സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ശിഖരം – ശില്പ ചിത്ര പ്രദർശനം

ഡോ.വിനി ദേവയാനി

സമൂഹത്തിൽ ആദരണീയസ്ഥാനം അർഹിക്കുന്നവരാണ് ഗുരുനാഥന്മാർ.വിജ്ഞാനസമ്പാദനം എന്നത് ശ്രേഷ്ഠ കർമവുമാണ് .സ്ഥിരോത്സാഹവും ക്ഷമയും ഉള്ളവർ അത് പൂർത്തീകരിക്കുന്നു.ഗുരുവിനെ അംഗീകരിച്ചും അറിഞ്ഞും അർഹിക്കുന്ന ആദരവ് നൽകിയും വിനയാന്വിതരാവുക എന്നത് ശിഷ്യന്റെ കടമയുമാണ്. ജീവിതത്തിലുടനീളം മഹനീയമാതൃക കാഴ്ചവെക്കാൻ സാധിച്ച അപൂർവവ്യക്തിത്വത്തിനുടമയായിരുന്നു ശ്രീ.വിജയകുമാർമേനോൻ. അറിവിന്റെ മധുരം നുണയാൻ വിജയകുമാർ മേനോൻ എന്ന ജ്ഞാനത്തിന്റെ ശിഖരം തേടി എത്തിയ എല്ലാവർക്കും സമൃദ്ധമായി തന്നെ അതിന്റെ ഫലം അനുഭവിക്കാൻ സാധിച്ചു. പ്രകൃതിയിലെ ജീവജാലങ്ങൾ അതിജീവനത്തിനായി വെളിച്ചം തേടുന്നതുപോലെ തൻ്റെ ശിഷ്യഗണങ്ങൾക്ക് വാക്കും വെളിച്ചവുമായി അദ്ദേഹം മാറി. അറിവന്വേഷിച്ച് തൻറെ അരികിലെത്തുന്ന ഏതൊരാളെയും സന്തോഷത്തോടെ സ്വാഗതം ചെയ്തു . വിജയകുമാർമേനോൻറെ ശിഷ്യ-പ്രശിഷ്യരായുള്ളവർ ഏറെയുണ്ട് . ആ വിജ്ഞാനത്തിൻറെ പ്രയോഗവത്കരണം തലമുറകളായി കൈമാറിക്കൊണ്ടിരിക്കുന്നതിൻറെ അടയാളം കൂടിയായി ‘ശിഖരം’മാറുന്നു. ദേഹം ഇല്ലാതാകുന്നതോടെ മനുഷ്യകർമങ്ങൾക്കവാസനമാകുമെങ്കിലും അനശ്വരമായി നിലനിൽക്കുന്ന വിജ്ഞാനം അദ്ദേഹം നമുക്ക് പകർന്നു നൽകി. വിജയകുമാർ മേനോൻ ബാക്കിവച്ച അനുകരണീയ വ്യക്തിത്വത്തിന്റെ അടയാളങ്ങൾ ശിഷ്യർക്ക് പിന്തുടരാനാകട്ടെ ! .ഗുരു-ശിഷ്യ ബന്ധത്തെ അമൂല്യവും പവിത്രവുമായികാണുന്ന സമൂഹം എക്കാലവും നിലനിൽക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…