സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സേത്തുമാൻ

രാഷ്ട്രീയ ഹിന്ദുത്വം അധികാരം ഉറപ്പിക്കുന്നത് സാംസ്ക്കാരികമായ അധിനിവേശത്തിലൂടെ കൂടിയാണ്.

എന്നാൽ ഫാസിസം ഉയർത്തി കാണിക്കാൻ ശ്രമിക്കുന്ന ഏകശിലാത്മകമായ ഹിന്ദുത്വമെന്ന ബൃഹത് ബിംബത്തിന്റെ അധികാരരൂപത്തെ ചോദ്യം ചെയ്യാൻ ഇന്ത്യയിലെ ദളിത് പ്രസ്ഥാനങ്ങൾ ഉയർന്നു വരുന്നുമുണ്ട്.

ഇവരുയർത്തുന്ന വെല്ലുവിളി തിരിച്ചറിയുന്നതു കൊണ്ടു കൂടിയാണ് ഇവിടെ രോഹിത് വെമുലമാർ ഉണ്ടാകുന്നത് .
കബീർ കലാ മഞ്ചുകൾ ജയിലിൽ അടയ്ക്കപ്പെടുന്നത് .

സിനിമയുടെ ലോകത്തിൽ ദളിത് കാഴ്ചകളിലൂടെ വലിയ പ്രതിരോധം ഉയർത്തുവാൻ മറാത്തി , തമിഴ് സിനിമകൾക്ക് കഴിഞ്ഞിട്ടുണ്ട്..

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരു പ്രസ്ഥാനം എന്ന നിലയ്ക്കു തന്നെ തമിഴ് ദളിത് സിനിമകൾ കൂട്ടായി ഉയർന്നുവന്നിട്ടുണ്ട്.
ഈ കൂട്ടായ്മയുടെയും അവ തീർക്കുന്ന സംഘടിതമായ സാംസ്ക്കാരിക പ്രതിരോധത്തിന്റെയും അടയാളം എന്ന നിലയിൽ 13-ാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉത്ഘാടന ചിത്രമായി അവതരിപ്പിക്കുന്നു

സേത്തുമാൻ ( 2021 )

നവാഗത സംവിധായകൻ തമിഴ് ഒരുക്കിയ ഈ സിനിമയ്ക്ക് ആധാരം പ്രശസ്ത തമിഴ് കഥാകൃത്ത് പെരുമാൾ മുരുകന്റെ ചെറുകഥയായ വറുകറിയാണ് . സിനിമയുടെ രാഷ്ട്രീയം അതിൽ നിന്നു തന്നെ വ്യക്തമാണല്ലോ …

തമിഴിൽ ശക്തമായ ദളിത് സിനിമകൾ സൃഷ്ടിക്കുകയും നീലം പൊഡക്ഷൻസ് കാസ്റ്റ് ലെസ്സ് കലക്റ്റീവ് തുടങ്ങിയവയിലൂടെ ദളിത് ചർച്ചാവേദി ഉയർത്തി കൊണ്ടുവരുകയും ചെയ്യുന്ന പാ . രഞ്ജിത്ത് ആണ് സേത്തുമാന്റെ നിർമ്മാതാവ്.

ഹൃദയം തരളിതമാകുന്ന വർണ്ണക്കാഴ്ചയിലേക്കല്ല,
കരളിൽ കത്തി പായുന്ന വേദനയിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…