഞ്ഞ ആദ്യ മരണം. കുടുംബത്തില്‍ ചര്‍ച്ചയായ ആദ്യത്തെ മരണം. അന്ന് കാണാന്‍ പോയിരുന്നു. കളിക്കൂട്ടുകാരന്‍ ആണ്. വൈകിട്ട് പറമ്പില്‍ തന്നെ ചിത കൂട്ടി ദഹിപ്പിക്കുമ്പോള്‍ തറവാട്ടു വീട്ടില്‍ എല്ലാവരും കഞ്ഞി കുടിക്കാന്‍ നിരന്നിരുന്നിട്ടുണ്ടായിരുന്നു. അടുക്കളക്ക് അരികെ തന്നെയാണ് ചിതയൊരുക്കിയ പറമ്പ് . ശവം കത്തിയമരുമ്പോളുണ്ടായ ഇറച്ചി കരിയുന്ന മണം അവനു ഒക്കെനമുണ്ടാക്കി, കഞ്ഞി കുടിച്ചു തീര്‍ക്കാനാവാതെ തികട്ടി വന്നത് അവന്‍ പാത്രത്തിലേക്ക് തന്നെ ശര്‍ദിച്ചു. അന്ന് പക്ഷെ പറമ്പ് മുഴുവന്‍ അഴിഞ്ഞാടി നടന്ന്, വയര്‍ അടി മറിഞ്ഞതാണെന്ന് പറഞ് കാരണവര്‍ ശകാരിച്ചു. കാലങ്ങളെടുത്ത് അയാളും അത് മറന്ന് തുടങ്ങിയിരുന്നു. വര്‍ഷങ്ങള്‍ക്ക് പിറകെ, ഇന്ന് അയാള്‍ വീണ്ടും അത് ഓര്‍ത്തെടുത്തു.
എന്നിരുന്നാലും യാതൊരു വിധ ആസ്വാരസ്യങ്ങളും പുറത്ത് കാണിക്കാതെ, ചിന്തകളില്‍ കുരുങ്ങാതെ, ക്ഷമയോടെ, അയാള്‍ മുറിവുകള്‍ ഓരോന്നായി വൃത്തിയാക്കി, കെട്ടിക്കിടന്ന ചളി ചെറു ചൂടുവെള്ളത്തില്‍ മുക്കി തുടച്ചെടുത്തു. ഒരു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിന് ശേഷം ദേഹം മനുഷ്യരൂപത്തിലേക്ക് മാറ്റി. കുളിമുറി നിറഞ്ഞു നിന്ന ദുര്‍ഗന്ധം അകറ്റാന്‍ അയാള്‍ ജാലകം തുറന്നു വച്ചു.
അടുക്കളപ്പുറത്തു ആള്‍ക്കൂട്ടം തന്നെ, പരിപ്പും കോഴിവെന്ത ചോറും തളികയില്‍ വാരിയെടുക്കുകയാണ് ആള്‍ക്കാര്‍.
മരിപ്പിന് അടുപ്പ് പുകക്കരുത്, അയാള്‍ പിറുപിറുത്തു.
മരിപ്പാണ്, കല്യാണമല്ല.
തിരിഞ്ഞു നോക്കിയ അയാള്‍, അറവുകാരന്റെ ഭാര്യയെ കണ്ടു, ചുവന്ന സാരിയില്‍, കഴുത്തില്‍ തിളങ്ങുന്ന സ്വര്‍ണമാല, മുഖത്തു വിടര്‍ന്നു നില്‍ക്കുന്ന ചിരി. ഒരു മണവാട്ടിയെ പോലെ. അവര്‍ അടുക്കളപ്പുറത്തു അങ്ങോട്ടും ഇങ്ങോട്ടും നടന്ന് വരുന്നവരെ വേണ്ട വിധം സല്‍ക്കരിക്കാനുള്ള ഉത്തരവിടുകയാണ്. ഒരുപക്ഷെ സ്വാതന്ത്രം ഇങ്ങനെയുമാവം. മുരടനായ അയാളെ നാട്ടുകാര്‍ക്ക് സഹിക്കാന്‍ ബുദ്ധിമുട്ടായിരുന്നു, വീട്ടില്‍ കൂടെക്കൂട്ടിയവള്‍ സഹിച്ചതിന് കയ്യും കണക്കും ഉണ്ടായിരുന്നിരിക്കില്ല.
ഒരുപക്ഷെ, സ്വാതന്ത്ര്യം ഇങ്ങനെയുമാവാം.
അയാള്‍ നെടുവീര്‍പ്പിട്ടു.
അടുക്കളയില്‍ നിന്നുള്ള പശുനെയ്യ് വാട്ടിയ ഗന്ധത്തിന്റെ കൂടെ കുളിപ്പിക്കാനെടുത്ത സുഗന്ധ ദ്രവ്യത്തിന്റെ മണവും പൊട്ടില്‍ നിന്നുള്ള ദുര്‍ഗന്ധവും അയാളുടെ അടിവയറിനെ വീണ്ടും ഇളക്കി മറിച്ചു. പൊടുന്നനെ വാതില്‍തള്ളിതുറന്നു കൊണ്ട് അയാള്‍ പുറത്തിറങ്ങി. അവിടെയുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനോട് ഒക്കെ കഴിഞ്ഞെന്ന് പറഞ്ഞു അയാള്‍ മുന്നോട്ട് നടന്നു. ആര് വിളിച്ചിട്ടും തിരിഞ്ഞു നോക്കാതെ.
വയ്യ.
ആ മണം.
മരണത്തിന്റെ മണം ഒരുപക്ഷെ ഇതായിരിക്കണം. ജീവനുള്ളവന്‍ ആസ്വദിച്ച ഗന്ധങ്ങള്‍ മരണശേഷം ദുര്‍ഗന്ധങ്ങളായി മാറുമായിരിക്കണം.
മടുപ്പ് നിറഞ്ഞ മനസിലൂടെ ഒരുപാട് ചിന്തകള്‍ കയറിയിറങ്ങി. മരണം അയാളെ വല്ലാതെ ഭയപ്പെടുത്തി.ടാറിട്ട റോഡും, കോണ്‍ക്രീറ്റു വാര്‍ത്ത വീടുകളും, സൂര്യന്റെ ചൂട് പത്തിരട്ടിയാക്കി. പ്രായം കൊണ്ടും മനസ് കൊണ്ടും അയാള്‍ അന്ന് തളര്‍ന്നിരുന്നു.
ആ നടത്തത്തിലാണ് കഥയുടെ തുടക്കം. അയാളെ കാണുന്നില്ലേ, വേച്ചു വേച്ചു നടക്കുന്നത്. ആരോഗ്യം കുഴഞ്ഞ നടത്തം അല്ല. മനസ് മടുത്ത നടത്തം.
പൊതുവെ വഴിയില്‍ കണ്ട ആരോടും സംസാരിക്കാതെ നടക്കാറുണ്ടായിരുന്ന അയാള്‍ അന്ന് എല്ലാവരോടും താന്‍ വീട്ടിലേക്ക് പോകുകയാണെന്ന് കൈയുയര്‍ത്തി കാണിച്ചു കൊണ്ട് പറഞ്ഞു. ഉച്ചത്തില്‍.ആരും ചോദിക്കാതെ തന്നെ. വീടിനടുത്ത പീടികക്കാരനോട് പതിവ് തെറ്റിച്ചു രാവിലെയും വൈകുന്നേരവും അര ലിറ്റര്‍ പാല് വീതം തരാന്‍ ചട്ടം കെട്ടി. സ്വതവേ വച്ചുണ്ടാക്കാറില്ല അയാള്‍. എന്നിരുന്നാലും ഇതും പറഞ്ഞു ഒരു മാസത്തേക്കുള്ള കാശും മുന്‍കൂട്ടി കൊടുത്തു കൊണ്ട് അയാള്‍ വീട്ടിലേക്ക് നടന്നു.
അന്ന് വീട്ടില്‍ തന്നെയും കാത്ത് മരണം ഉണ്ടെന്നുള്ള ചിന്ത അയാളുടെ ദേഹം തളര്‍ത്തി. മരിച്ചു പോയാലും ആരും അറിയാതെ നാലഞ്ചു നാള്‍ കിടന്നു പുഴുവരിച്ചു നാറ്റം കൊണ്ട് നാട്ടുകാരറിഞ്ഞു വരരുത്. ഇന്നെങ്കില്‍ ഇന്ന്, എന്നാണെങ്കിലും അന്ന്, മരിച്ചത് അറിയണം. അടക്കം ചെയ്യാന്‍ ദേഹം ഉണ്ടാകണം. നാറ്റം പൊങ്ങാതെ, പുഴുവരിക്കാതെ.
വാതില്‍ തള്ളിത്തുറന്ന് കൊണ്ട് അയാള്‍ മുറിയിലേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ…