സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അര്‍ത്ഥമില്ലാത്ത വാക്കുകള്‍

താഹിറ ഷിറിന്‍

മല
മരം
പുഴ
കാറ്റ്
ചരിത്ര ഗവേഷകരാണ്
ചിതലരിച്ച് നശിച്ചു പോയ
ആ വാക്കുകള്‍ കണ്ടെത്തിയത്.
കണ്ടെത്തിയാല്‍ മാത്രം പോര
അര്‍ത്ഥം വ്യക്തമാക്കണം.
തല പുകഞ്ഞാലോചിച്ചു
ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു
മോഡേണ്‍ ഡിക്ഷണറികളിലൊന്നും
ആ വാക്കുകളില്ല.
ഒടുവില്‍
ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.
ഇന്റര്‍വ്യൂ.

കീറിപ്പറിഞ്ഞ ഓസോണ്‍ പുതച്ച്
പനിച്ച് വിറച്ച് മരിക്കാന്‍ കിടക്കുന്ന
ഒരു പടുവൃദ്ധയുണ്ടത്രേ ഇവിടെ.
ഇന്റര്‍വ്യൂ അവരുമായിട്ടാകാം.
വറ്റിയ ചുണ്ടുമായി
ഇടക്കിടെ കൊക്കിക്കുരച്ച്
അവര്‍ പറഞ്ഞതിങ്ങനെ.

മല:
ആകാശത്തെ ചുംബിക്കാന്‍ കൊതിച്ചെങ്കിലും
ജെ.സി.ബിയുടെ മൂര്‍ച്ചയേറിയ വിരലുകള്‍ക്കുള്ളില്‍
ഞെരുങ്ങിയമര്‍ന്ന വിസ്മയം.

മരം:
തണലും കനിയും നല്‍കിയിട്ടും
സ്വീകരിച്ചവരാല്‍ വെട്ടിമുറിക്കപ്പെട്ട
രക്തസാക്ഷി.

പുഴ:
വിഷം തുപ്പിയ മാലിന്യങ്ങള്‍ക്കിടയില്‍
ഊറ്റിയെടുക്കലുകള്‍ക്കിടയില്‍
വറ്റി വരണ്ട കണ്ണീര്‍തുള്ളി.

കാറ്റ്:
ദുര്‍ഗന്ധം പേറി നടുവൊടിഞ്ഞ്
കുഴഞ്ഞു വീണ് മരിച്ച കുളിര്.

അര്‍ത്ഥങ്ങള്‍ വാക്യങ്ങളിലൊതുങ്ങി.
ഗവേഷകര്‍ക്ക് ഒന്നും മനസ്സിലായില്ല.
എങ്കിലും
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ക്ക്
അവര്‍ വിധിയെഴുതി.
അണ്‍മീനിങ്ഫുള്‍ എക്സ്റ്റിങ്റ്റഡ് വേര്‍ഡ്‌സ്…

കീറിമുറിക്കപ്പെട്ട്
വെട്ടിനുറുക്കപ്പെട്ട്
ഊറ്റിയെടുക്കപ്പെട്ട്
അര്‍ത്ഥം നഷ്ടപ്പെട്ട വാക്കുകളെ
അവര്‍ പിന്നെ എന്താണ് വിളിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

തേനും വയമ്പും (കുട്ടികളുടെ) നാവിൽ…

കൊച്ചു കുട്ടികളുടെ വായിൽ തേനും വയമ്പും അരച്ചു കൊടുക്കുന്നത് ഒരു ആചാരമായി ഇപ്പോളും പലരും ചെയ്യാറുണ്ട്. ജനിച്ചു വളരെ കുറച്ചു ദിവസങ്ങളായ കുട്ടികൾക്കു പോലും ‘ബുദ്ധി’…

ഉടമസ്ഥൻ

 കള്ളത്താക്കോലിട്ട് വീട് തുറക്കണമെന്ന് മധുര മണി കരുതിയതല്ല. കള്ളത്താക്കോലോ! ശ്ശെ, ശരിക്കുള്ള താക്കോൽ!  രാവിലെ പതിവുപോലെ പതിനഞ്ച് മിനിട്ട് നടന്ന് വഴിച്ചന്തയിൽ പോയി പെടപ്പിച്ച് കാണിച്ച…

കേരളം

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുകയും തമിഴ്നാട്ടിൽ കുറേ വർഷങ്ങൾ ജീവിക്കുകയും ചെയ്തപ്പോഴാണ് കേരളത്തിൻ്റെ മഹത്വം കൂടുതൽ തെളിഞ്ഞു കിട്ടിയത്. എന്തൊക്കെ ന്യൂനതകളുണ്ടെങ്കിലും മനുഷ്യാവകാശവും പൗരബോധവും…