സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മരിക്കുന്നതെന്തിന്?

അമിത എ

ഈയടുത്തിടെ ഒരുപാട് ചർച്ചാവിഷയമായ ഒന്നാണ് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം. കടുത്ത മാനസിക സംഘർഷത്തെ തുടർന്ന് ആത്മഹത്യയിലേക്ക് എത്തി എന്നതായിരുന്നു വാർത്ത. പണവും പ്രശസ്തിയും ഒരിക്കലും സന്തോഷത്തിലേക്ക് ഉള്ള ഒരു വഴിത്തിരിവല്ലെന്നും മനസ്സമാധാനമാണ് മറ്റെന്തിനെക്കാളും വലുതെന്നും കാണിച്ചുതരികയാണ് സുശാന്തിന്റെ മരണം.

ഏതൊരു പ്രശ്നത്തിനും പ്രതിവിധി മരണമാണ് എന്നുറച്ച് വിശ്വസിക്കുന്ന ഒരു കൂട്ടമുണ്ട്. പരിഹാരത്തിലുപരി മരണത്തെ തിരഞ്ഞെടുക്കുമ്പോൾ പരാജയപ്പെടുന്നത് ആ വ്യക്തി മാത്രമല്ല സമൂഹവും കൂടിയാണ്. അടിസ്ഥാനപരമായി ഏത് മരണത്തിനും കാരണമായി തീരുന്ന ഒരു സമൂഹമുണ്ടെന്ന് നമുക്കൊക്കെ അറിവുള്ളതാണ്. പക്ഷെ മരണം ഒരു രോഗാവസ്ഥയാണ് അതിന്റെ ശൈഥില്യം നമുക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. രോഗം ബാധിക്കുന്നത് മനസ്സിനെയാണ്. ശരീരത്തിന്റെ തകർച്ചയെക്കാൾ മനസ്സിന്റെ തകർച്ചയാണ് വലിയ ദുരന്തങ്ങളുണ്ടാക്കുന്നത്. ‘ഡിപ്രെഷൻ’ എന്ന വാക്ക് ഇന്ന് പൊതുവെ പറഞ്ഞുവരുന്ന ഒന്നാണ്. എന്താണ് ഈ ഡിപ്രെഷനുകരണം? എന്താണ് പരിഹരിക്കാനാവാത്ത പ്രശ്നം. പ്രതിവിധി ഇല്ലാത്ത എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? ഇത്തരം ചോദ്യങ്ങളെല്ലാം നമ്മുടെ മനഃശാസ്ത്രജ്ഞന്മാരും പുസ്തകങ്ങളും നൂറ്റാണ്ടുകളായി ചോദിച്ചും കൊണ്ടിരിക്കുന്നു. പക്ഷെ അപ്പോഴും പരിഹാരമില്ലാതെ മരണം തിരഞ്ഞെടുക്കുന്ന ആയിരങ്ങൾ ലോകത്തുണ്ടെന്നുള്ളത് നമ്മെ അത്ഭുതപ്പെടുത്തും. പ്രശ്നങ്ങൾക്കുള്ള പരിഹാരം നമുക്കുള്ളിൽ തന്നെയുണ്ട് അത് തിരിച്ചറിയുന്നിടത്താണ് വിവേകമുണ്ടാവുന്നത്. കാരണം ഏതൊരു പ്രശ്നത്തേയും മറികടക്കാൻ കഴിവുള്ള ഒരാൾക്ക് മാത്രമേ മരണം പോലും തിരഞ്ഞെടുക്കാൻ പറ്റുകയുള്ളൂ. മരണം തിരഞ്ഞെടുക്കുന്ന ഒരാൾ ചെറിയ ഒരാളല്ലെന്ന് മനസ്സിലാക്കണം.

മനസ്സ് ഒരാളുടെ ഏറ്റവും വലിയ ആയുധമാണ്. ആ ആയുധം കൊണ്ടാണ് ലോകം വലുതാവുന്നത്. വ്യക്തിയെ കൃത്യമായ ഒരു സാമൂഹ്യ ബോധത്തിലേക്ക് തിരിച്ചുവിടനാവുന്ന ക്ഷമയും വിവേകവും കൈമുതലാക്കിയ ഒരു സാമൂഹികാവസ്ഥകൊണ്ട് പരിഹരിക്കാവുന്നതാണ് പല വലിയ പ്രശ്നങ്ങളും എന്ന് മനസ്സിലാക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…