സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കേരളവും ജൂതന്മാരും

പി പി മുബഷീർ

സഞ്ചാരികൾ കാനായി തോമയും എഴുപതുപേരും കേരളകരയിൽ
ജൂൺ 345 ൽ നങ്കൂരമിട്ടു. ജൂത കേരളം പിറക്കുന്നതിവിടെ നിന്നാണ്. ഇന്ത്യയിൽ ആദ്യമായി ജൂതന്മാരെത്തിയത് കേരള ത്തിലേക്കാണെന്നാണ് ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. സോളമന്റെ കച്ച വടക്കപ്പലുകളിൽ തടിയും കുരുമുള കുമൊക്കെയായി വന്നു പൊയ്ക്കൊ ണ്ടിരുന്നവരാണ് അവർ. പഴയ മുസിരിസ് തുറമുഖത്തായിരുന്നു ഇവരുടെ വരവ്. പിന്നീട് അസീറിയന്മാരും ബാബി ലോണിയരും റോമാക്കാരുമൊക്കെ പാല സ്തീൻ ആക്രമിച്ചു കീഴടക്കിയപ്പോൾ അവിടെ നിന്നും രക്ഷപ്പെട്ട് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് എത്തപ്പെട്ടവരാണ് കേരളത്തിലെ ആദ്യ ജൂതന്മാർ. 1341 ലെ വെള്ളപ്പൊക്കത്തിൽ മുസിരിസ് തുറമുഖം ഇല്ലാതായതാണ് കൊച്ചി യിലേക്ക് ജൂതന്മാർ നീങ്ങാൻ കാരണം. കൊച്ചി നഗരത്തിൽ നിന്നും പത്തു കിലോമീറ്റർ മാറി മട്ടാഞ്ചേരി ജൂത തെരുവിലൊതുങ്ങുന്ന ജൂത കേരളം വലിയ പഠനങ്ങൾക്കു കാരണ മായിത്തീർന്നു. ജന്മം കൊണ്ടും കർമ്മം കൊണ്ടുമെല്ലാം കൊച്ചിക്കാരണെങ്കിലും തങ്ങളുടെ സാംസ്കാരിക തനിമ നിലനിർത്തുന്നതിൽ ഇവർ പ്രത്യേക ശ്രദ്ധ നൽകുന്നു. അതിനാൽത്തന്നെ ജൂത തെരുവിലെ കാഴ്ചകളും ജൂതരുടെ ഉത്സവങ്ങളുമൊക്കെ വലിയ ടൂറിസം ആകർഷണങ്ങളായി വളരുകയാണ്. മുപ്പത് നൂറ്റാണ്ടു കാലത്തെ ചരിത്രം പരിശോധിക്കുമ്പോൾ കേരളക്കരയി ലെത്തിയ ഒരു വലിയ സമൂഹം ഇന്ന് ഒരു ചെറിയ ആൾ കൂട്ടമായി ചുരുങ്ങിയതു കാണാം.സാധാരണ ജനസംഖ്യാ വളർച്ച നിരക്കു കോലുകൊണ്ട് അളന്നു നോക്കിയാൽ ജൂത ലക്ഷങ്ങൾ നില നിൽക്കുന്ന ജൂത കേരളം കാണണം.
ബി.സി 975 മുതൽ എ.ഡി 345 ൽ കപ്പലിറങ്ങിയ എഴുപതു പേരുടെ പിന്മുറക്കാർ അടക്കം 1951 ലെ ജനസം ഖ്യാ നിരക്ക് പ്രകാരം 26000 ജൂതന്മാർ ഉണ്ടായിരുന്നു. 1948 മെയ് 14 ന് ഇസ്രാ യേൽ രൂപീകരണത്തിന് ശേഷം 1961 ലെ ജനസംഖ്യാ നിരക്കനുസരിച്ച് 370 ലേക്ക് ചുരുങ്ങി. 2001 ൽ 51 പേരായും ഇന്ന് അത് 21 ആയും ചുരുങ്ങി. ഒരു വലിയ സമൂഹത്തിന്റെ കേവലമായ ആൾ കൂട്ടത്തിലേക്കുള്ള ചുരുങ്ങലിന്റെ ചിത്രം തീർത്തും വിചിത്രമായ ചരിത്രം തന്നെ ജൂതന്മാർ ഇസ്രായേലിലേക്ക് മടങ്ങിയതു പോലെതന്നെ കേരളത്തിൽ ജൂതന്മാരുടെ എണ്ണത്തിൽ ഇത്രയേറെ കുറവുണ്ടാകാൻ കാരണം നില വിലുണ്ടായിരുന്ന പലരും മറ്റുമതങ്ങളി ലേക്ക് മാറിയതും, സ്വത്വം വെളിപ്പെ ടുത്താനാഗ്രഹിക്കാത്ത ചിലരുടെ പിൻ വലിയലുമാണ് .

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…