സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ചോരക്കുഞ്ഞിനെ കൊന്ന മേരിഫറാറിന്റെ കഥ

ബ്രെഹ്ഗ് റ്റ്

ഒന്ന്

മേരിഫറാർ,ഏപ്രിലിൽ ജനിച്ചവൾ മൈനർ, സവിശേഷതകളൊന്നുമില്ലാ
ത്തവൾ, വാതം പിടിച്ചവൾ, നാഥനില്ലാത്തവൾ, അന്നവരേയും കളങ്കമില്ലാത്തവൾ,
ഈ വിധം കൊന്നുവത്രെ –
ഒരു കുഞ്ഞിനെ.
അവൾ പറയുന്നു:
രണ്ടാം മാസമായപ്പോൾ തന്നെ നിലവറ മദ്യശാലയിലെ പെണ്ണിന്നടുക്കൽ
രണ്ടു കുത്തിവെപ്പുകൊണ്ട് അലസിപ്പിക്കാൻ നോക്കി. വേദനയുണ്ടായിരുന്നുപോലും, എങ്കിലും ഒന്നും പുറത്തുപോയില്ല പോലും. ഞാനപേക്ഷിക്കുന്നു നിങ്ങളോടീവിധം: കോപിക്കൊലാ നിങ്ങൾ ജീവികൾക്കൊക്കെയും വേണമല്ലോ
മറ്റു ജീവികൾ തൻ സഹായം.

രണ്ട്

അതിനുശേഷം, അവൾ പറയുന്നു,
കരാർ പ്രകാരം തുക നൽകി വീണ്ടും ധരിച്ചു അടിവസ്ത്രം
സ്പിരിറ്റ് കുടിച്ചുനോക്കി, ഉള്ളിൽ കുരുമുളക് പൊടിച്ചിട്ടു
എങ്കിലും ശക്തിയായി വയറിളകിയെന്നു മാത്രം.
പ്രകടമാംവിധം വയറുവീർത്തു, വേദനയും കഠിനം.
പാത്രം കഴുകുമ്പോൾ കൂടെക്കുടെ, അവൾ പറയുന്നു: താൻ കുറെക്കൂടി തടിച്ചു, കന്യാമറിയത്തോടു പ്രാർത്ഥിച്ചു. കവിഞ്ഞ പ്രതീക്ഷകളോടെ. ഞാനപേക്ഷിക്കുന്നു നിങ്ങളോട വിധം: കോപിക്കൊലാ നിങ്ങൾ ജീവികൾക്കൊക്കെയും വേണമല്ലോ മറ്റു ജീവികൾ തൻ സഹായം.

മൂന്ന്

കണ്ടിടത്തോളം പ്രാത്ഥനകളെല്ലാം നിഷ്ഫലം. ദൈവത്തോട് ആവശ്യപ്പെട്ടത് വളരെയധികം
കൂടുതൽ വീർത്തുവന്നപ്പോൾ പ്രഭാതപ്രാർത്ഥനാവേളയിൽ തലചുറ്റലുണ്ടായി. അടിമുടിവിയർത്തു, കൂടെക്കൂടെ. ഭയം കൊണ്ടും വിയർത്തു, മിക്കവാറും അൾത്താരയ്ക്ക് കീഴിൽ വെച്ച്, എങ്കിലും കാര്യം അവൾ രഹസ്യമായി സൂക്ഷിച്ചു.
പ്രസവസമയം അടുക്കും വരെ.
രൂപഭംഗി തീരെ ഇല്ലാത്തവൾ പ്രലോഭനത്തിനു വിധേയയാകുമെന്നു ആരുമാരും കരുതിയില്ല. ഞാനപേക്ഷിക്കുന്നു നിങ്ങളോടീവിധം: കോപിക്കൊലാ നിങ്ങൾ ജീവികൾക്കൊക്കെയും വേണമല്ലോ
മറ്റു ജീവികൾ തൻ സഹായം.

നാല്

അന്ന്, അവൾ പറയുന്നു.
നേരം വെളുത്തപ്പോൾ വയറിൽ അളളിപ്പിടിയ്ക്കുന്നപോലെ തോന്നി, പടികൾ പടികൾ തുടയ്ക്കുമ്പോൾ അത് അവളെ വല്ലാതെ ഇളക്കി,
എങ്കിലും വേദന രഹസ്യമായി സൂക്ഷിക്കുവാൻ അവൾക്കു കഴിഞ്ഞു. അന്നു മുഴുവനും നനച്ചതുണി ഉണക്കാനിടുമ്പോൾ തലപുകഞ്ഞാലോചിച്ചു,
പ്രസവിക്കുക മാത്രമാണ് കരണീയം എന്ന തീരുമാനിച്ചു.
അത് അവളുടെ മനസ്സ് വേദനിപ്പിച്ചു. വൈകിമാത്രം അവൾ മുകളിലേയ്ക്കു പോയി.

അഞ്ച്

കിടക്കുമ്പോൾ അവളെ വീണ്ടും വിളിപ്പിച്ചു.
ഹിമപാതമുണ്ടായി, അതുനീക്കേണ്ടിയിരിക്കുന്നു.
പതിനൊന്നു മണിവരെ അതു നീണ്ടുനിന്നു.ഒരു ദീർഘദിനം..
സ്വസ്ഥമായി പ്രസവിക്കാനായത് രാത്രിയിൽ മാത്രം.
അവൾ പെറ്റു, അവർ പറയുന്നു ഒരു പുത്രനെ.
മറ്റു പുത്രന്മാരെപ്പോലെ തന്നെയായ ഒരുപുത്രൻ.
അവൾ മാത്രം മറ്റുള്ളവരെപ്പോലെയായിരുന്നില്ല. പക്ഷെ, ഞാൻ അവളെ പരിഹസിക്കുന്നതും ന്യായമല്ല.

ആറ്

അതുകൊണ്ടു ഞാൻ പുത്രൻ്റെ കഥ തുടരാം,പിന്നെ ഉണ്ടായതൊക്കെ പറയാം.
(അവൾ പറയുന്നു: ഒന്നും മറയ്ക്കുവാൻ അവൾ ആശിച്ചില്ല.)
അങ്ങിനെ ഞാനും നിങ്ങളും ഏത്
തരക്കാരാണെന്ന് ജനം അറിയട്ടെ. അവർ പറയുന്നു:
അല്പസമയം ശക്തിയായ ഓക്കാനത്തോടെ ശയ്യയിൽ കഴിച്ചുക്കൂട്ടി- ഏകയായി,എന്തുസംഭവിക്കുമെന്നറി
യാതെ കരച്ചിലടക്കാൻ ആവതും ശ്രമിച്ചു.

ഏഴ്

അവളുടെ മുറി തണുത്തുറഞ്ഞത് കൊണ്ട്, അവർ പറയുന്നു: കക്കൂസ്സിലേയ്ക്കു അവസാന ശക്തിയുപയോഗിച്ച് ഇഴഞ്ഞുനീങ്ങി, അവിടെ (എപ്പോഴെന്ന് തീർച്ചയില്ല) വലിയ വിഷമം കൂടാതെ പ്രഭാതത്തോടടുപ്പിച്ച് അവൾ പ്രസവിച്ചു. അവൾ പറയുന്നു: അവൾ കുഴങ്ങിപ്പോയി.
വല്ലാതെ മരവിച്ചുപോയി.
കുഞ്ഞിനെ എടുക്കാൻപോലും കഴിവില്ലെന്ന് തോന്നിപ്പോയി. കാരണം വേലക്കാരുടെ കക്കൂസ്സിലേക്ക് മഞ്ഞു വീണുകൊണ്ടിരുന്നു.

എട്ട്

പിന്നീട് മുറിക്കും കക്കൂസിനുമിടയിൽ വെച്ച് –
അതിനുമുമ്പ് ഒന്നും സംഭവിച്ചിരുന്നില്ല. കുഞ്ഞ് കരയുവാൻ തുടങ്ങി.
അത് അവളെ വല്ലാതെ പ്രലോപിപ്പിച്ചു.
അവൾ ഇരുമ്പുമുഷ്ടികൾകൊണ്ട് നിർത്താതെ തല്ലി, അത് നിശ്ശബ്ദമാകുന്നതുവരെ.
ചത്തകുഞ്ഞിനെ രാത്രി മുഴുവൻ കിടക്കയിൽ സൂക്ഷിച്ചു.
നേരം വെളുത്തപ്പോൾ വിഴപ്പുമുറിയിൽ ഒളിപ്പിച്ചു

ഒൻപത്

മേരിഫറാർ, ഏപ്രിലിൽ ജനിച്ചവർ,മൈസ്സനിലെ ജയിലറയിൽവെച്ച് മരിച്ചവൾ, അവിവാഹിതയായ അമ്മ, പരിക്കപ്പെട്ടവൾ,
അവൾ ബോധ്യപ്പെടുന്നു. ജീവികളുടെയെല്ലാം ദൗർബ്ബല്യം.
നിങ്ങൾ , വെടിപ്പുള്ള പ്രസവശയ്യയിൽ ജന്മം കൊണ്ടവർ,
ദുഷിച്ചുപോയ ദുർബ്ബലരെ അപലപിക്കരുത്.
കാരണം, അവളുടെ പാപം കടുത്തതായിരുന്നു, എങ്കിലും അവളുടെ ദു:ഖം കനത്തതും,
അതുകൊണ്ട്,
ഞാനപേക്ഷിക്കുന്നു നിങ്ങളോടീവിധം: കോപിക്കൊലാനിങ്ങൾ ജീവികൾക്കൊക്കെയും വേണമല്ലോ
മറ്റു ജീവികൾ തൻ സഹായം

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…