എലിസബത്ത് ബിഷപ്പിന്റെ ONE ART
എന്ന കവിതയുടെ പരിഭാഷ .
നഷ്ടമാകലിന്റെ കലയിൽ പ്രാവീണ്യം നേടുക
തികച്ചും അനായാസകരമാണ്. ജീവിതത്തിന്റെ വിവക്ഷ മറ്റൊന്നല്ലാതിരിക്കെ.
നഷ്ടപ്പെടുമെന്നുള്ളത് സ്പഷ്ടമാണ്.
നഷ്ടങ്ങൾ ദുരന്തങ്ങളല്ലാതാകുമെന്നതും. ദിനംപ്രതി എന്തെങ്കിലും നഷ്ടമാകുക.
നഷ്ടങ്ങൾ ശീലമാക്കുക .
കളഞ്ഞപോയ താക്കോൽക്കൂട്ടത്തെയോർത്തു
നീരസപെട്ടു നഷ്ടമാക്കിയ നാഴികകൾ മറന്നേക്കൂ.
നഷടമാകലിന്റെ കലയിൽ പ്രാവീണ്യം നേടുക
തികച്ചും അനായാസകരമാണ് .
ജീവിതത്തിന്റെ വിവക്ഷയതു തന്നെയായിരിക്കെ, എത്രയും വേഗം കൂടുതൽ നഷ്ടമാകുന്ന- തെങ്ങെനെയെന്നു അഭ്യസിക്കുക.
പുറപ്പെടാനൊരുങ്ങിയ ഇടങ്ങൾ
ഓർക്കാനെടുത്തു വെച്ച പേരുകൾ
സ്വയം കുരുത്ത മണ്ണടരുകൾ
നാട്ടിയ വേലിത്തലപ്പുകൾ.
നഷ്ടപ്പെടുമെന്നുളളത് സ്പഷ്ടമാണ്.
നഷ്ടങ്ങൾ അത്യാഹിതങ്ങളാവില്ലയെന്നതും. നോക്കൂ , സ്നേഹസമ്മനമായി അമ്മയെനിക്ക് തന്ന കൈ വാച്ച് നഷ്ടപ്പെട്ടിരിക്കുന്നു. എന്തിനധികമായോർമ്മപോലും.
ഞാൻ തങ്ങിയ വീടുകൾ
ചുമരുകൾ , വരാന്തകൾ ,വിരുന്നുകൾ,
ഉറ്റവർ, ഉദയങ്ങൾ , ഉദ്യാനങ്ങൾ ഞാനേറെ ഇഷ്ടപെട്ട രണ്ടു നഗരങ്ങൾ
സ്വന്തമാക്കിയടക്കിവെച്ച അധികാര സീമകൾ. രണ്ടു നദികൾ, ഒരു ഭൂഖണ്ഡം
എല്ലാം നഷ്ടമായിരിക്കുന്നു.
അത്യന്തം തീവ്രമായ അഭാവത്തിലും
നഷ്ടങ്ങളൊന്നും ദുരന്തങ്ങളല്ലാതായിരിക്കുന്നു.
നീ പോലും എനിക്കു നഷ്ടമായിരിക്കുന്നു.
കളിവാക്കുകൾ , ഭാവ വിലാസങ്ങൾ
ചേർത്തണച്ചകിതപ്പുകൾ.
ഞാനെന്തിന് നുണ പറയണം. നഷ്ടമാകാലിന്റെ കലയിൽ പ്രാവീണ്യം നേടുക അനായാസകരമാണ്. ജീവിതത്തിന്റെ വിവക്ഷയതായിരിക്കെ.
ഒരുപക്ഷെയതൊരു ദുരന്തത്തെ ഓർമിപ്പിക്കുമെങ്കിലും
ശീലമായാലെന്തും ആയാസരഹിതമാണ് .