സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

രതിമുദ്ര

കെ സി മഹേഷ്

കാക്കക്കൂട്ടം കരഞ്ഞുവിളിച്ച
ഒരു ത്രിസന്ധ്യയില്‍
നേര്‍മുഖത്ത്
വെളിച്ചം തുപ്പും കണക്ക്
ഒരു പെണ്ണ്
കണ്ടപാടെ കൂട്ടുകൂടി

കാലം തുടര്‍ന്നു
വറുതി പിടിച്ചിരുന്ന് അവള്‍
ഉറക്കെ ഒച്ചവെച്ചു
അയാള്‍ മിണ്ടാതായി

വേറായ വഴിക്ക്
മറ്റാരുടേതോ ആയിരിക്കും അവള്‍
അയാളങ്ങനെ ശാന്തനായി

എന്നാലും അവളുടെ കരവലയത്തിലിരിക്കെ
മുറുകിയിരുന്ന്
പിന്നെയും പിന്നെയും അയാള്‍ അദൃശ്യമായി
അത്ഭുതം പുലരുകയായി
ഓര്‍ക്കുന്തോറും മൂര്‍ച്ചയായി
കാലമെമ്പാടായി
മീതെയ്ക്ക് മീതെ അവര്‍ പാര്‍ത്തുപോയി

ഒത്ത മുനമ്പില്‍ നിന്ന് ആകാശം ചീന്തി
ഏതറ്റം വരെയും
അവര്‍ക്ക് പാര്‍ക്കാനായി

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

തേനും വയമ്പും (കുട്ടികളുടെ) നാവിൽ…

കൊച്ചു കുട്ടികളുടെ വായിൽ തേനും വയമ്പും അരച്ചു കൊടുക്കുന്നത് ഒരു ആചാരമായി ഇപ്പോളും പലരും ചെയ്യാറുണ്ട്. ജനിച്ചു വളരെ കുറച്ചു ദിവസങ്ങളായ കുട്ടികൾക്കു പോലും ‘ബുദ്ധി’…

ഉടമസ്ഥൻ

 കള്ളത്താക്കോലിട്ട് വീട് തുറക്കണമെന്ന് മധുര മണി കരുതിയതല്ല. കള്ളത്താക്കോലോ! ശ്ശെ, ശരിക്കുള്ള താക്കോൽ!  രാവിലെ പതിവുപോലെ പതിനഞ്ച് മിനിട്ട് നടന്ന് വഴിച്ചന്തയിൽ പോയി പെടപ്പിച്ച് കാണിച്ച…

അര്‍ത്ഥമില്ലാത്ത വാക്കുകള്‍

‘ മലമരംപുഴകാറ്റ്ചരിത്ര ഗവേഷകരാണ്ചിതലരിച്ച് നശിച്ചു പോയആ വാക്കുകള്‍ കണ്ടെത്തിയത്.കണ്ടെത്തിയാല്‍ മാത്രം പോരഅര്‍ത്ഥം വ്യക്തമാക്കണം.തല പുകഞ്ഞാലോചിച്ചുഗൂഗിളില്‍ സെര്‍ച്ച് ചെയ്തുമോഡേണ്‍ ഡിക്ഷണറികളിലൊന്നുംആ വാക്കുകളില്ല.ഒടുവില്‍ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.ഇന്റര്‍വ്യൂ. കീറിപ്പറിഞ്ഞ ഓസോണ്‍ പുതച്ച്പനിച്ച്…