സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മീശ പോയ ഭാസ്ക്കരപ്പട്ടേലരും, മീശ പിരിക്കുന്ന തൊമ്മിയും

രാജീവ് മഹാദേവൻ

ജാതിയുടെ അവശതകളെ, അവഗണകളെ, അവമതിപ്പുകളെ മാനം മുട്ടെ വളർന്നു പടർന്ന മീശയിൽ കുരുക്കി ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുന്ന നോവലാണ് മീശ. കാലാകാലങ്ങളിൽ അധികാരത്തിൻ്റെ അടയാളമായ മീശ, കീഴാളൻ്റെ ചുണ്ടുകൾക്കു മുകളിൽ ദൃഢമായുറപ്പിച്ച് സവർണ്ണ ബോദ്ധ്യങ്ങളുടെ ധാർഷ്ട്യക്കൂടാരത്തിലേക്ക് ബുൾഡോസർ ഓടിച്ചു കയറ്റുകയാണ് ഹരീഷ് ചെയ്തത്. കഥപറച്ചിലിനിടയിൽ ആനുഷംഗികമായി കടന്നു വരുന്ന പരാമർശങ്ങളല്ല, സവർണ്ണ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന ‘മീശ’ തന്നെയാണ് ഈ നോവലിനെ ഹിന്ദുത്വഫാസിസത്തിൻ്റെ ശൂലമുനയിൽ നിർത്തുന്നത്.

പതിറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന, മലയാള സാഹിത്യത്തിലെ കുലപതികളുടെ തഴമ്പുകളിൽ ഇപ്പോഴും അഭിമാനം കൊള്ളുന്ന ഒരു പ്രസിദ്ധീകരണം, ഖണ്ഡശഃ തുടങ്ങി വച്ച ഒരു നോവൽ പാതി വഴിയിലെത്തും മുന്നേ തന്നെ പടിയിറക്കി വിട്ടത് അസാധാരണമായ ഒരു സംഭവമായിരുന്നു. മലയാള സാഹിത്യ പ്രസിദ്ധീകരണ ചരിത്രത്തിലെ ഒരിക്കലും മായ്ക്കാനാവാത്ത കറയായി അതങ്ങിനെ തന്നെ അവശേഷിക്കുകയും ചെയ്യും. സാഹിത്യകാരൻ്റെ ഭാവനയിൽ ഭരണകൂടത്തിൻ്റെ കുതിരകയറ്റം ഒരു പുതിയ സംഭവമല്ല. എന്നാലിവിടെ സംഭവിച്ചതോ. പ്രബുദ്ധതയുടെ അട്ടിപ്പേറവകാശം കയ്യാളുന്ന മലയാളികൾ, വിശ്വാസം എന്ന കടലാസ് പുലിയെ മുൻനിർത്തി നോവലിസ്റ്റിനെ വിചാരണ ചെയ്യുകയായിരുന്നു.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് മലയാളിയെ ബോദ്ധ്യപ്പെടുത്താൻ ഒരു കോടതി വിധി തന്നെ വേണ്ടി വന്നു. അതേ സമയം ആ കോടതി വിധിയിൽ അന്തർലീനമായ അപകടങ്ങൾ നമ്മൾ തിരിച്ചറിയാതെയും പോയി. മീശ നിരോധിക്കണം എന്ന ആവശ്യം കേരളത്തിലെ ഇടതുപക്ഷ സർക്കാർ അസംബന്ധം എന്നു കണ്ട്  നിരസിച്ചപ്പോഴാണ്, പരാതിയുമായി ഹിന്ദുത്വ ശക്തികൾ പരമോന്നത കോടതിയെ സമീപിച്ചത്. കോടതികൾക്ക് പുസ്തകങ്ങൾ നിരോധിക്കാനുള്ള അധികാരം ഭരണഘടനാപരമായിത്തന്നെ ഇല്ല. അക്കാര്യം വിദഗ്ദമായി മറച്ചു വച്ചുകൊണ്ട്, അല്ലെങ്കിൽ അങ്ങനെ ഭാവിച്ചു കൊണ്ട്, കോടതി ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നതായി പ്രഖ്യാപിച്ചു. എന്നാൽ അതോടൊപ്പം അവർ പുറത്തു വിട്ട വിധിന്യായം സെൻസർഷിപ്പുകളുടെ ഇരുണ്ട ലോകത്തിലേക്കുള്ള രഹസ്യ വാതിലുകളാണ് തുറന്നിട്ടത്.

പ്രകൃതിയിൽ ഇല്ലാത്തതൊന്നും ചിന്തയിലും ഉണ്ടാകില്ല എന്നെഴുതിയത് ഏംഗൽസാണ്. പ്രകൃതിയുടെ നനവും, ഇരുളും, ഒഴുക്കും, അഴുക്കും, വഴുക്കലും, പുതയലും, പതറലും മനുഷ്യൻ ഉൾപ്പടെ ജീവിവർഗങ്ങളെ എവ്വിധമെല്ലാം സ്വാധീനിക്കുന്നു എന്ന് സ്ഥല-കാല സാക്ഷ്യപ്പെടുത്തലോടെ  രേഖപ്പെടുത്തിയിരിക്കുകയാണ് ഹരീഷ്. മാജിക്കൽ റിയലിസത്തിൻ്റെ അനുഭൂതി ലോകങ്ങൾ അൽപ്പാൽപ്പമായി നിറം മങ്ങി, ഭാവുകത്വ പരിണാമത്തിൻ്റെ പുത്തൻ തലങ്ങളിലേക്ക് സാഹിത്യം ചിറകുവിരിച്ചു പറന്നു മാറുന്ന കാലത്തേക്ക്, മീശ പിരിച്ച് കനപ്പെട്ടൊരു പാലം കെട്ടിയിരിക്കുകയാണയാൾ. ചതുപ്പ്, പാടം, കായൽ, പ്രളയം, മഹാമാരി ഇങ്ങനെ, ഒറ്റയായിത്തന്നെ നിഗൂഢമായ ഉൾപ്രേരണകളുണർത്തുന്ന പ്രകൃതി പ്രതിഭാസങ്ങളെ പല ചേരുവകളിൽ ഒരുമിച്ചു കോർത്ത് അനുവാചകനിലേക്കു പകരുന്ന അനുഭൂതിയുടെ കാർണിവലുകളാണ് ഓരോ അദ്ധ്യായങ്ങളും.

കുടഞ്ഞു കളയാൻ ശ്രമിക്കുമ്പോൾ കൂടുതൽ മുറുക്കത്തിൽ, കൂടുതൽ കടുപ്പത്തിൽ, കൂടുതൽ ആഴത്തിൽ  സ്വത്വത്തിൽ ഉറഞ്ഞു പറ്റുന്ന ജാതിയെന്ന മാറാവ്യാധിയ്ക്കു വട്ടംവയ്ക്കുന്ന മരണക്കളികളുടെ പുസ്തകം എന്നു വേണമെങ്കിൽ മീശയെ സംഗ്രഹിക്കാം. കഴിഞ്ഞ കാൽനൂറ്റാണ്ടിൽ മലയാളസാഹിത്യം കടന്നു ചെല്ലാൻ അറച്ചു നിന്ന ‘സംസ്ക്കാര’മില്ലാത്ത യാഥാർഥ്യങ്ങളിലേയ്ക്ക് കൈപിടിച്ചു കൊണ്ടു പോവാൻ കാട്ടിയ ധീരതയുടെ, ആത്മാർത്ഥതയുടെ, ചരിത്രാവബോധത്തിൻ്റെ പേരു കൂടിയാണ് മീശ.

വിവാദങ്ങളുടെ കലക്കവെള്ളത്തിൽ അബദ്ധത്തിൽ കാലിൽത്തടഞ്ഞുകിട്ടി വായിക്കപ്പെടേണ്ട നോവലല്ല മീശ. അവാർഡുകളുടെ വെള്ളിവെളിച്ചത്തിൽ മാത്രം വിലയിരുത്തപ്പെടേണ്ടതുമല്ല. സ്വയംനവീകരണത്തിനപ്പുറം, സാമൂഹിക പ്രവർത്തനമെന്ന നിലയിൽ വായനയെ ഉൾക്കൊണ്ടു കൊണ്ട്, നീതി പുലരുന്ന നല്ല നാളെകളിലേക്ക് സമൂഹ മനസ്സാക്ഷിയെ നയിക്കാൻ വീണ്ടും വീണ്ടും വായിക്കപ്പെടേണ്ട, ക്ലാസിക് കൃതിയാണ് മീശ.

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…