സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ചേരമാന്‍ പെരുമാള്‍

ഭാഷ സി ലതീഷ്‌

വാമൊഴി ചരിത്രത്തിന്റെ പൊരുള്‍തേടി ചേരമാന്‍ പെരുമാള്‍ ചക്രവര്‍ത്തിയുടെ ജീവിതത്തിലേക്കും കാലഘട്ടത്തിലേക്കുമുള്ള സഞ്ചാരമാണ് അശോകന്‍ ചേമഞ്ചേരിയുടെ ഈ പുസ്തകം. ചരിത്രത്തെ വ്യത്യസ്ത കോണില്‍ നിന്നു കാണുന്ന ചരിത്രകാരന്മാരിലേക്കും ഗവേഷകരിലേക്കും ഈ കൃതി സഞ്ചരിക്കുന്നുണ്ട്. ഐതിഹ്യങ്ങളെ പുറംപറ്റി വളരുന്ന ചരിത്രനിര്‍മിതിയുടെ വിശ്വാസ്യതയും അവിശ്വാസ്യതയും വെളിപ്പെടുന്നുണ്ട് ഇതില്‍. ‘പെരുമാള്‍കാലത്തേക്ക് ഒരു യാത്ര’ എന്ന തലക്കെട്ടില്‍ ഡോ. ശ്രീജിത്ത്. ഇ നടത്തുന്ന വിശകലനം ഈ പുസ്തകത്തിന്റെ വസ്തുതയുമായി ആഴത്തില്‍ സംവദിക്കുന്നു. ഐതിഹ്യങ്ങള്‍ ചരിത്രമായി തീരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്യുന്നു. പ്രൊഫ. എം.ജി.എസ് നാരായണന്‍ ഉള്‍പ്പെടെ പ്രമുഖരായ പല ചരിത്രകാരന്മാരും പെരുമാളിന്റെ കാലഘട്ടത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറയാനിടവന്നിട്ടുണ്ട്. അവ കൂടി ശ്രദ്ധിക്കേണ്ടവയാണെന്ന് ശ്രീജിത്ത് എടുത്തുപറയുന്നുമുണ്ട്. വര്‍ഷങ്ങളായുള്ള ഗ്രന്ഥകര്‍ത്താവിന്റെ ചരിത്രാന്വേഷണം ഇതിന്റെ പുറകിലുണ്ട്. പെരുമാള്‍ താമസിച്ചതായി പറയപ്പടുന്ന പുത്തഞ്ചേരി ഗ്രാമം മുതല്‍ പെരുമാള്‍ അന്ത്യവിശ്രമം കൊള്ളുന്നതായി സൂചിപ്പിക്കപ്പെടുന്ന സ്ഥലം വരെ ഗ്രന്ഥകര്‍ത്താവ് സഞ്ചരിച്ചിട്ടുണ്ട്. പെരുമാള്‍ ചരിതം പറയുന്നതിനോടൊപ്പം, വടക്കന്‍ മലബാറിന്റെ ചരിത്രത്തില്‍ നാഴികകല്ലായ അറക്കല്‍ തറവാടിന്റെ സമ്പൂര്‍ണ വിവരങ്ങളും നിലവിലുള്ള അവരുടെ പിന്‍തുടര്‍ച്ചക്കാരെ പറ്റിയും പുസ്തകം പറഞ്ഞുവയ്ക്കുന്നു. ശാസ്ത്രീയ ചരിത്രരചനാ രീതിശാസ്ത്രത്തിന്റെ കണ്ണിലൂടെ സഞ്ചരിക്കാതെ സ്ഥലകാലമാനങ്ങളുടെ പൊരുളുകള്‍ ചികയുകയാണ് ഈ ഗ്രന്ഥം. പ്രാദേശികചരിത്രരചനയുടെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്ന പുസ്തകം ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ആലോചനകള്‍ക്കിടം നല്‍കുമെന്നതിന് സംശയമില്ല. ദേശാഭിമാനി വാരികയുടെ പത്രാധിപര്‍ സിപി അബൂബക്കര്‍ ആണ് അവതാരിക എഴുതിയിരിക്കുന്നത്. കവര്‍ ഡിസൈന്‍: രമേശ് പൂക്കാട്.
പ്രസാധകര്‍: മണ്ണാര്‍കണ്ടി ഗ്രന്ഥാലയം. വില 180 രൂപ. ബന്ധപ്പെടുക 9142405813,7907636959
മറ്റുരചനകള്‍: ജീവിതശൈലി രോഗങ്ങളും പ്രതിവിധിയും ഒരു സമഗ്രാന്വേഷണം, എന്താണ് ഹോമിയോപ്പതി.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…