സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പ്രണയത്തിൻ്റെയും സമരത്തിൻ്റെയും ദിനങ്ങൾ

റോഷി കെ ദാസ്

                                 

“എൻ്റെ  ജീവിതത്തിലെ ഏറ്റവും പകിട്ടേറിയ വർണ്ണം കൈഫിയായിരുന്നു” എന്നെഴുതുന്നു വർണ്ണങ്ങളെ ഏറെ ഇഷ്ടപെട്ട ഷൗക്കത്ത് കൈഫി തൻ്റെ  “കൈഫിയും ഞാനും” എന്ന ആത്മകഥയിൽ.  ഷൗക്കത്തിൻ്റെ ആത്മകഥ കൈഫിയുടെ ജീവചരിത്രവുമായി മാറുന്നു, അവരുടെ രണ്ടുപേരുടെയും സാന്നിദ്ധ്യങ്ങൾ ഈ പുസ്തകത്തിൻ്റെ താളുകളെ കാവ്യാത്മകമാക്കുന്നു. 

“കൈഫിയും ഞാനും ” ഒരു പ്രണയ കാവ്യം കൂടിയാണ് അങ്ങനെയായിരിക്കുമ്പോൾ തന്നെ ഇന്ത്യൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വളർച്ചയെയും തളർച്ചയെയും കുറിച്ച് ഈ പുസ്തകം സംസാരിക്കുന്നു. ഇന്ത്യൻ നാടക വേദിയുടെ സുപ്രധാനമായ ചില ഏടുകളെക്കുറിച്ചും ഗസലുകളെക്കിറിച്ചും സിനിമാ ലോകത്തെക്കുറിച്ചുമൊക്കെ ആധികാരികമായ പല വിവരങ്ങളും ഷൗക്കത്ത് കുറിച്ചു വയ്ക്കുന്നു. വ്യക്തിപരതയും രാഷ്ട്രീയവും മനോഹരമായി ഇടകലരുന്നു ഈ പുസ്തകത്തിൻ്റെ  താളുകളിൽ. 

കൈഫി ആസ്മി, മകൾ ശബാന ആസ്മിയുടെയും ഭാര്യ ഷൗക്കത്  ആസ്മിയുടെയും ഒപ്പം

ഹൈദ്രബാദിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച് വളർന്ന  ഷൗക്കത്ത് ഹൈദ്രബാദിൻ്റെ   സാംസ്കാരിക പൈതൃകം തൊട്ടറിഞ്ഞാണ് വളർന്ന് വരുന്നത്. മുശായ്‌റകളും സാഹിത്യ ചർച്ചകളുമൊക്കെ അവരുടെ ജീവിതത്തിൻ്റെ ഭാഗമായിരുന്നു. അങ്ങനെ ഒരു വേദിയിൽ വെച്ചാണ് അവർ കൈഫി ആസ്മിയെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് അവർ പ്രണയബദ്ധരാകുന്നതും. വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ആ പ്രണയം മുന്നോട്ടു പോകുന്നതും പിന്നീട് അത് വിവാഹത്തിലെത്തുന്നതും അൻപത്തഞ്ച് വർഷം നീണ്ട ദാമ്പത്യം അവരെ രണ്ടുപേരെയും കൂടുതൽ തമ്മിലടുപ്പിക്കുന്നതും ഒക്കെ ഷൗക്കത്ത് ഹൃദയ സ്പൃക്കായി അനുവാചകനിലേക്കെത്തിക്കുന്നു.

കുടുംബബന്ധങ്ങളെക്കിറിച്ചും സൗഹൃദങ്ങളെക്കുറിച്ചും കൂടിയുള്ള ഒരു ആഖ്യാനമാണ് “കൈഫിയും ഞാനും “. സന്തോഷങ്ങളും ദുഃഖങ്ങളും വിപ്ലവങ്ങളും സമരപ്പെടലുകളും വിജയങ്ങളും പരാജയങ്ങളും എല്ലാം നിറഞ്ഞ വൈവിധ്യമാർന്ന ജീവിതങ്ങളാണ് ഈ ഭൂമിയിൽ നിലനിൽക്കുന്നതിന് നമ്മൾ നൽകുന്ന അർത്ഥഗർഭമായ ആവിഷ്ക്കാരങ്ങൾ എന്ന് ചിലയിടങ്ങളിൽ തമാശയോടെയും മറ്റു ചിലപ്പോൾ നാടകീയമായും ഇടയ്ക്ക് പലപ്പോഴും നെഞ്ച് നീറുന്ന വേദനയോടെയും ഷൗക്കത്ത് പറഞ്ഞു വയ്ക്കുന്നു. 

“യാദ് കി രഹ്ഗുസാർ ” എന്ന പേരിൽ ഉർദുവിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് നസ്റീൻ റഹ്‌മാനാണ്. ഇന്ത്യയിലെ സ്ത്രീപക്ഷ എഴുത്തിൻ്റെ    മുഖമുദ്രയായി സുബ്ബാൻ പബ്ലിഷേഴ്സ് ആണ് ഇംഗ്ലീഷ് പതിപ്പിന്റെ പ്രസാധകർ.

( തൃശൂർ  ആസ്ഥാനമായി പ്രവർത്തിക്കുന്ന  സ്ത്രീ പ്രസാധക കൂട്ടായ്‌മയായ   സമസ്ത ബുക്‌സ്  ഇതിൻ്റെ  മലയാള പരിഭാഷ  പ്രസിദ്ധീകരിക്കാൻ  പോവുകയാണ് )

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ആരാധന

തനിക്കായാളോട് ആദ്യമൊക്കെ നീരസമായിരിന്നു . പിന്നീട് വെറുപ്പായി മാറി. പതിയെ പതിയെ അതൊരു ശത്രുതയായി മാറി. കാരണം അയാളുടെ ഉയര്‍ച്ചയായിരുന്നു. തനിക്കു എത്തിപിടികാന്‍പോലും പറ്റാത്ത ഉയരത്തിലായിരുന്നു…

ഡഫോഡിൽസ്

വില്ല്യം വേഡ്സ് വെർത്തിൻ്റെ ഡഫോഡിൽസ് എന്ന കവിത മനസ്സിലുണ്ടാക്കിയ ഓളങ്ങളും ആകർഷണങ്ങളും തെല്ലൊന്നുമായിരുന്നില്ല.ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ അതെന്നെ മദിച്ചു.2022 സെപ്റ്റംബർ 23ന് ഫ്ലൈറ്റ് ഇറങ്ങി, എയർപോർട്ടിൽ നിന്ന്…

ഒരു നാടോടിക്കഥ

എന്റെ പേര് പത്മ ഞങ്ങളുടെ വീട്ടിന് മുൻവശത്തുകൂടി ഒഴുകുന്ന നദിയുടെ പേരാണ് എനിക്കിട്ടത്. ഒരു വിശേഷദിവസം അച്ഛന്റെ അതിഥി കളായി വന്ന മൂന്ന് യുവാക്കളിൽ സുന്ദരനും…