സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഋതു വായിക്കുമ്പോൾ

സജി അജീഷ്
     

വിരഹത്തിൻ്റെ തീഷ്‌ണ സൗന്ദര്യമാണ് ഈ കവിതാ സമാഹരത്തിലെ കവിതകളിലധികവും.‘എന്നിലെ കവിതയും,അക്ഷരങ്ങളും ചൂഴ്ന്നെടുത്താണ്,വേദനയുടെ കറുത്ത പുസ്തകത്തിലെ ഏടായിനീ മാറി’യതെന്നും,
'ആത്മാവിനും ജീവിതത്തിനും ഇടയിലുള്ള ഇടനാഴിയിലാണ് നിൻ്റെ ദേവാലയം ഞാൻകാത്തു വച്ചിരിയ്ക്കുന്നത്' എന്നും കവി പറയുന്നു.


അറുപത്തി ഏഴ് കവിതകളടങ്ങിയ കവിതാ സമാഹാരത്തിൽ പ്രണയവും വിരഹവും മാറി മാറി പ്രത്യക്ഷപ്പെടുന്നു. ധൂമകേതുക്കൾക്കിടയിലെ ഒറ്റനക്ഷത്ര ശോഭയായും,വറ്റിവരണ്ട നീർച്ചാലിലെ സ്നേഹാർദ്ര നിറമുള്ള സൗന്ദര്യമായും കവയിത്രി തൻ്റെ  കവിതകളിലൂടെ പ്രത്യക്ഷയാവുന്നു.സിനിമ സംവിധായകൻ ലാൽജോസിൻ്റെ അവതാരികയോടു കൂടി പ്രസിദ്ധീകൃതമാകുന്ന ഈ പുസ്തകം വ്യത്യസ്ഥമാക്കുന്നത് ഭാഷയിലും ആഖ്യാനശൈലിയിലും പുലർത്തുന്ന വ്യത്യസ്തത കൊണ്ടാണ്.തൻ്റെ കവിതകളിലെ ഓരോ വരിയും, ഒരോ ആശയങ്ങളായിട്ടാണ് അധ്യാപിക കൂടിയായ ഡോ.സുമിത്ര കോറിയിട്ടിട്ടുള്ളത്.രണ്ടാമതൊന്ന് വായിക്കാതെ തന്നെ, ഭാവസാന്ദ്രമായ ആശയം ലളിതമായ വാക്കുകളിലൂടെ ആവിഷ്കരിച്ചിട്ടുണ്ട്. ഒരു തുള്ളി കണ്ണീരിൻ്റെ നനവാൽ നമ്മുടെ മനസ്സിനെയും  നോവിക്കുമെങ്കിലും ഓരോ നോവിന് പുറകിലും അവാച്യമായ സ്നേഹാനുഭൂതി കൊണ്ട് ചിന്തിപ്പിക്കുകയും പുതിയൊരുലോകം സ്വപ്നം കാണാൻ വായനക്കാരനെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ കവിതകൾ.


അനുവാചകനിൽ അന്തർലീനമായിരിയ്ക്കുന്ന വിചാര വികാരങ്ങളെ,കാവ്യാത്മകമായ ഭാവതലങ്ങളിലേയ്ക്ക്, അനായാസം കൊണ്ടെത്തിയ്ക്കാൻ മിടുക്കുള്ളതാണ് ഡോ.സുമിത്രയുടെ രചന എന്നു പറയാതിരിക്കാൻ വയ്യ. തൻ്റെ ബലഹീനതകളെക്കുറിച്ച് വൃഥാ വിലപിയ്ക്കാനല്ല,മറിച്ച് സംഘർഷങ്ങളെ സുദൃഢമായി നേരിടാൻ തക്ക പെൺ മനസ്സിൻ്റെ കരുത്താണ്.'ഋതു,വാതായനങ്ങളുടെ മഴവില്ല്' എന്ന പുസ്തകത്തിൽ എഴുത്തുകാരിയുടെ ശ്രമമെന്ന് അവതാരികയിൽ ലാൽജോസ് എഴുതുന്നു. 




Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…