സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സന്തോഷ് ഇലന്തൂർ

എഴുത്തുകാരും തത്ത്വ  ചിന്തകരുമായ സീമോൺ ഡി ബുവെയുടെയും,  ജീൻ പോൾ സാർത്രെയുടെയും ജീവിതം ഇരുപതു വർഷത്തെ  പഠനങ്ങളിലൂടെയും   നിരീക്ഷണങ്ങളിലൂടെയും  സഞ്ചരിച്ച് നിഷ അനിൽകുമാർ എഴുതിയ നോവൽ ആണ് ‘അവധൂതരുടെ അടയാളങ്ങൾ’

സീമോണിൻ്റെ memories of dutiful daughter എന്ന കൃതി വായിച്ചതോടെയാണ് അവരെ കുറിച്ച് നോവൽ എഴുതണം എന്നുള്ള ആഗ്രഹം ഗ്രന്ഥകാരിയുടെ  ഉള്ളിൽ കയറി കൂടിയത്   വിവാഹിതരാകാതെ ഒരു പുരുഷനും സ്ത്രിക്കും സഹയാത്രികരായി ജീവിക്കാൻ സാധിക്കുമെന്ന് തെളിയിച്ച സീമോൺ ദ് ബൂവെയുടെയും ജീൻ പോൾ സാർത്രെയുടെയും ജീവിതങ്ങൾ ചേർത്തിണക്കി പ്രണയത്തെ മറ്റൊരു ഭാവതലത്തിലേക്കു കൊണ്ടുവന്നിരിക്കുന്നു ഈ നോവൽ .

ബൂവയുടെ ഓർമ്മകളിലൂടെയാണ് നോവൽ അനാവരണം ചെയ്യപ്പെട്ടുന്നതെങ്കിലും സാർത്രെയുടെ ചിന്തകളേയും അതിൽ മനോഹരമായി ഉപയോഗിച്ചിരിക്കുന്നു..

ആശയപരമായ നിലപാടുകളുടെ സമ്മർദ്ദത്താൽ സാഹിത്യത്തിനുള്ള  നോബൽ പുരസ്കാരം നിരസിച്ചയാളാണ് ജീൻ പോൾ സാർത്രേ. ആധുനിക മനുഷ്യൻ്റെ സാംസ്കാരിക ചിന്താ മണ്ഡലത്തിൻ്റെ കൊടുങ്കാറ്റായിരുന്നു അവരിരുവരും. ആ മഹത് വ്യക്തിത്വങ്ങളുടെ സ്വകാര്യ ജീവിതത്തിൻ്റെ ഉലച്ചിലുകളെ തികഞ്ഞ വെല്ലുവിളികളോടെ എഴുതി നോവൽ ചരിത്രത്തിൽ സുവർണ്ണ അധ്യായം രചിച്ചിരിക്കുന്നു. സത്യത്തെക്കാൾ ഏറെ ഭാവനയും ചരിത്രവും കേട്ടറിവുകൊണ്ട് എഴുതിയ നോവലിലൂടെ വരാനിരിക്കുന്ന തലമുറയ്ക്ക് വേണ്ടി കൂടി അവരെ അടയാളപ്പെടുത്തിയിരിക്കുന്നു.

( കഴിഞ്ഞ വർഷത്തെ തോപ്പിൽ രവി പുരസ്കാരം ലഭിച്ചതാണ് ‘അവധൂതരുടെ അടയാളങ്ങൾ’ . കൈരളി  ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് )

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…